കോട്ടയം: സംസ്ഥാനത്ത് മുന്നോക്ക വിഭാഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം ഇഡ ബ്ല്യുഎസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തടസം നേരിടുന്നതായി പരാതി. സീറോ മലബാര്‍ സഭയിലെ വിദ്യാർഥികളുടെ അപേക്ഷകളാണ് സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ചു കൊണ്ട് വില്ലേജ് ഓഫീസുകളില്‍ നിഷേധിക്കപ്പെടുന്നത്. പട്ടികയില്‍ വന്നിരിക്കുന്ന സമുദായ പേരും അപേക്ഷകരുടെ ജാതി തെളിയിക്കുന്ന രേഖകളിലെ സമുദായ പേരുകളും തമ്മിലുള്ള വ്യത്യാസമാണ് ഇപ്പോള്‍ വിനയായിരിക്കുന്നത്.
164 സമുദായങ്ങളുടെ പേരുള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.ഇതില്‍ 16 എണ്ണം ക്രൈസ്തവ വിഭാഗങ്ങളാണ്. സീറോ മലബാര്‍ സഭയിലെ സംവരണേതര വിഭാഗത്തെ സൂചിപ്പിച്ചുകൊണ്ട് സിറിയന്‍ കാത്തലിക് (സീറോ മലബാര്‍ കാത്തലിക് ) എന്ന പേരാണ് പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ RCSC, റോമന്‍ കാത്തലിക്, ക്രിസ്ത്യന്‍ റോമന്‍ കാത്തലിക് തുടങ്ങിയ വിവിധ പേരുകളാണ് ജനറല്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന സിറിയന്‍ കത്തോലിക്കാ വിഭാഗത്തിന്റെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളിലും മറ്റുള്ള സര്‍ക്കാര്‍ രേഖകളിലും പരമ്പരാഗതമായി ഉപയോഗിച്ചു പോരുന്നത്. മുന്നോക്ക പട്ടികയിലേതുപോലെ സിറിയന്‍ കാത്തലിക് (സീറോ മലബാര്‍ കാത്തലിക്) എന്ന പേര് വളരെ ചുരുക്കം പേരുടെ സര്‍ട്ടിഫിക്കറ്റുകളില്‍ മാത്രമാണുള്ളത്.
ജനറല്‍ കാറ്റഗറിയിലെ ഇഡ ബ്ല്യുഎസ് മാനദണ്ഡ പരിധിയില്‍ വരുന്ന എല്ലാവര്ക്കും 2019 മുതല്‍ തന്നെ ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കേറ്റ് ലഭിക്കുമായിരുന്നു. എന്നാല്‍, മുന്നോക്ക പട്ടിക പ്രസിദ്ധീകരിച്ചതുമുതല്‍ പട്ടികയിലെ പേര് പ്രകാരമുള്ള രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കറ്റ് നല്‍കൂ എന്ന് വാശിയിലാണ് ചില റവന്യു അധികാരികള്‍. ഈ ഒറ്റ കാരണത്തിന്റെ പേരില്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നതും ശേഷം അപ്പീല്‍ സമര്‍പ്പിച്ചു സര്‍ട്ടിഫിക്കറ്റ് നേടേണ്ടി വരുന്നതുമായ സാഹചര്യം വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
നൂറ്റിമൂന്നാം ഭരണ ഘടനാ ഭേദഗതി പ്രകാരം SC, ST, OBC /SEBC സമുദായങ്ങള്‍ ഒഴികെയുള്ള വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ 10% ഇഡബ്ല്യുഎസ് സംവരണം നടപ്പിലാക്കിക്കൊണ്ടുള്ള ഉത്തരവുകളും ഇതേ രീതിയിലുള്ളതാണ്. എന്നാല്‍, ജൂണ്‍ 4 ന് പുറത്തു വന്ന സംസ്ഥാനത്തെ മുന്നോക്ക വിഭാഗങ്ങളുടെ പട്ടിക ഭരണഘടനാ ഭേദഗതിയുടെയും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഉത്തരവുകളുടെയും അന്തസത്തക്ക് നിരക്കുന്നതല്ല എന്ന അഭിപ്രായം നിയമവൃത്തങ്ങള്‍ പങ്കു വച്ചിട്ടുണ്ട്.
