കണ്ണൂർ: കർഷക ക്ഷേമനിധി ബോർഡ് വഴി നടപ്പാക്കുന്ന കർഷക പെൻഷൻ പദ്ധതിയിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നതു വൈകും. ലോക്ഡൗൺ മൂലം കൃഷി ഓഫീസുകൾ ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളിൽ പകുതി ജീവനക്കാർ മാത്രമാണ് ഹാജരാകുന്നത്. അതിനാൽ ഓഫീസുകൾ പൂർണമായ രീതിയിൽ പ്രവർത്തനമാരംഭിച്ചാൽ മാത്രമായിരിക്കും അപേക്ഷ സ്വീകരിച്ചുതുടങ്ങുന്നത്. ഇതിനായി പ്രത്യേകം രൂപകല്പന ചെയ്ത വെബ്സൈറ്റും പൂർണസജ്ജമാകേണ്ടതുണ്ട്. നേരത്തെ ഇന്നുമുതൽ അപേക്ഷ സ്വീകരിക്കുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്.
കർഷക പെൻഷനുമായി ബന്ധപ്പെട്ട് കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരുന്നുണ്ട്. ഉച്ചകഴിഞ്ഞ് 2.30ന് കൃഷിമന്ത്രിയുടെ ചേംബറിൽ കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ ഡോ. പി. രാജേന്ദ്രൻ, സിഇഒ എസ്. സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്ഷേമനിധി ബോർഡ് അംഗങ്ങൾ മന്ത്രിയുമായി ചർച്ച നടത്തുന്നത്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് വി.എസ്. സുനിൽ കുമാർ കൃഷിമന്ത്രിയായിരുന്നപ്പോഴാണ് കർഷക ക്ഷേമനിധി ബോർഡ് രൂപീകരിക്കുകയും കർഷക പെൻഷൻ നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നത്. മന്ത്രിസഭാതലത്തിൽ ഇതിന് അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. ഓൺലൈൻ മുഖേനയാണ് അപേക്ഷ സ്വീകരിക്കുക.
2019ല്‍ സംസ്ഥാനസർക്കാർ ആവിഷ്കരിച്ച പദ്ധതിപ്രകാരം പദ്ധതിയില്‍ അംഗമായ എല്ലാ കര്‍ഷകര്‍ക്കും 60 വയസിനുശേഷം കുറഞ്ഞത് 5000 രൂപവീതം പെന്ഷന് നല്‍കാനാണ് വിഭാവനം ചെയ്യുന്നത്. പദ്ധതിയിൽ 30 ലക്ഷം അംഗങ്ങളെ ചേർക്കുകയാണ് ലക്ഷ്യം. തുടക്കത്തിൽ 20 ലക്ഷമാണ് ലക്ഷ്യം. കൃഷിയിൽനിന്ന് അകന്നുപോയ യുവജനങ്ങളെ തിരികെയെത്തിക്കുകയെന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്ന മുഖ്യലക്ഷ്യം.
കർഷക പെൻഷനുമായി ബന്ധപ്പെട്ട് കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരുന്നുണ്ട്. ഉച്ചകഴിഞ്ഞ് 2.30ന് കൃഷിമന്ത്രിയുടെ ചേംബറിൽ കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ ഡോ. പി. രാജേന്ദ്രൻ, സിഇഒ എസ്. സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്ഷേമനിധി ബോർഡ് അംഗങ്ങൾ മന്ത്രിയുമായി ചർച്ച നടത്തുന്നത്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് വി.എസ്. സുനിൽ കുമാർ കൃഷിമന്ത്രിയായിരുന്നപ്പോഴാണ് കർഷക ക്ഷേമനിധി ബോർഡ് രൂപീകരിക്കുകയും കർഷക പെൻഷൻ നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നത്. മന്ത്രിസഭാതലത്തിൽ ഇതിന് അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. ഓൺലൈൻ മുഖേനയാണ് അപേക്ഷ സ്വീകരിക്കുക.
2019ല്‍ സംസ്ഥാനസർക്കാർ ആവിഷ്കരിച്ച പദ്ധതിപ്രകാരം പദ്ധതിയില്‍ അംഗമായ എല്ലാ കര്‍ഷകര്‍ക്കും 60 വയസിനുശേഷം കുറഞ്ഞത് 5000 രൂപവീതം പെന്ഷന് നല്‍കാനാണ് വിഭാവനം ചെയ്യുന്നത്. പദ്ധതിയിൽ 30 ലക്ഷം അംഗങ്ങളെ ചേർക്കുകയാണ് ലക്ഷ്യം. തുടക്കത്തിൽ 20 ലക്ഷമാണ് ലക്ഷ്യം. കൃഷിയിൽനിന്ന് അകന്നുപോയ യുവജനങ്ങളെ തിരികെയെത്തിക്കുകയെന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്ന മുഖ്യലക്ഷ്യം.