തിരുവനന്തപുരം: രണ്ടാം ഡോസ് വാക്സിനേഷൻ ലഭിക്കേണ്ടവർക്ക് കോവാക്സിൻ ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം ഡോസ് കിട്ടേണ്ടവർക്ക് വൈകാതെ ലഭ്യമാക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കോവാക്സിൻ ലഭ്യമല്ലാത്തതിനെത്തുടർന്നു സംസ്ഥാനത്തു കഴിഞ്ഞ രണ്ടാഴ്ചയായി രണ്ടാംഘട്ട വാക്സിനേഷൻ നടപടികൾ പ്രതിസന്ധിയിലായെന്നും ആരോഗ്യ വിദഗ്ധർ നിശ്ചയിച്ച സമയപരിധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്സിൻ ലഭിക്കാതെ ജനം നെട്ടോട്ടമോടുകയും ചെയ്യുന്ന വിവരം ഇന്നലെ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, രണ്ടാംഡോസ് വാക്സിനേഷൻ എന്നുമുതൽ സംസ്ഥാനത്തു പുനരാരംഭിക്കാൻ കഴിയുമെന്നു കൃത്യമായി പറയാൻ മുഖ്യമന്ത്രിക്കു കഴിഞ്ഞില്ല. എന്തുകൊണ്ടാണു രണ്ടാം ഡോസ് വാക്സിൻ ക്ഷാമം സംസ്ഥാനത്ത് അനുഭവപ്പെടുന്നതെന്നും അദ്ദേഹം വിശദീകരിച്ചില്ല.
കോവാക്സിൻ ലഭ്യമല്ലാത്തതിനെത്തുടർന്നു സംസ്ഥാനത്തു കഴിഞ്ഞ രണ്ടാഴ്ചയായി രണ്ടാംഘട്ട വാക്സിനേഷൻ നടപടികൾ പ്രതിസന്ധിയിലായെന്നും ആരോഗ്യ വിദഗ്ധർ നിശ്ചയിച്ച സമയപരിധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്സിൻ ലഭിക്കാതെ ജനം നെട്ടോട്ടമോടുകയും ചെയ്യുന്ന വിവരം ഇന്നലെ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, രണ്ടാംഡോസ് വാക്സിനേഷൻ എന്നുമുതൽ സംസ്ഥാനത്തു പുനരാരംഭിക്കാൻ കഴിയുമെന്നു കൃത്യമായി പറയാൻ മുഖ്യമന്ത്രിക്കു കഴിഞ്ഞില്ല. എന്തുകൊണ്ടാണു രണ്ടാം ഡോസ് വാക്സിൻ ക്ഷാമം സംസ്ഥാനത്ത് അനുഭവപ്പെടുന്നതെന്നും അദ്ദേഹം വിശദീകരിച്ചില്ല.