SC,ST,OBC/SEBC ലിസ്റ്റില്‍ പേര് ഉള്‍പ്പെടാത്ത എല്ലാ വിഭാഗങ്ങളിലെയും (ജനറല്‍ കാറ്റഗറി) ഇഡബ്ല്യുഎസ് മാനദണ്ഡ പരിധിയിലുള്ള അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കേറ്റ് ലഭ്യമാക്കേണ്ടതാണ് എന്ന ഒരു വിശദീകരണം സര്‍ക്കാര്‍ തലത്തില്‍ നല്കിയാല് മാത്രമേ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് പരിഹാരമുണ്ടാകൂ.
അതിനിടെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മുന്നോക്ക പട്ടികയിലെ സമുദായ പേരിലുള്ള ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കേറ്റ് മാത്രമേ സംവരണത്തിനായി പരിഗണിക്കുകയുള്ളൂ എന്ന എന്‍ട്രന്‍സ് കമ്മീഷണറുടെ സര്‍ക്കുലര്‍ സംബന്ധിച്ച അനിശ്ചിതാവസ്ഥ പരിഹരിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കീം 2021 ന്റെ പ്രോസ്പെക്ടസില്‍ ചേര്‍ത്തിരിക്കുന്ന പ്രകാരം 12/2/2021ലെ ഉത്തരവ് അനുസരിച്ചു തന്നെ ഇഡബ്ല്യുഎസ് സംവരണം നടപ്പിലാക്കുന്നതിനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇനി സമുദായ പേരിലെ സാങ്കേതികത്വം ചുണ്ടിക്കാട്ടി ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടാല്‍ അവര്‍ തഹസീല്‍ദാര്‍/കളക്ടറുടെ പക്കല്‍ അപ്പീല്‍ നല്‍കണമെന്ന് സീറോ മലബാര്‍ പബ്ലിക്ക് അഫയേഴ്സ് കമ്മീഷന് ചെയര്മാന് ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രസ്താവനയിലൂടെ അറിയിച്ചു.
164 സമുദായങ്ങളുടെ പേരുള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.ഇതില്‍ 16 എണ്ണം ക്രൈസ്തവ വിഭാഗങ്ങളാണ്. സീറോ മലബാര്‍ സഭയിലെ സംവരണേതര വിഭാഗത്തെ സൂചിപ്പിച്ചുകൊണ്ട് സിറിയന്‍ കാത്തലിക് (സീറോ മലബാര്‍ കാത്തലിക് ) എന്ന പേരാണ് പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ RCSC, റോമന്‍ കാത്തലിക്, ക്രിസ്ത്യന്‍ റോമന്‍ കാത്തലിക് തുടങ്ങിയ വിവിധ പേരുകളാണ് ജനറല്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന സിറിയന്‍ കത്തോലിക്കാ വിഭാഗത്തിന്റെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളിലും മറ്റുള്ള സര്‍ക്കാര്‍ രേഖകളിലും പരമ്പരാഗതമായി ഉപയോഗിച്ചു പോരുന്നത്. മുന്നോക്ക പട്ടികയിലേതുപോലെ സിറിയന്‍ കാത്തലിക് (സീറോ മലബാര്‍ കാത്തലിക്) എന്ന പേര് വളരെ ചുരുക്കം പേരുടെ സര്‍ട്ടിഫിക്കറ്റുകളില്‍ മാത്രമാണുള്ളത്.
