പാലാ: കേരളത്തിലെ മികച്ച ടെർഷ്യറി കെയർ ഹോസ്പിറ്റലായ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ഇനി രോഗികൾക്കായുള്ള സേവനങ്ങൾ അതിവേഗത്തിൽ അതീവസുരക്ഷയോടെ ലഭ്യമാക്കുന്നു. മാർ സ്ലീവാ മെഡിസിറ്റി പാലായുടെ പുതിയ വിഭാഗങ്ങളുടെ ഉദ്ഘാടനകർമം ഇന്നലെ പാലാ രൂപതയുടെ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. ഐപി ഫാർമസി, ഐപി ഫാർമസി കണ്‍സ്യൂമബിൾ സ്റ്റോർ, മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ, കോൾ സെന്റർ, ഇന്റർവ്യൂ റൂം തുടങ്ങി നിരവധി വിഭാഗങ്ങളാണ് ആശുപത്രിയിൽ പ്രവർത്തനം പുനഃക്രമീകരിച്ചിരിക്കുന്നത്.
ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന രോഗികൾക്ക് എളുപ്പത്തിൽ പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് പുതിയ സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഐപി ഫാർമസി, ഐപി ഫാർമസി കണ്‍സ്യൂമബിൾ സ്റ്റോർ എന്നിവ ആശുപത്രിയുടെ നാലാം നിലയിലും മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ അഞ്ചാം നിലയിലുമാണ് പ്രവർത്തിക്കുന്നത്. ഇവയ്ക്കു പുറമെ 24x7 പ്രവർത്തിക്കുന്ന കോൾസെന്റർ ഗ്രൗണ്ട് ഫ്ളോറിലും, ആശുപത്രിയിലേക്ക് ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് ഭാഗമായുള്ള ഇന്റർവ്യൂ റൂം അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലുമാണ് ഇനിമുതൽ പ്രവർത്തിക്കുക. മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ഹൃദയമാണ് ഫാർമസി എന്നും അതിന്റെ പ്രവർത്തനം വിപുലീകരിച്ചതോടെ ആശുപത്രിയുടെ സേവനം ഇനിമുതൽ കൂടുതൽ മികച്ച രീതിയിൽ ജനങ്ങൾക്കു നൽകാൻ സാധിക്കുമെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവാദചടങ്ങിൽ പറഞ്ഞു.
ജനങ്ങൾ തങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുന്നതും അതിനനുസരിച്ചു ജനങ്ങൾക്കായി നൽകുന്ന സേവനം മികച്ചതാക്കാൻ കഴിയുന്നതും എല്ലാവരുടെയും കൂട്ടായ പരിശ്രമം കൊണ്ടാണെന്നും ജനങ്ങൾക്ക് ആശുപത്രിയോടുള്ള സ്നേഹവും സഹകരണവുമാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നതെന്നും ആശുപത്രി മാനേജിംഗ് ഡയറക്ടർ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു.
പുതിയ വിഭാഗങ്ങളുടെ ആശീർവാദകർമത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനൊപ്പം ആശുപത്രി മാനേജിംഗ്് ഡയറക്ടർ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, മെഡിക്കൽ ഡയറക്ടർ, മറ്റ ്ഡയറക്ടേഴ്സ്, ഡിപ്പാർട്ട്മെന്റ് മേധാവികൾ എന്നിവരും സന്നിഹിതരായിരുന്നു.
ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന രോഗികൾക്ക് എളുപ്പത്തിൽ പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് പുതിയ സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഐപി ഫാർമസി, ഐപി ഫാർമസി കണ്‍സ്യൂമബിൾ സ്റ്റോർ എന്നിവ ആശുപത്രിയുടെ നാലാം നിലയിലും മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ അഞ്ചാം നിലയിലുമാണ് പ്രവർത്തിക്കുന്നത്. ഇവയ്ക്കു പുറമെ 24x7 പ്രവർത്തിക്കുന്ന കോൾസെന്റർ ഗ്രൗണ്ട് ഫ്ളോറിലും, ആശുപത്രിയിലേക്ക് ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് ഭാഗമായുള്ള ഇന്റർവ്യൂ റൂം അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലുമാണ് ഇനിമുതൽ പ്രവർത്തിക്കുക. മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ഹൃദയമാണ് ഫാർമസി എന്നും അതിന്റെ പ്രവർത്തനം വിപുലീകരിച്ചതോടെ ആശുപത്രിയുടെ സേവനം ഇനിമുതൽ കൂടുതൽ മികച്ച രീതിയിൽ ജനങ്ങൾക്കു നൽകാൻ സാധിക്കുമെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവാദചടങ്ങിൽ പറഞ്ഞു.
ജനങ്ങൾ തങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുന്നതും അതിനനുസരിച്ചു ജനങ്ങൾക്കായി നൽകുന്ന സേവനം മികച്ചതാക്കാൻ കഴിയുന്നതും എല്ലാവരുടെയും കൂട്ടായ പരിശ്രമം കൊണ്ടാണെന്നും ജനങ്ങൾക്ക് ആശുപത്രിയോടുള്ള സ്നേഹവും സഹകരണവുമാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നതെന്നും ആശുപത്രി മാനേജിംഗ് ഡയറക്ടർ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു.
പുതിയ വിഭാഗങ്ങളുടെ ആശീർവാദകർമത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനൊപ്പം ആശുപത്രി മാനേജിംഗ്് ഡയറക്ടർ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, മെഡിക്കൽ ഡയറക്ടർ, മറ്റ ്ഡയറക്ടേഴ്സ്, ഡിപ്പാർട്ട്മെന്റ് മേധാവികൾ എന്നിവരും സന്നിഹിതരായിരുന്നു.