തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസ് വീണ്ടും ആരംഭിച്ചു. ഒറ്റ, ഇരട്ട അക്ക നന്പറിന്റെ അടിസ്ഥാനത്തിൽ ഓരോ ദിവസം ഇടവിട്ടാണ് സ്വകാര്യ ബസുകൾ ഇന്നലെ മുതൽ സർവീസ് നടത്തുന്നത്. ഇതനുസരിച്ച് ഇന്നലെ ഒറ്റ അക്ക നന്പർ ബസുകൾ സർവീസ് നടത്തി.
ഇന്നും നാളെയും സ്വകാര്യ ബസ് സർവീസുകൾക്ക് അനുമതിയില്ല. വളരെക്കുറച്ചു ബസുകൾ മാത്രമാണ് സംസ്ഥാനത്ത് ഇന്നലെ നിരത്തിലിറങ്ങിയത്. സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ യാത്രക്കാരുടെ എണ്ണവും കുറവായിരുന്നു.
അടുത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നന്പർ ബസുകൾ സർവീസ് നടത്തും. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടർന്ന് വരുന്ന തിങ്കളാഴ്ചയും ഒറ്റനന്പർ ബസുകളാണു നിരത്തിൽ ഇറങ്ങേണ്ടത്. തുടർന്നു വരുന്ന ദിവസങ്ങളിലും ഈ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം സ്വകാര്യ ബസുകൾ സർവീസ് നടത്തേണ്ടത്. അതേസമയം, നന്പർ ക്രമത്തിൽ സർവീസ് നടത്താൻ കഴിയില്ലെന്ന നിലപാടിലാണ് ചില ബസുടമകളും തൊഴിലാളികളും. ഇന്നലെ ചില സ്ഥലങ്ങളിൽ ഇരട്ടനന്പർ ബസുകളും സർവീസ് നടത്തി.
സ്വകാര്യ ബസുകളുടെ കോവിഡ് കാലത്തെ നികുതി പൂർണമായും ഒഴിവാക്കണമെന്നു ബസുടമകളുടെ സംയുക്ത സമിതി ആവശ്യപ്പെട്ടു.
കോവിഡ് കാലഘട്ടം കഴിയുന്നതുവരെ സ്വകാര്യ ബസ് മേഖലയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ബുധനാഴ്ച മുഖ്യമന്ത്രി, ധനമന്ത്രി, ഗതാഗത മന്ത്രി എന്നിവരെ കാണുമെന്നും ബസുടമകളുടെ സംയുക്ത സമതി അറിയിച്ചു.
ഇന്നും നാളെയും സ്വകാര്യ ബസ് സർവീസുകൾക്ക് അനുമതിയില്ല. വളരെക്കുറച്ചു ബസുകൾ മാത്രമാണ് സംസ്ഥാനത്ത് ഇന്നലെ നിരത്തിലിറങ്ങിയത്. സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ യാത്രക്കാരുടെ എണ്ണവും കുറവായിരുന്നു.
അടുത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നന്പർ ബസുകൾ സർവീസ് നടത്തും. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടർന്ന് വരുന്ന തിങ്കളാഴ്ചയും ഒറ്റനന്പർ ബസുകളാണു നിരത്തിൽ ഇറങ്ങേണ്ടത്. തുടർന്നു വരുന്ന ദിവസങ്ങളിലും ഈ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം സ്വകാര്യ ബസുകൾ സർവീസ് നടത്തേണ്ടത്. അതേസമയം, നന്പർ ക്രമത്തിൽ സർവീസ് നടത്താൻ കഴിയില്ലെന്ന നിലപാടിലാണ് ചില ബസുടമകളും തൊഴിലാളികളും. ഇന്നലെ ചില സ്ഥലങ്ങളിൽ ഇരട്ടനന്പർ ബസുകളും സർവീസ് നടത്തി.
സ്വകാര്യ ബസുകളുടെ കോവിഡ് കാലത്തെ നികുതി പൂർണമായും ഒഴിവാക്കണമെന്നു ബസുടമകളുടെ സംയുക്ത സമിതി ആവശ്യപ്പെട്ടു.
കോവിഡ് കാലഘട്ടം കഴിയുന്നതുവരെ സ്വകാര്യ ബസ് മേഖലയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ബുധനാഴ്ച മുഖ്യമന്ത്രി, ധനമന്ത്രി, ഗതാഗത മന്ത്രി എന്നിവരെ കാണുമെന്നും ബസുടമകളുടെ സംയുക്ത സമതി അറിയിച്ചു.