കൊച്ചി: ലക്ഷദ്വീപിലെ ഡയറിഫാമുകള്‍ അടച്ചുപൂട്ടാനും സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍നിന്നു ചിക്കനും ബീഫും ഉള്‍പ്പെടെ മാംസാഹാരം ഒഴിവാക്കാനും ലക്ഷദ്വീപ് ഭരണകൂടം നല്കിയ ഉത്തരവുകള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
ലക്ഷദ്വീപിലെ ജീവിതരീതിയിലും ഭക്ഷണരീതിയിലും ഇടപെടുന്ന തരത്തിലുള്ള വിവാദ ഉത്തരവുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു കവരത്തി സ്വദേശിയായ അഡ്വ. ആർ. അജ്മല്‍ അഹമ്മദ് നല്കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് എസ്. മണികുമാർ, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണു സ്റ്റേ അനുവദിച്ചത്.
ലക്ഷദ്വീപില്‍ വര്‍ഷങ്ങളായുള്ള ഭക്ഷണരീതി മാറ്റണമെന്നു പറയുന്നതിലെ യുക്തിയെന്താണെന്നു വാക്കാല്‍ ചോദിച്ച ഹൈക്കോടതി, ഹര്‍ജിയില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് വിശദീകരണം നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹര്‍ജി പരിഗണിക്കവെ, മാംസം സൂക്ഷിക്കാന്‍ മതിയായ സൗകര്യങ്ങളില്ലാത്തതിനാലാണു സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍നിന്നു മാംസം ഒഴിവാക്കിയതെന്നും ഡയറിഫാമുകള്‍ ലാഭത്തിലല്ലാത്തതിനാലാണ് അടച്ചുപൂട്ടിയതെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ അഭിഭാഷകന് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
കന്നുകാലിവളര്‍ത്തലും കോഴിവളര്‍ത്തലും ദ്വീപില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോകുന്ന ജീവിത രീതിയാണെന്നും പാലും പാലുത്പന്നങ്ങളും മാംസാഹാരവുമൊക്കെ ഉള്‍പ്പെടുന്ന ഭക്ഷണരീതി ഇതിന്റെ ഭാഗമാണെന്നും ഹര്ജിക്കാരന് വാദിച്ചു.
ലക്ഷദ്വീപിലെ ജീവിതരീതിയിലും ഭക്ഷണരീതിയിലും ഇടപെടുന്ന തരത്തിലുള്ള വിവാദ ഉത്തരവുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു കവരത്തി സ്വദേശിയായ അഡ്വ. ആർ. അജ്മല്‍ അഹമ്മദ് നല്കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് എസ്. മണികുമാർ, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണു സ്റ്റേ അനുവദിച്ചത്.
ലക്ഷദ്വീപില്‍ വര്‍ഷങ്ങളായുള്ള ഭക്ഷണരീതി മാറ്റണമെന്നു പറയുന്നതിലെ യുക്തിയെന്താണെന്നു വാക്കാല്‍ ചോദിച്ച ഹൈക്കോടതി, ഹര്‍ജിയില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് വിശദീകരണം നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹര്‍ജി പരിഗണിക്കവെ, മാംസം സൂക്ഷിക്കാന്‍ മതിയായ സൗകര്യങ്ങളില്ലാത്തതിനാലാണു സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍നിന്നു മാംസം ഒഴിവാക്കിയതെന്നും ഡയറിഫാമുകള്‍ ലാഭത്തിലല്ലാത്തതിനാലാണ് അടച്ചുപൂട്ടിയതെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ അഭിഭാഷകന് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
കന്നുകാലിവളര്‍ത്തലും കോഴിവളര്‍ത്തലും ദ്വീപില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോകുന്ന ജീവിത രീതിയാണെന്നും പാലും പാലുത്പന്നങ്ങളും മാംസാഹാരവുമൊക്കെ ഉള്‍പ്പെടുന്ന ഭക്ഷണരീതി ഇതിന്റെ ഭാഗമാണെന്നും ഹര്ജിക്കാരന് വാദിച്ചു.