തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്കായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഡൽഹിക്കു പോകും. വി.ഡി. സതീശൻ തിങ്കളാഴ്ചയാണു പോകുന്നത്. 23നുള്ള കെപിസിസി രാഷ്ട്രീയകാര്യ സമിതിക്കു ശേഷമാകും മിക്കവാറും ഉമ്മൻ ചാണ്ടി ഡൽഹിക്കു പോകുകയെന്നാണു വിവരം. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുമായി നടത്തിയ ചർച്ചകളുടെ തുടർച്ചയായാണു കേരളത്തിലെ പ്രമുഖ നേതാക്കളുമായി രാഹുൽ ഗാന്ധി ആശയ വിനിമയം നടത്തുന്നത്. ചർച്ചകൾക്കു ശേഷമാകും യുഡിഎഫ് കണ്‍വീനറുടെ കാര്യത്തിൽ പ്രഖ്യാപനമുണ്ടാകുക.
പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും ചർച്ചയോ കൂടിയാലോചനകളോ ഇല്ലാതെ ഏകകണ്ഠമായി നിയമിച്ച ഹൈക്കമാൻഡ് നടപടിയിൽ സംസ്ഥാനത്തെ പ്രമുഖ നേതാക്കൾക്ക് അതൃപ്തിയുണ്ടായിരുന്നു. അനുരഞ്ജനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി, ഉമ്മൻ ചാണ്ടിയുമായി ദീർഘനേരം ഫോണിൽ സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡൽഹിയിലെത്താൻ രാഹുൽ ആവശ്യപ്പെട്ടത്. രമേശ് ചെന്നിത്തലയ്ക്ക് എഐസിസി ജനറൽ സെക്രട്ടറി പദവി ലഭിച്ചേക്കുമെന്ന സൂചനകളുണ്ട്.
പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും ചർച്ചയോ കൂടിയാലോചനകളോ ഇല്ലാതെ ഏകകണ്ഠമായി നിയമിച്ച ഹൈക്കമാൻഡ് നടപടിയിൽ സംസ്ഥാനത്തെ പ്രമുഖ നേതാക്കൾക്ക് അതൃപ്തിയുണ്ടായിരുന്നു. അനുരഞ്ജനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി, ഉമ്മൻ ചാണ്ടിയുമായി ദീർഘനേരം ഫോണിൽ സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡൽഹിയിലെത്താൻ രാഹുൽ ആവശ്യപ്പെട്ടത്. രമേശ് ചെന്നിത്തലയ്ക്ക് എഐസിസി ജനറൽ സെക്രട്ടറി പദവി ലഭിച്ചേക്കുമെന്ന സൂചനകളുണ്ട്.