കൊച്ചി: രാജ്യദ്രോഹ പരാമര്‍ശം നടത്തിയതിന് ലക്ഷദ്വീപ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താനയെ ചോദ്യം ചെയ്തു വിട്ടയച്ചു. ലക്ഷദ്വീപിലെ കവരത്തി പോലീസ് ആസ്ഥാനത്തുവച്ചായിരുന്നു ചോദ്യം ചെയ്തത്. അഭിഭാഷകനൊപ്പമാണ് അവര്‍ ചോദ്യംചെയ്യലിനു ഹാജരായത്. കേസുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി ശനിയാഴ്ചയാണു നെടുമ്പാശേരിയില്‍നിന്ന് അയിഷ ദ്വീപിലെത്തിയത്.
ലക്ഷദ്വീപിലെ പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരേ അയിഷ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യദ്രോഹമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. ദ്വീപിലെ ബിജെപി അധ്യക്ഷന്റെ പരാതിയെത്തുടര്‍ന്നായിരുന്നു നടപടി. ഇതേത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ച അയിഷ സുല്‍ത്താന അറസ്റ്റ് അടക്കമുള്ള നിയമനടപടികള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം വ്യക്തമാക്കാതെ കോടതി അറസ്റ്റുണ്ടായാല്‍ ആള്‍ജാമ്യത്തില്‍ അയിഷയെ വിടണമെന്ന് ഉത്തരവിട്ടു.
ചോദ്യം ചെയ്യലിനു ഹാജരാകുമ്പോള്‍ അഭിഭാഷകനെയും കൂടെ കൂട്ടുവാനും അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അയിഷ ദ്വീപിലേക്കു പോയത്. രാജ്യദ്രോഹ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്ന അയിഷ സുല്‍ത്താന ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് അറിയിച്ചിരുന്നു. നിരപരാധിത്വം തെളിയിക്കേണ്ടത് തന്റെകൂടി ആവശ്യമാണെന്നിരിക്കെയാണ് ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു. ദ്വീപിലെത്തിയ അയിഷ സുല്‍ത്താന സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. അഡ്മിനിസ്ട്രേഷന്റെ തെറ്റായ നിലപാടുകള്‍ക്കെതിരേ സമരം നടത്തുന്ന സംഘടനയ്ക്ക് അവര്‍ പിന്തുണയും പ്രഖ്യാപിച്ചു.
ലക്ഷദ്വീപിലെ പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരേ അയിഷ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യദ്രോഹമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. ദ്വീപിലെ ബിജെപി അധ്യക്ഷന്റെ പരാതിയെത്തുടര്‍ന്നായിരുന്നു നടപടി. ഇതേത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ച അയിഷ സുല്‍ത്താന അറസ്റ്റ് അടക്കമുള്ള നിയമനടപടികള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം വ്യക്തമാക്കാതെ കോടതി അറസ്റ്റുണ്ടായാല്‍ ആള്‍ജാമ്യത്തില്‍ അയിഷയെ വിടണമെന്ന് ഉത്തരവിട്ടു.
ചോദ്യം ചെയ്യലിനു ഹാജരാകുമ്പോള്‍ അഭിഭാഷകനെയും കൂടെ കൂട്ടുവാനും അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അയിഷ ദ്വീപിലേക്കു പോയത്. രാജ്യദ്രോഹ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്ന അയിഷ സുല്‍ത്താന ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് അറിയിച്ചിരുന്നു. നിരപരാധിത്വം തെളിയിക്കേണ്ടത് തന്റെകൂടി ആവശ്യമാണെന്നിരിക്കെയാണ് ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു. ദ്വീപിലെത്തിയ അയിഷ സുല്‍ത്താന സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. അഡ്മിനിസ്ട്രേഷന്റെ തെറ്റായ നിലപാടുകള്‍ക്കെതിരേ സമരം നടത്തുന്ന സംഘടനയ്ക്ക് അവര്‍ പിന്തുണയും പ്രഖ്യാപിച്ചു.