തിരുവനന്തപുരം: പട്ടയഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല മുൻ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനു നൽകിയ കത്തും പുറത്തു വന്നു. 2020 ഒക്ടോബർ 24ലെ പട്ടയഭൂമിയിലെ മരംമുറി ഉത്തരവ് നടപ്പാക്കാൻ ആവശ്യമായ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു അന്നത്തെ പ്രതിപക്ഷനേതാവ് കത്ത് നൽകിയത്.
സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണന്റെ വിവേദനത്തിനൊപ്പമാണു പ്രതിപക്ഷനേതാവിന്റെ ശിപാർശക്കത്തുമുണ്ടായിരുന്നത്. രമേശ് ചെന്നിത്തല നൽകിയ കത്തിലെ വിശദാംശങ്ങൾ പരിശോധിക്കാൻ നിർദേശിച്ച് ഇ. ചന്ദ്രശേഖരൻ, റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കു കൈമാറി.
പട്ടയഭൂമിയിൽനിന്ന് ഈട്ടിമരം മുറിക്കാൻ പ്രത്യേകാനുമതി ആവശ്യപ്പെട്ട് വയനാട് ജില്ലാ റവന്യു പട്ടയഭൂമി സംരക്ഷണസമിതിയുടെ നിവേദനം കൽപ്പറ്റ എംഎൽഎയായിരുന്ന സി.കെ. ശശീന്ദ്രനും മുഖ്യമന്ത്രിക്കു നൽകിയിരുന്നു.
സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണന്റെ വിവേദനത്തിനൊപ്പമാണു പ്രതിപക്ഷനേതാവിന്റെ ശിപാർശക്കത്തുമുണ്ടായിരുന്നത്. രമേശ് ചെന്നിത്തല നൽകിയ കത്തിലെ വിശദാംശങ്ങൾ പരിശോധിക്കാൻ നിർദേശിച്ച് ഇ. ചന്ദ്രശേഖരൻ, റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കു കൈമാറി.
പട്ടയഭൂമിയിൽനിന്ന് ഈട്ടിമരം മുറിക്കാൻ പ്രത്യേകാനുമതി ആവശ്യപ്പെട്ട് വയനാട് ജില്ലാ റവന്യു പട്ടയഭൂമി സംരക്ഷണസമിതിയുടെ നിവേദനം കൽപ്പറ്റ എംഎൽഎയായിരുന്ന സി.കെ. ശശീന്ദ്രനും മുഖ്യമന്ത്രിക്കു നൽകിയിരുന്നു.