തിരുവനന്തപുരം: പഴയ ബ്രണ്ണൻ കോളജ് കാലത്തേക്കുറിച്ചു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പൊങ്ങച്ചം പറയുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സുധാകരൻ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പ്ലാൻ ഇടുന്നുവെന്ന് സുധാകരനൊപ്പം പ്രവർത്തിച്ചിരുന്ന ഒരാൾ പണ്ടുതന്നെ വന്നുകണ്ടു പറഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
തലശേരി ബ്രണ്ണൻ കോളജിൽ പഠിക്കുന്ന കാലത്ത് പിണറായി വിജയനെ താൻ മർദിച്ചിട്ടുണ്ടെന്നു സുധാകരൻ ഒരു വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യം ചോദിച്ചപ്പോഴാണു മുഖ്യമന്ത്രി പഴയ കഥകൾ പുറത്തെടുത്തത്. “സുധാകരന് എന്നെ ചവിട്ടി വീഴ്ത്തണമെന്നൊക്കെ മോഹമുണ്ടായിക്കാണും. യഥാർഥത്തിൽ സംഭവിച്ചാലല്ലേ സംഭവിച്ചതായി പറയാൻ കഴിയുകയുള്ളൂ. അതുകൊണ്ടൊന്നും വിചാരിക്കുന്നതു പോലെ വിജയനെ വീഴിക്കാനാകില്ല”- മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“ബ്രണ്ണൻ കോളജിൽ പരീക്ഷാ ബഹിഷ്കരണവുമായി ബന്ധപ്പെട്ടൊരു സംഘർഷമുണ്ടായി. അന്നു ഞങ്ങൾ കെഎസ്എഫിന്റെ ഭാഗമാണ്. ഞാൻ അന്നു കോളജിൽ നിന്നു പുറത്തു പോയിക്കഴിഞ്ഞിരുന്നു. എന്നാൽ, സമരത്തിന്റെ ഭാഗമായി അവിടെയെത്തി. സുധാകരനെ അന്നു പരിചയമില്ല. പി. ബാലൻ ആയിരുന്നു അവരുടെ നേതാവ്. അദ്ദേഹത്തെ അറിയാമായിരുന്നു. സംഘർഷത്തിലേക്കു നീങ്ങിയപ്പോൾ ഞാൻ കൈമുഷ്ടി കൂട്ടിയിടിച്ചു ശബ്ദമുണ്ടാക്കി അയാൾക്കു നേരെ ആംഗ്യം കാട്ടി. ഒന്നും ചെയ്യരുതെന്നു പറഞ്ഞു പി. ബാലൻ വന്നു വിലക്കി. പിടിച്ചു കൊണ്ടു പോടാ, ആരാണിവൻ എന്നു ഞാൻ ചോദിച്ചു. അത്രയുമാണവിടെ ഉണ്ടായത്. ഞാൻ കോളജ് വിട്ടയാളായതു കൊണ്ട് അവിടെ തീർന്നു എന്നു വിചാരിച്ചാൽ മതി”-മുഖ്യമന്ത്രി പറഞ്ഞു.
ബ്രണ്ണൻ കോളജിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യാൻ അന്നു സപ്തകക്ഷി സർക്കാരിൽ മന്ത്രിയായ സി.എച്ച്. മുഹമ്മദ് കോയ വന്നപ്പോൾ കരിങ്കൊടി കാട്ടി പരിപാടി അലങ്കോലപ്പെടുത്താൻ സുധാകരൻ മുന്നിലുണ്ടായിരുന്നു. മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിലുള്ള കെഎസ്എഫ് പ്രവർത്തകരുടെ ഇടപെടലിലൂടെയാണ് അന്നു പരിപാടി നടന്നത്. അന്നത്തെ സംഘർഷത്തിനൊടുവിൽ ബ്രണ്ണൻ കോളജിനു ചുറ്റും അർധനഗ്നനായി ചുറ്റിച്ചില്ലേ? നേരെ ചൊവ്വേ വസ്ത്രം ധരിച്ചല്ല അന്നു സുധാകരൻ അവിടെ നടന്നത്. ഇക്കഥ ബാലൻ തന്നെയാണു തന്നോടു പറഞ്ഞത്. സുധാകരനൊപ്പം നടന്ന സ്വന്തം പാർട്ടിക്കാർ തന്നെ സുധാകരനെക്കുറിച്ചു ധാരാളം പറഞ്ഞിട്ടുണ്ട്.
