കൽപ്പറ്റ: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാനാകാതെ വയനാട്ടിലെ റവന്യു അധികൃതർ. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി 2020 ഒക്ടോബർ 24നു പുറപ്പെടുവിച്ച ഉത്തരവിനു മറവിൽ റവന്യു പട്ടയഭൂമിയിലെ ഈട്ടി മരങ്ങൾ മുറിച്ചുകടത്തുന്നതിനു ശ്രമം നടക്കുന്നതു 2021 ജനുവരി ഒന്നിനു സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി.രഞ്ജിത് കുമാർ ഔദ്യോഗിക കത്തിലൂടെ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുല്ലയുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ്.
എന്നാൽ ഈട്ടിമരങ്ങളുടെ സംരക്ഷണത്തിനു റവന്യു അധികാരികൾ നടപടി സ്വീകരിച്ചില്ല. മരം മുറിയുമായി ബന്ധപ്പെട്ടു ഗവ.പ്ലീഡർ നൽകിയ നിയമോപദേശവും റവന്യൂ അധികൃതർ കണക്കിലെടുത്തില്ല.
1964ലെ കേരള ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പട്ടയം നൽകിയ ഭൂമിയിൽ ഉണ്ടായിരുന്നതും പട്ടയത്തിൽ രേഖപ്പെടുത്തിയതുമായ രാജകീയ മരങ്ങളുടെ വിവരം അടങ്ങിയ സ്റ്റേറ്റ്മെന്റ് ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ ചീഫ് ഫോറസ്റ്റ് കണ്സർവേറ്റർക്കു നൽകണമെന്ന് 1995ലെ കേരള ഫോറസ്റ്റ് റൂൾസിലെ സെക്ഷൻ ആറ് നിഷ്കർഷിക്കുന്നുണ്ട്. എന്നിരിക്കെ തെക്കേ വയനാട് വനം ഡിവിഷൻ പരിധിയിൽ പട്ടയത്തിൽ രേഖപ്പെടുത്തി സർക്കാരിൽ നിക്ഷിപ്തമാക്കിയ മരങ്ങളുടെ വില്ലേജ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കണമെന്നും ഡിഎഫ്ഒ കത്തിലൂടെ കളക്ടറോട് അഭ്യർഥിച്ചിരുന്നു.
പട്ടയത്തിൽ രേഖപ്പെടുത്തിയ മരങ്ങൾ കർഷകർ നട്ടുവളർത്തിയതാണെന്ന വ്യാജേന 2020 ഒക്ടോബർ 24ലെ ഉത്തരവിന്റെ മറവിൽ മുറിച്ചുകടത്താൻ സാധ്യതയുണ്ടെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാൽ ഈ കത്തിൽ പറയുന്ന കാര്യങ്ങൾ റവന്യു അധികാരികൾ ഗൗരവത്തിലെടുത്തില്ല. മുട്ടിൽ സൗത്ത് വില്ലേജിൽ മുറിച്ച ഈട്ടിമരങ്ങൾ കടത്തുന്നതിന് അനുമതിക്ക് 14 അപേക്ഷകൾ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർക്കു ലഭിച്ചിരുന്നു.
ഇതേത്തുടർന്നു മരങ്ങളുടെ ഉടമാവകാശത്തിൽ വ്യക്തത വരുത്തുന്നതിന് 2020 ഡിസംബർ 30നു വൈത്തിരി തഹസിൽദാർക്കു കത്തു നൽകി. ഇതിനു മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ 2021 ജനുവരി 29, 30 തീയതികളിൽ നൽകിയ കത്തുകളോടും തഹസിൽദാർ പ്രതികരിച്ചില്ല.
ഈ പശ്ചാത്തലത്തിൽ മരങ്ങൾ കടത്തുന്നതിനുള്ള അപേക്ഷകൾ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ നിരസിച്ചു. ഇതേത്തുടർന്ന് അപേക്ഷകർ കടത്തുപാസിനു സൗത്ത് വയനാട് ഡിഎഫ്ഒയെ സമീപിച്ചു. അപേക്ഷകൾ സ്വീകരിച്ച ഡിഎഫ്ഒ മരങ്ങളുടെ ഉടമാവകാശത്തിൽ വ്യക്തത വരുത്തുന്നതിനു 2021 ഫെബ്രുവരി മൂന്നിനു തഹസിൽദാർക്കു പുറമേ ജില്ലാ കളക്ടറുമായും ബന്ധപ്പെട്ടെങ്കിലും സമയബന്ധിതമായി മറുപടി ലഭിച്ചിരുന്നില്ല.
