കൊച്ചി: രാജ്യദ്രോഹ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ലക്ഷദ്വീപ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താനയെ വീണ്ടും ചോദ്യംചെയ്തു.
കവരത്തി പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഇന്നലെ രാവിലെ നടന്ന ചോദ്യം ചെയ്യല്‍ എട്ടു മണിക്കൂറിലേറെ നീണ്ടു. ഇത് രണ്ടാം തവണയാണു കേസില്‍ അയിഷയെ ചോദ്യം ചെയ്യുന്നത്. രണ്ടു തവണയും അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയയ്ക്കുകയാണുണ്ടായത്.
കഴിഞ്ഞ ദിവസം ചോദ്യംചെയ്തു വിട്ടയച്ചപ്പോൾ വീണ്ടും ചോദ്യംചെയ്യലിനു ഹാജരാകേണ്ടി വരുമെന്ന് പോലീസ് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അയിഷ സുല്‍ത്താന ലക്ഷദ്വീപിൽത്തന്നെ തുടര്‍ന്നത്. ഇന്നലെയും അഭിഭാഷകനൊപ്പമാണ് അയിഷ ചോദ്യം ചെയ്യലിനായി ഹാജരായത്. കേസുമായി ബന്ധപ്പെട്ട് നേരത്തേ നല്കിയ വിശദീകരണങ്ങള്‍ തന്നെയാണു പോലീസിനു മുന്നിൽ അയിഷ സുല്‍ത്താന നല്‍കിയത്.
സ്വകാര്യ വാർത്താ ചാനലില്‍ നടന്ന ചര്‍ച്ചയില്‍, ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാര്‍ "ബയോ വെപ്പൺ’ ഉപയോഗിക്കുകയാണെന്ന് അയിഷ പറഞ്ഞതായി ആരോപിച്ച് ബിജെപി നല്കിയ പരാതിയിലായിരുന്നു രാജ്യദ്രോഹക്കേ സ് രജിസ്റ്റര്‍ ചെയ്തത്. എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നാണ് ചോദ്യം ചെയ്യലില്‍ അന്വേഷണസംഘം പ്രധാനമായും അയിഷയോടു ചോദിച്ചത്.
അയിഷയെ കൂടാതെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റു ചിലരെക്കൂടി വിളിച്ചുവരുത്തി മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് കവരത്തി പോലീസ്.
കവരത്തി പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഇന്നലെ രാവിലെ നടന്ന ചോദ്യം ചെയ്യല്‍ എട്ടു മണിക്കൂറിലേറെ നീണ്ടു. ഇത് രണ്ടാം തവണയാണു കേസില്‍ അയിഷയെ ചോദ്യം ചെയ്യുന്നത്. രണ്ടു തവണയും അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയയ്ക്കുകയാണുണ്ടായത്.
കഴിഞ്ഞ ദിവസം ചോദ്യംചെയ്തു വിട്ടയച്ചപ്പോൾ വീണ്ടും ചോദ്യംചെയ്യലിനു ഹാജരാകേണ്ടി വരുമെന്ന് പോലീസ് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അയിഷ സുല്‍ത്താന ലക്ഷദ്വീപിൽത്തന്നെ തുടര്‍ന്നത്. ഇന്നലെയും അഭിഭാഷകനൊപ്പമാണ് അയിഷ ചോദ്യം ചെയ്യലിനായി ഹാജരായത്. കേസുമായി ബന്ധപ്പെട്ട് നേരത്തേ നല്കിയ വിശദീകരണങ്ങള്‍ തന്നെയാണു പോലീസിനു മുന്നിൽ അയിഷ സുല്‍ത്താന നല്‍കിയത്.
സ്വകാര്യ വാർത്താ ചാനലില്‍ നടന്ന ചര്‍ച്ചയില്‍, ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാര്‍ "ബയോ വെപ്പൺ’ ഉപയോഗിക്കുകയാണെന്ന് അയിഷ പറഞ്ഞതായി ആരോപിച്ച് ബിജെപി നല്കിയ പരാതിയിലായിരുന്നു രാജ്യദ്രോഹക്കേ സ് രജിസ്റ്റര്‍ ചെയ്തത്. എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നാണ് ചോദ്യം ചെയ്യലില്‍ അന്വേഷണസംഘം പ്രധാനമായും അയിഷയോടു ചോദിച്ചത്.
അയിഷയെ കൂടാതെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റു ചിലരെക്കൂടി വിളിച്ചുവരുത്തി മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് കവരത്തി പോലീസ്.