കൊച്ചി: കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമര്‍ശങ്ങൾ ഉചിതമായില്ലെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. ഇരിക്കുന്ന കസേരയുടെ മഹത്വം മറന്നു മുഖ്യമന്ത്രി പത്രസമ്മേളനം ദുരുപയോഗിക്കുകയാണ് ചെയ്തത്. സുധാകരന് മറുപടി പറയാന്‍ 40 മിനിറ്റ് മാറ്റിവച്ച മുഖ്യമന്ത്രി മരംമുറി വിഷയത്തില്‍നിന്നു ജനശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും വി.ഡി. സതീശന് പറഞ്ഞു.
സുധാകരന് കെപിസിസി പ്രസിഡന്റായതിൽ സിപിഎം ഭയപ്പെടുന്നു. സുധാകരന്റെ പേരു പ്രഖ്യാപിച്ചപ്പോള്‍ തന്നെ സിപിഎം വിമര്‍ശനം തുടങ്ങി. പ്രസിദ്ധീകരിക്കരുതെന്നു പറഞ്ഞ് മാധ്യമ പ്രവര്‍ത്തകനോട് സ്വകാര്യസംഭാഷണത്തില്‍ പങ്കുവച്ച കാര്യങ്ങളാണ് ഒരു പ്രസിദ്ധീകരണത്തിൽ വന്നതെന്നു സുധാകരന് വിശദീകരിച്ചിട്ടുണ്ട്. അഭിമുഖം പ്രസിദ്ധീകരിച്ച സമയത്തുതന്നെ അതിനെക്കുറിച്ചുള്ള പരാതി എഡിറ്ററെ സുധാകരന് അറിയിച്ചിരുന്നു. എന്നിട്ടും വിവാദം വളര്‍ത്താനാണ് സിപിഎം നേതാക്കള്‍ ശ്രമിക്കുന്നത്. വിവാദം തുടങ്ങിവച്ചത് സുധാകരന് ആണെന്ന അഭിപ്രായം ഇല്ലെന്നും വി.ഡി. സതീശന് പറഞ്ഞു.
സുധാകരന് കെപിസിസി പ്രസിഡന്റായതിൽ സിപിഎം ഭയപ്പെടുന്നു. സുധാകരന്റെ പേരു പ്രഖ്യാപിച്ചപ്പോള്‍ തന്നെ സിപിഎം വിമര്‍ശനം തുടങ്ങി. പ്രസിദ്ധീകരിക്കരുതെന്നു പറഞ്ഞ് മാധ്യമ പ്രവര്‍ത്തകനോട് സ്വകാര്യസംഭാഷണത്തില്‍ പങ്കുവച്ച കാര്യങ്ങളാണ് ഒരു പ്രസിദ്ധീകരണത്തിൽ വന്നതെന്നു സുധാകരന് വിശദീകരിച്ചിട്ടുണ്ട്. അഭിമുഖം പ്രസിദ്ധീകരിച്ച സമയത്തുതന്നെ അതിനെക്കുറിച്ചുള്ള പരാതി എഡിറ്ററെ സുധാകരന് അറിയിച്ചിരുന്നു. എന്നിട്ടും വിവാദം വളര്‍ത്താനാണ് സിപിഎം നേതാക്കള്‍ ശ്രമിക്കുന്നത്. വിവാദം തുടങ്ങിവച്ചത് സുധാകരന് ആണെന്ന അഭിപ്രായം ഇല്ലെന്നും വി.ഡി. സതീശന് പറഞ്ഞു.