കൂത്തുപറമ്പ്: ബാങ്കിൽ പണമടയ്ക്കാനെത്തിയ പെട്രോൾ പമ്പ് മാനേജരെ ആക്രമിച്ച് എട്ടു ലക്ഷത്തോളം രൂപ കവർന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ചെറുവാഞ്ചേരിയിലായിരുന്നു സംഭവം. ചെറുവാഞ്ചേരിയിലെ വെൽകെയർ ഫ്യൂവൽസ് മാനേജർ കണ്ണവം സ്വദേശി എം.സ്വരാജി (26)ന്റെ കൈവശമുണ്ടായിരുന്ന പണമാണു കവർന്നത്. പെട്രോൾ പമ്പിൽനിന്നു പണം നിക്ഷേപിക്കാനായി കേരള ഗ്രാമീൺ ബാങ്ക് ചെറുവാഞ്ചേരി ശാഖയിലെത്തിയതായിരുന്നു ഇദ്ദേഹം.
ബൈക്കിലെത്തിയ സ്വരാജ് ബാങ്കിനു താഴെ ബൈക്ക് നിർത്തി സ്റ്റെപ്പ് കയറുന്നതിനിടെ ഒരാൾ മുഖത്ത് മുളകുപൊടി എറിഞ്ഞ് കുത്തിവീഴ്ത്തി പണമടങ്ങിയ ബാഗ് കൈക്കലാക്കി മറ്റൊരാൾക്കൊപ്പം സ്കൂട്ടറിൽ കൂത്തുപറമ്പ് ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
മുളകുപൊടി പൊതിഞ്ഞ് കൊണ്ടുവന്നതെന്നു സംശയിക്കുന്ന പേപ്പർ സംഭവസ്ഥലത്തുനിന്നു കണ്ടെത്തി. ഇതിൽ കരിങ്കൽ ക്വാറി ഉടമകൂടിയായ പമ്പുടമയ്ക്കെതിരേ ഭീഷണി സന്ദേശവും രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നു ദിവസത്തെ കളക്ഷനായ 7.90 ലക്ഷം രൂപയാണു കവർന്നതെന്നു പെട്രോൾ പമ്പ് ഉടമ എം. രാജീവൻ പറഞ്ഞു.
കാവിമുണ്ടും റെയിൻകോട്ടും ഹെൽമെറ്റും ധരിച്ച ഒരാൾ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിനു സമീപം കാത്തുനിൽക്കുന്നതിന്റെയും സ്വരാജ് പണവുമായി ബൈക്കിലെത്തിയശേഷം പിന്തുടരുന്നതിന്റെയും പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ഓടുന്നതിന്റെയും ദൃശ്യം ബാങ്ക് കെട്ടിടത്തിലെയും, സ്കൂട്ടറിൽ രണ്ടുപേർ കടന്നുപോകുന്നതിന്റെ ദൃശ്യം സമീപത്തെ വ്യാപാരസ്ഥാപനത്തിലെയും സിസിടിവി കാമറകളിൽ പതിഞ്ഞിട്ടുണ്ട്.
കുത്തേറ്റ് കൈക്കും മുതുകിലും പരിക്കേറ്റ സ്വരാജിനെ ആദ്യം ചെറുവാഞ്ചേരിയിലെ പാട്യം ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ചികിത്സയ്ക്കുശേഷം തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, കൂത്തുപറമ്പ് എസിപി കെ.ജി. സുരേഷ്, കണ്ണവം സ്റ്റേഷൻ ഇൻസ്പെക്ടർ കെ. സുധീർ, എസ്ഐ അനീഷ് വടക്കേടത്ത് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ബൈക്കിലെത്തിയ സ്വരാജ് ബാങ്കിനു താഴെ ബൈക്ക് നിർത്തി സ്റ്റെപ്പ് കയറുന്നതിനിടെ ഒരാൾ മുഖത്ത് മുളകുപൊടി എറിഞ്ഞ് കുത്തിവീഴ്ത്തി പണമടങ്ങിയ ബാഗ് കൈക്കലാക്കി മറ്റൊരാൾക്കൊപ്പം സ്കൂട്ടറിൽ കൂത്തുപറമ്പ് ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
മുളകുപൊടി പൊതിഞ്ഞ് കൊണ്ടുവന്നതെന്നു സംശയിക്കുന്ന പേപ്പർ സംഭവസ്ഥലത്തുനിന്നു കണ്ടെത്തി. ഇതിൽ കരിങ്കൽ ക്വാറി ഉടമകൂടിയായ പമ്പുടമയ്ക്കെതിരേ ഭീഷണി സന്ദേശവും രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നു ദിവസത്തെ കളക്ഷനായ 7.90 ലക്ഷം രൂപയാണു കവർന്നതെന്നു പെട്രോൾ പമ്പ് ഉടമ എം. രാജീവൻ പറഞ്ഞു.
കാവിമുണ്ടും റെയിൻകോട്ടും ഹെൽമെറ്റും ധരിച്ച ഒരാൾ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിനു സമീപം കാത്തുനിൽക്കുന്നതിന്റെയും സ്വരാജ് പണവുമായി ബൈക്കിലെത്തിയശേഷം പിന്തുടരുന്നതിന്റെയും പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ഓടുന്നതിന്റെയും ദൃശ്യം ബാങ്ക് കെട്ടിടത്തിലെയും, സ്കൂട്ടറിൽ രണ്ടുപേർ കടന്നുപോകുന്നതിന്റെ ദൃശ്യം സമീപത്തെ വ്യാപാരസ്ഥാപനത്തിലെയും സിസിടിവി കാമറകളിൽ പതിഞ്ഞിട്ടുണ്ട്.
കുത്തേറ്റ് കൈക്കും മുതുകിലും പരിക്കേറ്റ സ്വരാജിനെ ആദ്യം ചെറുവാഞ്ചേരിയിലെ പാട്യം ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ചികിത്സയ്ക്കുശേഷം തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, കൂത്തുപറമ്പ് എസിപി കെ.ജി. സുരേഷ്, കണ്ണവം സ്റ്റേഷൻ ഇൻസ്പെക്ടർ കെ. സുധീർ, എസ്ഐ അനീഷ് വടക്കേടത്ത് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.