തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്മാരുടെയും പുനഃസംഘടനയുമായി ബന്ധപ്പെട്ടു നേതൃതലത്തിൽ കൂടിയാലോചനാ യോഗങ്ങൾ ചേരാൻ തീരുമാനം. കോണ്ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ടുയരുന്ന നിർദേശങ്ങളും സമയക്രമവും ചർച്ച ചെയ്ത് അന്തിമധാരണയിലെത്താൻ ഈ മാസം 23ന് രാഷ്ട്രീയകാര്യ സമിതി യോഗം ചേരാനും തീരുമാനിച്ചു.
കെപിസിസി പ്രസിഡന്റായി കെ.സുധാകരൻ ചുമതലയേറ്റശേഷം ചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. രാഷ്ട്രീയകാര്യ സമിതിക്കു മുന്നോടിയായാണ് നേതൃതലത്തിൽ കൂടിയാലോചന നടക്കുക. യോഗങ്ങളിൽ ഉയരുന്ന നിർദേശങ്ങളിൽ രാഷ്ട്രീയകാര്യ സമിതി അന്തിമ ധാരണയിൽ എത്തും.
അതേസമയം, പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് കൂടിക്കാഴ്ചകളില്ലാതെ ഹൈക്കമാൻഡ് നാമനിർദേശം ചെയ്ത നടപടിയിൽ ഇടഞ്ഞു നിൽക്കുന്ന ഉമ്മൻചാണ്ടിയെ അനുനയിപ്പിക്കുന്നതിനായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ അദ്ദേഹത്തിന്റെ വീട്ടിലെത്തി ചർച്ച നടത്തി. അനുനയ ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു നീക്കം. രാവിലെ കെപിസിസി പ്രസിഡന്റായി കെ. സുധാകരൻ ചുമതലയേറ്റ ചടങ്ങിൽ ഉമ്മൻ ചാണ്ടി പങ്കെടുത്തിരുന്നു.
മുതിർന്ന നേതാക്കളുടെ യോഗത്തിൽ, സ്ഥാനമൊഴിഞ്ഞ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വികാരഭരിതനായി. നിയമസഭാ തെരഞ്ഞെടുപ്പു പരാജയത്തെ തുടർന്നുള്ള നേതൃമാറ്റ ചർച്ചകൾ നടക്കുന്പോൾ സമൂഹമാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരണമുണ്ടായത് ഏറെ വേദനിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളുടെ ഫോണിൽ വിളിച്ചും ചില പാർട്ടിക്കാർ മോശമായി സംസാരിച്ചു. കടുത്ത അച്ചടക്കലംഘനം കാട്ടിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങൾ പരിശോധിക്കാൻ അച്ചടക്കസമിതി രൂപീകരിക്കുന്ന കാര്യവും രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ച ചെയ്യാമെന്ന നിർദേശമുയർന്നു.
കെപിസിസി പ്രസിഡന്റായി കെ.സുധാകരൻ ചുമതലയേറ്റശേഷം ചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. രാഷ്ട്രീയകാര്യ സമിതിക്കു മുന്നോടിയായാണ് നേതൃതലത്തിൽ കൂടിയാലോചന നടക്കുക. യോഗങ്ങളിൽ ഉയരുന്ന നിർദേശങ്ങളിൽ രാഷ്ട്രീയകാര്യ സമിതി അന്തിമ ധാരണയിൽ എത്തും.
അതേസമയം, പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് കൂടിക്കാഴ്ചകളില്ലാതെ ഹൈക്കമാൻഡ് നാമനിർദേശം ചെയ്ത നടപടിയിൽ ഇടഞ്ഞു നിൽക്കുന്ന ഉമ്മൻചാണ്ടിയെ അനുനയിപ്പിക്കുന്നതിനായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ അദ്ദേഹത്തിന്റെ വീട്ടിലെത്തി ചർച്ച നടത്തി. അനുനയ ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു നീക്കം. രാവിലെ കെപിസിസി പ്രസിഡന്റായി കെ. സുധാകരൻ ചുമതലയേറ്റ ചടങ്ങിൽ ഉമ്മൻ ചാണ്ടി പങ്കെടുത്തിരുന്നു.
മുതിർന്ന നേതാക്കളുടെ യോഗത്തിൽ, സ്ഥാനമൊഴിഞ്ഞ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വികാരഭരിതനായി. നിയമസഭാ തെരഞ്ഞെടുപ്പു പരാജയത്തെ തുടർന്നുള്ള നേതൃമാറ്റ ചർച്ചകൾ നടക്കുന്പോൾ സമൂഹമാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരണമുണ്ടായത് ഏറെ വേദനിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളുടെ ഫോണിൽ വിളിച്ചും ചില പാർട്ടിക്കാർ മോശമായി സംസാരിച്ചു. കടുത്ത അച്ചടക്കലംഘനം കാട്ടിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങൾ പരിശോധിക്കാൻ അച്ചടക്കസമിതി രൂപീകരിക്കുന്ന കാര്യവും രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ച ചെയ്യാമെന്ന നിർദേശമുയർന്നു.