തിരുവനന്തപുരം: പട്ടയ ഭൂമിയിലെ മരം മുറി വിവാദം അന്വേഷണ റിപ്പോർട്ടു വന്നശേഷം ചർച്ച ചെയ്താൽ മതിയെന്നുസിപിഎം സെക്രട്ടേറിയറ്റു തീരുമാനം. കർഷകർ വച്ചുപിടിപ്പിച്ച മരങ്ങൾ അവർക്കു തന്നെ മുറിക്കാൻ കഴിയണമെന്നു തന്നെയാണു പാർട്ടിയുടെയും സർക്കാരിന്റെയും നയം. ഇക്കാര്യത്തിൽ കർഷകർക്കൊപ്പമാണു പാർട്ടിയെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
തിങ്കളാഴ്ച ചേരുന്ന ഇടതുമുന്നണിയോഗം മരം മുറി വിവാദം ചർച്ച ചെയ്യും. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്തി വിവാദം കൊഴുപ്പിക്കേണ്ടെന്ന നിലപാടാണു സിപിഎമ്മും സ്വീകരിച്ചിട്ടുള്ളത്. അടുത്തയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പാർട്ടി മന്ത്രിമാരുടെ വകുപ്പുകളിൽ പുതുതായി നടത്തേണ്ട പ്രവർത്തനങ്ങളെ സംബന്ധിച്ചു ചർച്ച ചെയ്യും.
തിങ്കളാഴ്ച ചേരുന്ന ഇടതുമുന്നണിയോഗം മരം മുറി വിവാദം ചർച്ച ചെയ്യും. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്തി വിവാദം കൊഴുപ്പിക്കേണ്ടെന്ന നിലപാടാണു സിപിഎമ്മും സ്വീകരിച്ചിട്ടുള്ളത്. അടുത്തയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പാർട്ടി മന്ത്രിമാരുടെ വകുപ്പുകളിൽ പുതുതായി നടത്തേണ്ട പ്രവർത്തനങ്ങളെ സംബന്ധിച്ചു ചർച്ച ചെയ്യും.