കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഹെറോയിന്‍ മൂന്നിടത്ത് കൈമാറാനാണ് കൊണ്ടുവന്നതെന്ന് പിടിയിലായ സിംബാബ്വെ സ്വദേശിനി ഷാരോൺ ചിഗ്വാസ. നിലവില്‍ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ (എന്‍സിബി) കസ്റ്റഡിയിലുള്ള ചിഗ്വാസ (30) ചോദ്യം ചെയ്യലിലാണ് ഡല്‍ഹി, ബംഗളൂരു ലഹരി സംഘങ്ങള്‍ക്ക് കൈമാറാനാണ് ഹെറോയിന്‍ എത്തിച്ചതെന്നു വെളിപ്പെടുത്തിയത്. ഇവരുടെ യാത്രാവിവരങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, ഇന്ത്യയിലെ ബന്ധങ്ങള്‍ തുടങ്ങിയവയെല്ലാം അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. അതേസമയം ഇവരോടൊപ്പം ഉണ്ടായിരുന്ന രണ്ടു സിംബാബ്വെ സ്വദേശികള്‍ ഡല്‍ഹിക്കു കടന്നതായും സൂചനയുണ്ട്.
ചിഗ്വാസ നേരത്തേ ഡല്‍ഹിയും ബംഗളൂരുവും സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും കൊച്ചിയില്‍ ആദ്യമാണ്. ലഹരിമരുന്നു കൈമാറ്റത്തിനുതന്നെയാണ് മുമ്പും എത്തിയിട്ടുള്ളതെന്നാണ് എന്‍സിബിയുടെ നിഗമനം. ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക കൈമാറ്റം വിദേശത്തുവച്ചാണെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് 3.5 കിലോഗ്രാം ഹെറോയിനുമായി ചിഗ്വാസ വിമാനത്താവളത്തില്‍ പിടിയിലായത്. ദോഹയില്‍നിന്ന് ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ കൊച്ചിയിലെത്തിയ ചിഗ്വാസ ഇവിടെ നിന്നു ബംഗളൂരു വഴി ഡല്‍ഹിയിലേക്കു പോകാന്‍ ശ്രമിക്കുമ്പോഴാണു പിടിക്കപ്പെട്ടത്. ബാഗില്‍ ലഹരിമരുന്നു കണ്ടെത്തിയതോടെ പ്രതിയെ നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്കു(എന്‍സിബി) കൈമാറുകയായിരുന്നു.
പിടിച്ചെടുത്ത ഹെറോയിന്‍ രാസപരിശോധനയ്ക്കായി കൈമാറി. ലഹരിമരുന്നിന്റെ സ്വഭാവവും നിലവാരവും ഉറപ്പുവരുത്താനാണിത്. ബാഗില്‍ പ്രത്യേക അറയിലായി സൂക്ഷിച്ചിരുന്ന ലഹരിമരുന്നു സിയാല്‍ സെക്യൂരിറ്റി വിഭാഗമാണു കണ്ടെത്തിയത്. കൊച്ചി ബംഗളൂരു യൂണിറ്റുകള്‍ സംയുക്തമായാണ് ഹെറോയിന്‍ കടത്തുകേസ് അന്വേഷിക്കുന്നത്.
ചിഗ്വാസ നേരത്തേ ഡല്‍ഹിയും ബംഗളൂരുവും സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും കൊച്ചിയില്‍ ആദ്യമാണ്. ലഹരിമരുന്നു കൈമാറ്റത്തിനുതന്നെയാണ് മുമ്പും എത്തിയിട്ടുള്ളതെന്നാണ് എന്‍സിബിയുടെ നിഗമനം. ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക കൈമാറ്റം വിദേശത്തുവച്ചാണെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് 3.5 കിലോഗ്രാം ഹെറോയിനുമായി ചിഗ്വാസ വിമാനത്താവളത്തില്‍ പിടിയിലായത്. ദോഹയില്‍നിന്ന് ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ കൊച്ചിയിലെത്തിയ ചിഗ്വാസ ഇവിടെ നിന്നു ബംഗളൂരു വഴി ഡല്‍ഹിയിലേക്കു പോകാന്‍ ശ്രമിക്കുമ്പോഴാണു പിടിക്കപ്പെട്ടത്. ബാഗില്‍ ലഹരിമരുന്നു കണ്ടെത്തിയതോടെ പ്രതിയെ നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്കു(എന്‍സിബി) കൈമാറുകയായിരുന്നു.
പിടിച്ചെടുത്ത ഹെറോയിന്‍ രാസപരിശോധനയ്ക്കായി കൈമാറി. ലഹരിമരുന്നിന്റെ സ്വഭാവവും നിലവാരവും ഉറപ്പുവരുത്താനാണിത്. ബാഗില്‍ പ്രത്യേക അറയിലായി സൂക്ഷിച്ചിരുന്ന ലഹരിമരുന്നു സിയാല്‍ സെക്യൂരിറ്റി വിഭാഗമാണു കണ്ടെത്തിയത്. കൊച്ചി ബംഗളൂരു യൂണിറ്റുകള്‍ സംയുക്തമായാണ് ഹെറോയിന്‍ കടത്തുകേസ് അന്വേഷിക്കുന്നത്.