ജനറല്‍ കാറ്റഗറിയിലെ ഇഡ ബ്ല്യുഎസ് മാനദണ്ഡ പരിധിയില്‍ വരുന്ന എല്ലാവര്ക്കും 2019 മുതല്‍ തന്നെ ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കേറ്റ് ലഭിക്കുമായിരുന്നു. എന്നാല്‍, മുന്നോക്ക പട്ടിക പ്രസിദ്ധീകരിച്ചതുമുതല്‍ പട്ടികയിലെ പേര് പ്രകാരമുള്ള രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കറ്റ് നല്‍കൂ എന്ന് വാശിയിലാണ് ചില റവന്യു അധികാരികള്‍. ഈ ഒറ്റ കാരണത്തിന്റെ പേരില്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നതും ശേഷം അപ്പീല്‍ സമര്‍പ്പിച്ചു സര്‍ട്ടിഫിക്കറ്റ് നേടേണ്ടി വരുന്നതുമായ സാഹചര്യം വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
നൂറ്റിമൂന്നാം ഭരണ ഘടനാ ഭേദഗതി പ്രകാരം SC, ST, OBC /SEBC സമുദായങ്ങള്‍ ഒഴികെയുള്ള വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ 10% ഇഡബ്ല്യുഎസ് സംവരണം നടപ്പിലാക്കിക്കൊണ്ടുള്ള ഉത്തരവുകളും ഇതേ രീതിയിലുള്ളതാണ്. എന്നാല്‍, ജൂണ്‍ 4 ന് പുറത്തു വന്ന സംസ്ഥാനത്തെ മുന്നോക്ക വിഭാഗങ്ങളുടെ പട്ടിക ഭരണഘടനാ ഭേദഗതിയുടെയും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഉത്തരവുകളുടെയും അന്തസത്തക്ക് നിരക്കുന്നതല്ല എന്ന അഭിപ്രായം നിയമവൃത്തങ്ങള്‍ പങ്കു വച്ചിട്ടുണ്ട്.
SC,ST,OBC/SEBC ലിസ്റ്റില്‍ പേര് ഉള്‍പ്പെടാത്ത എല്ലാ വിഭാഗങ്ങളിലെയും (ജനറല്‍ കാറ്റഗറി) ഇഡബ്ല്യുഎസ് മാനദണ്ഡ പരിധിയിലുള്ള അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കേറ്റ് ലഭ്യമാക്കേണ്ടതാണ് എന്ന ഒരു വിശദീകരണം സര്‍ക്കാര്‍ തലത്തില്‍ നല്കിയാല് മാത്രമേ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് പരിഹാരമുണ്ടാകൂ.
അതിനിടെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മുന്നോക്ക പട്ടികയിലെ സമുദായ പേരിലുള്ള ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കേറ്റ് മാത്രമേ സംവരണത്തിനായി പരിഗണിക്കുകയുള്ളൂ എന്ന എന്‍ട്രന്‍സ് കമ്മീഷണറുടെ സര്‍ക്കുലര്‍ സംബന്ധിച്ച അനിശ്ചിതാവസ്ഥ പരിഹരിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കീം 2021 ന്റെ പ്രോസ്പെക്ടസില്‍ ചേര്‍ത്തിരിക്കുന്ന പ്രകാരം 12/2/2021ലെ ഉത്തരവ് അനുസരിച്ചു തന്നെ ഇഡബ്ല്യുഎസ് സംവരണം നടപ്പിലാക്കുന്നതിനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇനി സമുദായ പേരിലെ സാങ്കേതികത്വം ചുണ്ടിക്കാട്ടി ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടാല്‍ അവര്‍ തഹസീല്‍ദാര്‍/കളക്ടറുടെ പക്കല്‍ അപ്പീല്‍ നല്‍കണമെന്ന് സീറോ മലബാര്‍ പബ്ലിക്ക് അഫയേഴ്സ് കമ്മീഷന് ചെയര്മാന് ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രസ്താവനയിലൂടെ അറിയിച്ചു.