പണമുണ്ടാക്കാൻവേണ്ടി മാത്രമാണ് സുധാകരൻ രാ ഷ്ട്രീയം നടത്തുന്നതെന്നു പറഞ്ഞത് മുൻ കോണ്ഗ്രസ് നേതാവായ പി. രാമകൃഷ്ണനാണ്. പലരെയും കൊന്നു പണമുണ്ടാക്കി എന്നു പറഞ്ഞതും രാമകൃഷ്ണനാണ്. തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ വച്ചു തന്നെ കൊല്ലാൻ ശ്രമിച്ചതായി കോണ്ഗ്രസ് നേതാവായ മന്പറം ദിവാകരൻ പറഞ്ഞിട്ടുണ്ട്. ഡിസിസി ഓഫീസിനായി പിരിച്ച കോടികളും ചിറക്കൽ സ്കൂൾ വാങ്ങാൻ ഗൾഫിൽ നിന്നുൾപ്പെടെ പിരിച്ച 30 കോടിയും എവിടെ പോയെന്നു ചോദിച്ചതും മന്പറമാണ്.
സുധാകരൻ തന്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ പ്ലാൻ ഇടുന്നുണ്ടെന്നു സുധാകരന്റെ ഒപ്പം പ്രവർത്തിച്ചിരുന്ന ആൾ പണ്ടു തന്നെ വന്നു കണ്ടു പറഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു. അന്നു തന്റെ മക്കൾ കൊച്ചുകുട്ടികളാണ്. അധ്യാപികയായ ഭാര്യയുടെ കൈപിടിച്ചു സ്കൂളിൽ പോകുന്ന കാലം. ഇക്കാര്യം അറിഞ്ഞാൽ അവർ ഭയപ്പെടും. അതുകൊണ്ടു പറഞ്ഞില്ല. വരുന്നിടത്തു വച്ചു കാണാം എന്നാണു തന്നെ വിവരം അറിയിച്ചയാളോടു പറഞ്ഞത്.
ബിജെപിയുമായി യോജിച്ചു പോകാനാകുമെന്നു തോന്നിയാൽ പോകുമെന്നു മൂന്നു വർഷം മുന്പു കെ. സുധാകരൻ പറഞ്ഞതാണ്. കേരളത്തിൽ ബിജെപിയല്ല, സിപിഎമ്മാണ് പ്രധാന എതിരാളിയെന്ന് ഇപ്പോഴത്തെ പ്രസ്താവനയും കൂട്ടിവായിക്കണമെന്നും പിണറായി പറഞ്ഞു.
തലശേരി ബ്രണ്ണൻ കോളജിൽ പഠിക്കുന്ന കാലത്ത് പിണറായി വിജയനെ താൻ മർദിച്ചിട്ടുണ്ടെന്നു സുധാകരൻ ഒരു വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യം ചോദിച്ചപ്പോഴാണു മുഖ്യമന്ത്രി പഴയ കഥകൾ പുറത്തെടുത്തത്. “സുധാകരന് എന്നെ ചവിട്ടി വീഴ്ത്തണമെന്നൊക്കെ മോഹമുണ്ടായിക്കാണും. യഥാർഥത്തിൽ സംഭവിച്ചാലല്ലേ സംഭവിച്ചതായി പറയാൻ കഴിയുകയുള്ളൂ. അതുകൊണ്ടൊന്നും വിചാരിക്കുന്നതു പോലെ വിജയനെ വീഴിക്കാനാകില്ല”- മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“ബ്രണ്ണൻ കോളജിൽ പരീക്ഷാ ബഹിഷ്കരണവുമായി ബന്ധപ്പെട്ടൊരു സംഘർഷമുണ്ടായി. അന്നു ഞങ്ങൾ കെഎസ്എഫിന്റെ ഭാഗമാണ്. ഞാൻ അന്നു കോളജിൽ നിന്നു പുറത്തു പോയിക്കഴിഞ്ഞിരുന്നു. എന്നാൽ, സമരത്തിന്റെ ഭാഗമായി അവിടെയെത്തി. സുധാകരനെ അന്നു പരിചയമില്ല. പി. ബാലൻ ആയിരുന്നു അവരുടെ നേതാവ്. അദ്ദേഹത്തെ അറിയാമായിരുന്നു. സംഘർഷത്തിലേക്കു നീങ്ങിയപ്പോൾ ഞാൻ കൈമുഷ്ടി കൂട്ടിയിടിച്ചു ശബ്ദമുണ്ടാക്കി അയാൾക്കു നേരെ ആംഗ്യം കാട്ടി. ഒന്നും ചെയ്യരുതെന്നു പറഞ്ഞു പി. ബാലൻ വന്നു വിലക്കി. പിടിച്ചു കൊണ്ടു പോടാ, ആരാണിവൻ എന്നു ഞാൻ ചോദിച്ചു. അത്രയുമാണവിടെ ഉണ്ടായത്. ഞാൻ കോളജ് വിട്ടയാളായതു കൊണ്ട് അവിടെ തീർന്നു എന്നു വിചാരിച്ചാൽ മതി”-മുഖ്യമന്ത്രി പറഞ്ഞു.
