കൊച്ചി: കന്നുകാലികളില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പുനരാംരഭിക്കണമെന്ന് മില്‍മ എറണാകുളം മേഖലാ ചെയര്മാന് ജോണ്‍ തെരുവത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മില്‍മ എറണാകുളം മേഖലാ യൂണിയന്റെ പ്രവര്‍ത്തന പരിധിയിലുള്ള എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളില്‍ കന്നുകാലികള്‍ക്കു കുളമ്പുരോഗം വ്യാപിച്ചിരിക്കുന്നത് കറവപ്പശുക്കളില്‍ പാൽ ഉത്പാദനത്തെ ബാധിക്കുകയും ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കുകയും ചെയ്തിരിക്കുകയാണ്.
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള പ്രതിരോധ കുത്തിവയ്പ് 10 മാസമായി മുടങ്ങിയ സാഹചര്യത്തില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് അടിയന്തരമായി പുനരാരംഭിക്കണം. കൂടാതെ രോഗം ബാധിച്ചിട്ടുള്ള ഉരുക്കളുടെ ഉടമസ്ഥര്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്നും മില്‍മ എറണാകുളം മേഖലാ യൂണിയന് ഭരണസമിതി മൃഗസംരക്ഷണ മന്ത്രി ചിഞ്ചു റാണിയോടു നിവേദനത്തിലൂടെ അഭ്യര്‍ഥിച്ചു.
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള പ്രതിരോധ കുത്തിവയ്പ് 10 മാസമായി മുടങ്ങിയ സാഹചര്യത്തില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് അടിയന്തരമായി പുനരാരംഭിക്കണം. കൂടാതെ രോഗം ബാധിച്ചിട്ടുള്ള ഉരുക്കളുടെ ഉടമസ്ഥര്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്നും മില്‍മ എറണാകുളം മേഖലാ യൂണിയന് ഭരണസമിതി മൃഗസംരക്ഷണ മന്ത്രി ചിഞ്ചു റാണിയോടു നിവേദനത്തിലൂടെ അഭ്യര്‍ഥിച്ചു.