മരംമുറി വിവാദമായതിനെത്തുടർന്ന് 2020 മാർച്ചിലെ സർക്കുലറും ഒക്ടോബറിലെ ഉത്തരവും സർക്കാർ റദ്ദാക്കുകയുണ്ടായി. ഇതിനുശേഷം ഫെബ്രുവരി 17നാണ് ഡിഎഫ്ഒയുടെ കത്തിനോടു റവന്യു അധികൃതർ പ്രതികരിച്ചത്.
എന്നാൽ ഈട്ടിമരങ്ങളുടെ സംരക്ഷണത്തിനു റവന്യു അധികാരികൾ നടപടി സ്വീകരിച്ചില്ല. മരം മുറിയുമായി ബന്ധപ്പെട്ടു ഗവ.പ്ലീഡർ നൽകിയ നിയമോപദേശവും റവന്യൂ അധികൃതർ കണക്കിലെടുത്തില്ല.
1964ലെ കേരള ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പട്ടയം നൽകിയ ഭൂമിയിൽ ഉണ്ടായിരുന്നതും പട്ടയത്തിൽ രേഖപ്പെടുത്തിയതുമായ രാജകീയ മരങ്ങളുടെ വിവരം അടങ്ങിയ സ്റ്റേറ്റ്മെന്റ് ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ ചീഫ് ഫോറസ്റ്റ് കണ്സർവേറ്റർക്കു നൽകണമെന്ന് 1995ലെ കേരള ഫോറസ്റ്റ് റൂൾസിലെ സെക്ഷൻ ആറ് നിഷ്കർഷിക്കുന്നുണ്ട്. എന്നിരിക്കെ തെക്കേ വയനാട് വനം ഡിവിഷൻ പരിധിയിൽ പട്ടയത്തിൽ രേഖപ്പെടുത്തി സർക്കാരിൽ നിക്ഷിപ്തമാക്കിയ മരങ്ങളുടെ വില്ലേജ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കണമെന്നും ഡിഎഫ്ഒ കത്തിലൂടെ കളക്ടറോട് അഭ്യർഥിച്ചിരുന്നു.
പട്ടയത്തിൽ രേഖപ്പെടുത്തിയ മരങ്ങൾ കർഷകർ നട്ടുവളർത്തിയതാണെന്ന വ്യാജേന 2020 ഒക്ടോബർ 24ലെ ഉത്തരവിന്റെ മറവിൽ മുറിച്ചുകടത്താൻ സാധ്യതയുണ്ടെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാൽ ഈ കത്തിൽ പറയുന്ന കാര്യങ്ങൾ റവന്യു അധികാരികൾ ഗൗരവത്തിലെടുത്തില്ല. മുട്ടിൽ സൗത്ത് വില്ലേജിൽ മുറിച്ച ഈട്ടിമരങ്ങൾ കടത്തുന്നതിന് അനുമതിക്ക് 14 അപേക്ഷകൾ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർക്കു ലഭിച്ചിരുന്നു.
ഇതേത്തുടർന്നു മരങ്ങളുടെ ഉടമാവകാശത്തിൽ വ്യക്തത വരുത്തുന്നതിന് 2020 ഡിസംബർ 30നു വൈത്തിരി തഹസിൽദാർക്കു കത്തു നൽകി. ഇതിനു മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ 2021 ജനുവരി 29, 30 തീയതികളിൽ നൽകിയ കത്തുകളോടും തഹസിൽദാർ പ്രതികരിച്ചില്ല.
ഈ പശ്ചാത്തലത്തിൽ മരങ്ങൾ കടത്തുന്നതിനുള്ള അപേക്ഷകൾ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ നിരസിച്ചു. ഇതേത്തുടർന്ന് അപേക്ഷകർ കടത്തുപാസിനു സൗത്ത് വയനാട് ഡിഎഫ്ഒയെ സമീപിച്ചു. അപേക്ഷകൾ സ്വീകരിച്ച ഡിഎഫ്ഒ മരങ്ങളുടെ ഉടമാവകാശത്തിൽ വ്യക്തത വരുത്തുന്നതിനു 2021 ഫെബ്രുവരി മൂന്നിനു തഹസിൽദാർക്കു പുറമേ ജില്ലാ കളക്ടറുമായും ബന്ധപ്പെട്ടെങ്കിലും സമയബന്ധിതമായി മറുപടി ലഭിച്ചിരുന്നില്ല.
മരംമുറി വിവാദമായതിനെത്തുടർന്ന് 2020 മാർച്ചിലെ സർക്കുലറും ഒക്ടോബറിലെ ഉത്തരവും സർക്കാർ റദ്ദാക്കുകയുണ്ടായി. ഇതിനുശേഷം ഫെബ്രുവരി 17നാണ് ഡിഎഫ്ഒയുടെ കത്തിനോടു റവന്യു അധികൃതർ പ്രതികരിച്ചത്.