ആലപ്പുഴ: മരംമുറി കേസിൽ റവന്യു വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. സർക്കാർ ഉത്തരവിൽ യാതൊരു അവ്യക്തതയും ഇല്ല. കർഷകരും ആദിവാസികളും വിവിധ സംഘടനകളും ഭരണ-പ്രതിപക്ഷ ഭേദമന്യേ എംഎൽഎമാരും ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഉത്തരവു കൊണ്ടുവന്നത്. വില്ലേജ് ഓഫീസറുടെ അനുമതിയോടെയാണ് മരം മുറിച്ചതെന്ന വാർത്തകൾ തെറ്റാണ്. സർക്കാരിനു മുന്നിൽ അങ്ങനെ യൊരാക്ഷേപം ഇതുവരെ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇഡിയുടെ അടക്കമുള്ള ഏതന്വേഷണവും വരട്ടെ. ഇഡി രണ്ട് വർഷമായി ഇവിടെത്തന്നെ ഉണ്ടല്ലോ. സർക്കാരിനെ തകർക്കാൻ പല വിഷയത്തിലും പുകമറ സൃഷ്ട്ടിച്ചു. അതൊന്നും ജനങ്ങൾക്കു മുന്നിൽ വിലപ്പോവില്ല എന്നതിന്റെ തെളിവാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ ഉജ്വലവിജയം. മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്.
റിപ്പോർട്ട് വരട്ടെ, എന്നിട്ട് ആലോചിക്കാം. ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതേ തനിക്കും പറയാനുള്ളൂ. വകുപ്പുകൾ തമ്മിൽ യാതൊരു തർക്കമോ ആശയക്കുഴപ്പമോ ഇല്ലന്നും മന്ത്രി പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഇഡിയുടെ അടക്കമുള്ള ഏതന്വേഷണവും വരട്ടെ. ഇഡി രണ്ട് വർഷമായി ഇവിടെത്തന്നെ ഉണ്ടല്ലോ. സർക്കാരിനെ തകർക്കാൻ പല വിഷയത്തിലും പുകമറ സൃഷ്ട്ടിച്ചു. അതൊന്നും ജനങ്ങൾക്കു മുന്നിൽ വിലപ്പോവില്ല എന്നതിന്റെ തെളിവാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ ഉജ്വലവിജയം. മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്.
റിപ്പോർട്ട് വരട്ടെ, എന്നിട്ട് ആലോചിക്കാം. ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതേ തനിക്കും പറയാനുള്ളൂ. വകുപ്പുകൾ തമ്മിൽ യാതൊരു തർക്കമോ ആശയക്കുഴപ്പമോ ഇല്ലന്നും മന്ത്രി പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.