തിരുവനന്തപുരം: ഒരേ സമയം 15 പേർക്ക് ക്ഷേത്ര ദർശനം നടത്താമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിറക്കി. 15 പേർ ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയാൽ വീണ്ടും അത്രയും പേരെ കടത്തിവിടാം. പൂജാ സമയങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കാൻ പാടില്ല.ക ശ്രീകോവിലിൽ നിന്ന് ശാന്തിക്കാർ ഭക്തർക്ക് നേരിട്ട് പ്രസാദം നൽകാൻ പാടില്ല. വഴിപാട് സാധനങ്ങൾ നാലന്പലത്തിനു പുറത്ത് ഒരു ഭാഗത്ത് ഭക്തരുടെ പേര് എഴുതി സൂക്ഷിക്കേണ്ടതും കൈപ്പറ്റാൻ ക്രമീകരണം ഏർപ്പെടുത്തേണ്ടതുമാണ്. ക്ഷേത്ര ദർശനത്തിന് എത്തുന്നവർക്ക് സാനിറ്റൈസേഷൻ സൗകര്യം ഏർപ്പെടുത്തണം.
ടെസ്റ്റ് പോസിറ്റീവിറ്റി 16 നു മുകളിലുള്ള സ്ഥലത്തെ ക്ഷേത്രങ്ങൾക്ക് ഉത്തരവ് ബാധകമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന് അനുസരിച്ച് തീരുമാനമെടുക്കാം. ബലിതർപ്പണം സാമൂഹിക അകലം പാലിച്ച് 15 പേരിൽ കൂടുതൽ പേർ പങ്കെടുക്കാതെ നടത്തണം. അന്നദാനം അനുവദിക്കില്ല. സപ്താഹം,നവാഹം എന്നിവ നടത്താൻ അനുവദിക്കില്ല.
ടെസ്റ്റ് പോസിറ്റീവിറ്റി 16 നു മുകളിലുള്ള സ്ഥലത്തെ ക്ഷേത്രങ്ങൾക്ക് ഉത്തരവ് ബാധകമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന് അനുസരിച്ച് തീരുമാനമെടുക്കാം. ബലിതർപ്പണം സാമൂഹിക അകലം പാലിച്ച് 15 പേരിൽ കൂടുതൽ പേർ പങ്കെടുക്കാതെ നടത്തണം. അന്നദാനം അനുവദിക്കില്ല. സപ്താഹം,നവാഹം എന്നിവ നടത്താൻ അനുവദിക്കില്ല.