തിരുവനന്തപുരം: ലോക്ഡൗണ്‍ പ്രഖ്യാപിച്ചു നാൽപതു ദിവസത്തോളം വീട്ടിനുള്ളിൽ ഇരുന്ന ജനം ഇന്നലെ അണ്‍ലോക്ക് ആയതോടെ റോഡിലിറങ്ങി. ഇന്നലെ മുതൽ ടിപിആർ കുറഞ്ഞ സ്ഥലങ്ങളിൽ മിക്ക വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചു. കെഎസ്ആർടിസി സർവീസുകളടക്കം പൊതുഗതാഗതം സാധാരണ നിലയിലേക്ക് മാറി. ഇളവുകളുള്ള 147 തദ്ദേശസ്ഥാപന പരിധികളിൽ ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ നീങ്ങിയതോടെയാണു സാധാരണ നിലയിലേക്ക് കേരളം നീങ്ങുന്നത്.
പൊതുനിരത്തുകളിൽ ഇന്നലെ വാഹനങ്ങളുടെ നല്ല തിരക്കായിരുന്നു. സെക്രട്ടേറിയറ്റടക്കമുള്ള ഓഫീസുകളും സജീവമായി. സെക്രട്ടേറിയറ്റിൽ ഇന്നലെ മുതൽ പകുതി ജീവനക്കാരും എത്തി. പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാർ കന്പനികളും സജീവമായി.
വടക്കൻകേരളത്തിൽ സ്വകാര്യബസ് സർവീസുകൾ, ഓട്ടോ, ടാക്സി സർവിസുകളും നിരത്തിലിറങ്ങി. സംസ്ഥാനത്താകെ ദേശീയപാതയിലും നഗരങ്ങളിലും തിരക്ക് അനുഭവപ്പെട്ടു. കൂടുതൽ ട്രെയിൻ സർവീസുകളും ഇന്നലെമുതൽ സർവീസ് ആരംഭിച്ചു. ട്രിപ്പിൾ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമാണ് പോലീസ് പരിശോധന കർശനമാക്കിയിട്ടുള്ളത്. അടുത്ത ബുധനാഴ്ച പുതിയ ടിപിആർ പരിഗണിച്ച് ഇളവിലും നിയന്ത്രണങ്ങളിലും ജില്ലാ കളക്ടർമാർ മാറ്റം വരുത്തും.
പൊതുനിരത്തുകളിൽ ഇന്നലെ വാഹനങ്ങളുടെ നല്ല തിരക്കായിരുന്നു. സെക്രട്ടേറിയറ്റടക്കമുള്ള ഓഫീസുകളും സജീവമായി. സെക്രട്ടേറിയറ്റിൽ ഇന്നലെ മുതൽ പകുതി ജീവനക്കാരും എത്തി. പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാർ കന്പനികളും സജീവമായി.
വടക്കൻകേരളത്തിൽ സ്വകാര്യബസ് സർവീസുകൾ, ഓട്ടോ, ടാക്സി സർവിസുകളും നിരത്തിലിറങ്ങി. സംസ്ഥാനത്താകെ ദേശീയപാതയിലും നഗരങ്ങളിലും തിരക്ക് അനുഭവപ്പെട്ടു. കൂടുതൽ ട്രെയിൻ സർവീസുകളും ഇന്നലെമുതൽ സർവീസ് ആരംഭിച്ചു. ട്രിപ്പിൾ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമാണ് പോലീസ് പരിശോധന കർശനമാക്കിയിട്ടുള്ളത്. അടുത്ത ബുധനാഴ്ച പുതിയ ടിപിആർ പരിഗണിച്ച് ഇളവിലും നിയന്ത്രണങ്ങളിലും ജില്ലാ കളക്ടർമാർ മാറ്റം വരുത്തും.