തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ നിന്നു വിരമിച്ച ജീവനക്കാരുടെ പെൻഷൻ മുൻകാല പ്രാബല്യത്തോടെ പരിഷ്കരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ശന്പള പരിഷ്കരണത്തിനൊപ്പം 2019 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ പെൻഷൻ പരിഷ്കരണവും നടപ്പാക്കാനാണു തീരുമാനം. പരിഷ്കരിച്ച പെൻഷൻ ജൂലൈ മുതൽ ലഭിച്ചു തുടങ്ങും. പാർട്ട്ടൈം പെൻഷൻകാർക്കും ഈ വ്യവസ്ഥയിൽ പെൻഷൻ നൽകാനാണു തീരുമാനം.
സർവകലാശാലാ ജീവനക്കാരുടെ ശന്പള പരിഷ്കരണവും പെൻഷൻ പരിഷ്കരണവും സർക്കാർ ജീവനക്കാരുടെ പരിഷ്കരണത്തിന് അനുബന്ധമായി യൂണിവേഴ്സിറ്റികൾ തന്നെ നടപ്പാക്കുകയാണു മുൻപ് ചെയ്തിരുന്നത്. പിന്നീട് സർവകലാശാലകളിലെ പരിഷ്കരണം സർക്കാരിലെ പരിഷ്കരണത്തിന് അനുബന്ധമായി നടപ്പാക്കി.
എന്നാൽ സർക്കാർ ജീവനക്കാരുടെ പതിനൊന്നാം ശന്പളപരിഷ്കരണത്തോടൊപ്പം സർവകലാശാലാ ജീവനക്കാരുടെ പരിഷ്കരണ ഉത്തരവ് തയാറാക്കിയിരുന്നില്ല. ഇതു സംബന്ധിച്ച് ആക്ഷേപം ഉയർന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് ശന്പള സ്കെയിലുകളുടെ വിശദാംശങ്ങൾ കൂടാതെ ശന്പളം പുതുക്കി നിശ്ചയിക്കുന്ന ഉത്തരവിറക്കിയിരുന്നു.
സർവകലാശാലാ ജീവനക്കാരുടെ ശന്പള പരിഷ്കരണവും പെൻഷൻ പരിഷ്കരണവും സർക്കാർ ജീവനക്കാരുടെ പരിഷ്കരണത്തിന് അനുബന്ധമായി യൂണിവേഴ്സിറ്റികൾ തന്നെ നടപ്പാക്കുകയാണു മുൻപ് ചെയ്തിരുന്നത്. പിന്നീട് സർവകലാശാലകളിലെ പരിഷ്കരണം സർക്കാരിലെ പരിഷ്കരണത്തിന് അനുബന്ധമായി നടപ്പാക്കി.
എന്നാൽ സർക്കാർ ജീവനക്കാരുടെ പതിനൊന്നാം ശന്പളപരിഷ്കരണത്തോടൊപ്പം സർവകലാശാലാ ജീവനക്കാരുടെ പരിഷ്കരണ ഉത്തരവ് തയാറാക്കിയിരുന്നില്ല. ഇതു സംബന്ധിച്ച് ആക്ഷേപം ഉയർന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് ശന്പള സ്കെയിലുകളുടെ വിശദാംശങ്ങൾ കൂടാതെ ശന്പളം പുതുക്കി നിശ്ചയിക്കുന്ന ഉത്തരവിറക്കിയിരുന്നു.