തിരുവനന്തപുരം: പട്ടയഭൂമിയിലെ മരം മുറിക്കാൻ അനുമതി നൽകണമെന്നു കർഷകർ ആവശ്യപ്പെട്ട പ്രകാരം ഇറക്കിയ ഉത്തരവിന്റെ മറവിൽ അനധികൃത മരംമുറി നടന്നെങ്കിൽ കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്ന് മന്ത്രി കെ. രാജൻ.
പത്രപ്രവർത്തക യൂണിയനും കേസരി സ്മാരകവും ഹോട്ടൽ വിവാന്തയിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കർഷകരുടെ ആവശ്യപ്രകാരമിറക്കിയ ഉത്തരവിൽ വീഴ്ചയില്ല. ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്ത് മരങ്ങൾ മുറിച്ചവർക്കെതിരേ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടിൽ 45 വില്ലേജിലും കുഴപ്പമില്ല. മുട്ടിൽ വില്ലേജിൽ മാത്രം മരംമുറി ആരോപണം വന്നു. അതിനാലാണ് മുട്ടിൽ വില്ലേജ് ഓഫീസറോടു മാത്രം വിശദീകരണം തേടിയത്. തെറ്റായ നടപടിക്ക് ഉദ്യോഗസ്ഥർ കൂട്ടുനിന്നെങ്കിൽ അവർക്കെതിരേ നടപടിയെടുക്കും. കുറ്റക്കാരിൽ ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പത്രപ്രവർത്തക യൂണിയനും കേസരി സ്മാരകവും ഹോട്ടൽ വിവാന്തയിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കർഷകരുടെ ആവശ്യപ്രകാരമിറക്കിയ ഉത്തരവിൽ വീഴ്ചയില്ല. ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്ത് മരങ്ങൾ മുറിച്ചവർക്കെതിരേ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടിൽ 45 വില്ലേജിലും കുഴപ്പമില്ല. മുട്ടിൽ വില്ലേജിൽ മാത്രം മരംമുറി ആരോപണം വന്നു. അതിനാലാണ് മുട്ടിൽ വില്ലേജ് ഓഫീസറോടു മാത്രം വിശദീകരണം തേടിയത്. തെറ്റായ നടപടിക്ക് ഉദ്യോഗസ്ഥർ കൂട്ടുനിന്നെങ്കിൽ അവർക്കെതിരേ നടപടിയെടുക്കും. കുറ്റക്കാരിൽ ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.