തിരുവനന്തപുരം: വിവാദമായതോടെ കേന്ദ്രമന്ത്രി വി. മുരളീധരന്റെ പോലീസ് പൈലറ്റ്, എസ്കോർട്ട് സുരക്ഷാ സംവിധാനങ്ങൾ പുനഃസ്ഥാപിച്ചു. ഇന്നലെ രാവിലെ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കു യാത്ര പുറപ്പെട്ട മുരളീധരന് പോലീസ് പൈലറ്റ്, എസ്കോർട്ട് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി.
വി. മുരളീധരൻ കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പോലീസ് നൽകിവന്ന പൈലറ്റ്, എസ്കോർട്ട് സുരക്ഷ ഒരുക്കാതിരുന്നത്. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാർ അനുവദിച്ച ഗണ്‍മാനെ മന്ത്രിയുടെ വാഹനത്തിൽനിന്ന് ഇറക്കിവിട്ടിരുന്നു.
നടപടി വിവാദമായതോടെ ഇന്നലെ വീണ്ടും നൽകുകയായിരുന്നു. ഇന്നലെ കഴക്കൂട്ടം മുതലാണ് പോലീസ് സുരക്ഷ ഒരുക്കിയത്. വൈ കാറ്റഗറി സുരക്ഷ ഒരുക്കേണ്ട വിഐപിക്ക് പൈലറ്റ് എസ്കോർട്ട് സുരക്ഷ പ്രോട്ടോകോൾ പ്രകാരമില്ലെന്നാണ് പോലീസ് ഉന്നതർ പറയുന്നത്. സുരക്ഷ പിൻവലിക്കാൻ സർക്കാർ തലത്തിൽ നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് ഉന്നതർ പറയുന്നു.
വി. മുരളീധരൻ കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പോലീസ് നൽകിവന്ന പൈലറ്റ്, എസ്കോർട്ട് സുരക്ഷ ഒരുക്കാതിരുന്നത്. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാർ അനുവദിച്ച ഗണ്‍മാനെ മന്ത്രിയുടെ വാഹനത്തിൽനിന്ന് ഇറക്കിവിട്ടിരുന്നു.
നടപടി വിവാദമായതോടെ ഇന്നലെ വീണ്ടും നൽകുകയായിരുന്നു. ഇന്നലെ കഴക്കൂട്ടം മുതലാണ് പോലീസ് സുരക്ഷ ഒരുക്കിയത്. വൈ കാറ്റഗറി സുരക്ഷ ഒരുക്കേണ്ട വിഐപിക്ക് പൈലറ്റ് എസ്കോർട്ട് സുരക്ഷ പ്രോട്ടോകോൾ പ്രകാരമില്ലെന്നാണ് പോലീസ് ഉന്നതർ പറയുന്നത്. സുരക്ഷ പിൻവലിക്കാൻ സർക്കാർ തലത്തിൽ നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് ഉന്നതർ പറയുന്നു.