ബ്രണ്ണൻ കോളജിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യാൻ അന്നു സപ്തകക്ഷി സർക്കാരിൽ മന്ത്രിയായ സി.എച്ച്. മുഹമ്മദ് കോയ വന്നപ്പോൾ കരിങ്കൊടി കാട്ടി പരിപാടി അലങ്കോലപ്പെടുത്താൻ സുധാകരൻ മുന്നിലുണ്ടായിരുന്നു. മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിലുള്ള കെഎസ്എഫ് പ്രവർത്തകരുടെ ഇടപെടലിലൂടെയാണ് അന്നു പരിപാടി നടന്നത്. അന്നത്തെ സംഘർഷത്തിനൊടുവിൽ ബ്രണ്ണൻ കോളജിനു ചുറ്റും അർധനഗ്നനായി ചുറ്റിച്ചില്ലേ? നേരെ ചൊവ്വേ വസ്ത്രം ധരിച്ചല്ല അന്നു സുധാകരൻ അവിടെ നടന്നത്. ഇക്കഥ ബാലൻ തന്നെയാണു തന്നോടു പറഞ്ഞത്. സുധാകരനൊപ്പം നടന്ന സ്വന്തം പാർട്ടിക്കാർ തന്നെ സുധാകരനെക്കുറിച്ചു ധാരാളം പറഞ്ഞിട്ടുണ്ട്.
പണമുണ്ടാക്കാൻവേണ്ടി മാത്രമാണ് സുധാകരൻ രാ ഷ്ട്രീയം നടത്തുന്നതെന്നു പറഞ്ഞത് മുൻ കോണ്ഗ്രസ് നേതാവായ പി. രാമകൃഷ്ണനാണ്. പലരെയും കൊന്നു പണമുണ്ടാക്കി എന്നു പറഞ്ഞതും രാമകൃഷ്ണനാണ്. തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ വച്ചു തന്നെ കൊല്ലാൻ ശ്രമിച്ചതായി കോണ്ഗ്രസ് നേതാവായ മന്പറം ദിവാകരൻ പറഞ്ഞിട്ടുണ്ട്. ഡിസിസി ഓഫീസിനായി പിരിച്ച കോടികളും ചിറക്കൽ സ്കൂൾ വാങ്ങാൻ ഗൾഫിൽ നിന്നുൾപ്പെടെ പിരിച്ച 30 കോടിയും എവിടെ പോയെന്നു ചോദിച്ചതും മന്പറമാണ്.
സുധാകരൻ തന്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ പ്ലാൻ ഇടുന്നുണ്ടെന്നു സുധാകരന്റെ ഒപ്പം പ്രവർത്തിച്ചിരുന്ന ആൾ പണ്ടു തന്നെ വന്നു കണ്ടു പറഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു. അന്നു തന്റെ മക്കൾ കൊച്ചുകുട്ടികളാണ്. അധ്യാപികയായ ഭാര്യയുടെ കൈപിടിച്ചു സ്കൂളിൽ പോകുന്ന കാലം. ഇക്കാര്യം അറിഞ്ഞാൽ അവർ ഭയപ്പെടും. അതുകൊണ്ടു പറഞ്ഞില്ല. വരുന്നിടത്തു വച്ചു കാണാം എന്നാണു തന്നെ വിവരം അറിയിച്ചയാളോടു പറഞ്ഞത്.
ബിജെപിയുമായി യോജിച്ചു പോകാനാകുമെന്നു തോന്നിയാൽ പോകുമെന്നു മൂന്നു വർഷം മുന്പു കെ. സുധാകരൻ പറഞ്ഞതാണ്. കേരളത്തിൽ ബിജെപിയല്ല, സിപിഎമ്മാണ് പ്രധാന എതിരാളിയെന്ന് ഇപ്പോഴത്തെ പ്രസ്താവനയും കൂട്ടിവായിക്കണമെന്നും പിണറായി പറഞ്ഞു.