കൊച്ചി: ലക്ഷദ്വീപില്‍ ഭിന്നശേഷിക്കാര്‍ക്ക് നല്‍കിവരുന്ന പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും മുടങ്ങിയിട്ട് മാസങ്ങളായതില് പ്രതിഷേധിച്ച് ഭിന്നശേഷിക്കാരുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ സമരം നടത്തും. രാവിലെ 10.30ന് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഓഫീസിനു മുന്നില്‍ ലക്ഷദ്വീപ് ഡിഫറെന്റലി ഏബിള്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തിലാണു പ്രതിഷേധ സമരം. പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്ട്രേറ്റര്‍ ആയപ്പോള്‍ സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെ വിതരണം തടസപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിപ്രകാരം ഭിന്നശേഷിക്കാര്‍ക്കു ലഭിക്കുന്ന പെന്ഷൻ മുടങ്ങിയിട്ടും ഏഴു മാസത്തോളമായി. ലക്ഷദ്വീപില്‍ നിലവിൽ രണ്ടായിരത്തിലേറെ പേർ ഭിന്നശേഷിക്കാരാണ്.
മരുന്നുകള്‍ക്കും ഡയപ്പറിനുമായി പതിനായിരത്തിലധികം രൂപ ഓരോ മാസവും ചെലവാകുന്നവരുമുണ്ട്.
ഇക്കാര്യത്തില്‍ അടിയന്തര നടപടി വേണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ബര്‍ക്കത്തുള്ള, റസലുദീൻ, കോമളം കോയ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിപ്രകാരം ഭിന്നശേഷിക്കാര്‍ക്കു ലഭിക്കുന്ന പെന്ഷൻ മുടങ്ങിയിട്ടും ഏഴു മാസത്തോളമായി. ലക്ഷദ്വീപില്‍ നിലവിൽ രണ്ടായിരത്തിലേറെ പേർ ഭിന്നശേഷിക്കാരാണ്.
മരുന്നുകള്‍ക്കും ഡയപ്പറിനുമായി പതിനായിരത്തിലധികം രൂപ ഓരോ മാസവും ചെലവാകുന്നവരുമുണ്ട്.
ഇക്കാര്യത്തില്‍ അടിയന്തര നടപടി വേണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ബര്‍ക്കത്തുള്ള, റസലുദീൻ, കോമളം കോയ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.