തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ വീണ്ടും ചോദ്യം ചെയ്യാനായി ഇന്നലെ അന്വേഷണസംഘം വിളിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ ധർമരാജൻ ഹാജരായില്ല. ധർമരാജനെ നോട്ടീസ് നൽകി വീണ്ടും വിളിപ്പിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. എന്നിട്ടും ഹാജരായില്ലെങ്കിൽ കോടതിയെ അറിയിച്ച് നിയമനടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
ഇനി അന്വേഷണവുമായി സഹകരിക്കേണ്ടതില്ലെന്നും ചോദ്യംചെയ്യാൻ വിളിച്ചാൽ ഹാജരാകേണ്ടതില്ലെന്നുമുള്ള ബിജെപിയുടെ പുതിയ തീരുമാനത്തെത്തുടർന്നാണ് ധർമരാജൻ ഹാജരാകാതിരുന്നത് എന്നാണ് സൂചന. ഇന്നലെ ഹാജരായി പണത്തിന്റെയും ബിസിനസിന്റെയും രേഖകൾ ഹാജരാക്കാനാണ് ധർമരാജനോട് ആവശ്യപ്പെട്ടിരുന്നത്. കോടതിയിൽ പണം വിട്ടുകിട്ടുന്നതിന് ഉന്നയിച്ച ബിസിനസ് സംബന്ധമായ കാര്യങ്ങളുടെ രേഖകളാണ് ആവശ്യപ്പെട്ടത്.
ഇനി അന്വേഷണവുമായി സഹകരിക്കേണ്ടതില്ലെന്നും ചോദ്യംചെയ്യാൻ വിളിച്ചാൽ ഹാജരാകേണ്ടതില്ലെന്നുമുള്ള ബിജെപിയുടെ പുതിയ തീരുമാനത്തെത്തുടർന്നാണ് ധർമരാജൻ ഹാജരാകാതിരുന്നത് എന്നാണ് സൂചന. ഇന്നലെ ഹാജരായി പണത്തിന്റെയും ബിസിനസിന്റെയും രേഖകൾ ഹാജരാക്കാനാണ് ധർമരാജനോട് ആവശ്യപ്പെട്ടിരുന്നത്. കോടതിയിൽ പണം വിട്ടുകിട്ടുന്നതിന് ഉന്നയിച്ച ബിസിനസ് സംബന്ധമായ കാര്യങ്ങളുടെ രേഖകളാണ് ആവശ്യപ്പെട്ടത്.