കൽപ്പറ്റ: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം വയനാട്ടിലെത്തി തെളിവെടുത്തു.
വൈത്തിരി പോലീസ് ട്രെയിനിംഗ് സെന്ററിലെത്തിയ സംഘം ജില്ലയിലെ റവന്യു-വനം ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് പ്രത്യേക സംഘം തലവൻ എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു. മൂന്നര മണിക്കൂറോളം നീണ്ടുനിന്ന യോഗത്തിൽ മരംമുറിയുമായി ബന്ധപ്പെട്ടു വയനാട്ടിൽ സ്വീകരിച്ച നടപടികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും വിശദാംശങ്ങൾ ഉദ്യോഗസ്ഥർ അന്വേഷണസംഘത്തെ ധരിപ്പിച്ചു.
വയനാട്ടിൽ നിലവിൽ എടുത്തിട്ടുള്ള കേസുകളിൽ കൃത്യമായ നടപടി ഉറപ്പാക്കുമെന്ന് എഡിജിപി പറഞ്ഞു. തെറ്റിദ്ധരിപ്പിക്കപ്പെട്ടതിന്റെ പേരിൽ മരംമുറി കേസിൽ ഉൾപ്പെട്ട ഭൂവുടമകളുടെ കാര്യത്തിൽ അനുഭാവപൂർണമായ നടപടി ഉണ്ടാകും. ആവശ്യമെങ്കിൽ പുതിയ കേസുകളും എടുക്കും.
മുട്ടിലിൽനിന്നു മുറിച്ചു കടത്തുന്നതിനിടെ പിടികൂടിയ ഈട്ടിമരം സൂക്ഷിച്ച ബത്തേരി കുപ്പാടി ഡിപ്പോയിൽ ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമെത്തി തെളിവെടുപ്പും നടത്തി. എഡിജിപിക്ക് പുറമെ ക്രൈംബ്രാഞ്ച് ഐജി സ്പർജൻ കുമാർ, ഫ്ളയിംഗ് സ്ക്വാഡ് ഡിഎഫ്ഒ പി. ധനേഷ് കുമാർ, വിജിലൻസ് ഡിവൈഎസ്പി ഡോ.വി. ബാലകൃഷ്ണൻ തുടങ്ങിയവരാണ് അന്വേഷണത്തിന്റെ ഭാഗമായി വയനാട്ടിലെത്തിയത്.
വൈത്തിരി പോലീസ് ട്രെയിനിംഗ് സെന്ററിലെത്തിയ സംഘം ജില്ലയിലെ റവന്യു-വനം ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് പ്രത്യേക സംഘം തലവൻ എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു. മൂന്നര മണിക്കൂറോളം നീണ്ടുനിന്ന യോഗത്തിൽ മരംമുറിയുമായി ബന്ധപ്പെട്ടു വയനാട്ടിൽ സ്വീകരിച്ച നടപടികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും വിശദാംശങ്ങൾ ഉദ്യോഗസ്ഥർ അന്വേഷണസംഘത്തെ ധരിപ്പിച്ചു.
വയനാട്ടിൽ നിലവിൽ എടുത്തിട്ടുള്ള കേസുകളിൽ കൃത്യമായ നടപടി ഉറപ്പാക്കുമെന്ന് എഡിജിപി പറഞ്ഞു. തെറ്റിദ്ധരിപ്പിക്കപ്പെട്ടതിന്റെ പേരിൽ മരംമുറി കേസിൽ ഉൾപ്പെട്ട ഭൂവുടമകളുടെ കാര്യത്തിൽ അനുഭാവപൂർണമായ നടപടി ഉണ്ടാകും. ആവശ്യമെങ്കിൽ പുതിയ കേസുകളും എടുക്കും.
മുട്ടിലിൽനിന്നു മുറിച്ചു കടത്തുന്നതിനിടെ പിടികൂടിയ ഈട്ടിമരം സൂക്ഷിച്ച ബത്തേരി കുപ്പാടി ഡിപ്പോയിൽ ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമെത്തി തെളിവെടുപ്പും നടത്തി. എഡിജിപിക്ക് പുറമെ ക്രൈംബ്രാഞ്ച് ഐജി സ്പർജൻ കുമാർ, ഫ്ളയിംഗ് സ്ക്വാഡ് ഡിഎഫ്ഒ പി. ധനേഷ് കുമാർ, വിജിലൻസ് ഡിവൈഎസ്പി ഡോ.വി. ബാലകൃഷ്ണൻ തുടങ്ങിയവരാണ് അന്വേഷണത്തിന്റെ ഭാഗമായി വയനാട്ടിലെത്തിയത്.