തൊടുപുഴ: മരംമുറി വിവാദത്തിന്റെ മറവിൽ കർഷകനു ലഭിക്കേണ്ട അവകാശം നിഷേധിക്കപ്പെടുമോയെന്ന് ആശങ്ക. വർഷങ്ങളായി നടത്തിയ നിരന്തര പോരാട്ടത്തിനൊടുവിലാണ് പട്ടയഭൂമിയിൽനിന്ന് നട്ടുവളർത്തിയ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാൻ അനുമതി നൽകി 2020 ഒക്ടോബർ 24നു സർക്കാർ ഉത്തരവിട്ടത്.
ഇതു കർഷകരും കർഷകസംഘടനകളും സ്വാഗതം ചെയ്തിരുന്നു. എന്നാൽ ഉത്തരവിന്റെ മറവിൽ വിവിധ ജില്ലകളിൽ മാഫിയകൾ വനംകൊള്ള നടത്തുകയായിരുന്നു.
കർഷകനുവേണ്ടി സർക്കാർ സദുദ്ദേശ്യത്തോടെ പുറപ്പെടുവിച്ച ഉത്തരവ് ദുരുപയോഗം ചെയ്തെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്. അഞ്ചേക്കറിൽ താഴെ ഭൂമിയുള്ള ചെറുകിട കർഷകരാണ് ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിലെ കർഷരിൽ ഭൂരിഭാഗവും. ഇവരുടെ പുരയിടത്തിലാകട്ടെ വിരലിലെണ്ണാവുന്ന മരങ്ങൾ മാത്രമാണുള്ളത്.
ഈ മരം മുറിച്ചു വിൽപ്പന നടത്താൻ അനുമതി ലഭിക്കാത്തതിനാൽ തുച്ഛവരുമാനക്കാരായ നിരവധി കർഷകർ പതിറ്റാണ്ടുകളായി കടുത്ത ദുരിതമാണനുഭവിച്ചുവന്നിരുന്നത്. മരം വെട്ടി വിറ്റ് ലഭിക്കുന്ന പണം വീട് നിർമിക്കാനോ പെണ്മക്കളെ കെട്ടച്ചയയ്ക്കാനോ ആണ് പലരും ഉപയോഗിക്കുക. ഇതിനു സഹായകമായ രീതിയിൽ പുറത്തിറങ്ങിയ ഉത്തരവാണ് മരംകൊള്ളയുടെ പേരിൽ ഇല്ലാതായത്.
ഈ സാഹചര്യത്തിൽ ഉത്തരവു പിൻവലിക്കുന്നതിനു പകരം സർക്കാർ ഉത്തരവിന്റെ മറവിൽ നടത്തിയ വനംകൊള്ളയ്ക്കു പിന്നിൽ പ്രവർത്തിച്ചവർക്കെതിരേ നടപടിയെടുത്ത് സർക്കാർ സ്വീകരിച്ച നിലപാടിൽ നിന്നു പിന്നാക്കം പോകരുതെന്നാണ് കർഷകരുടെ ആവശ്യം. അതേസമയം പട്ടയഭൂമിയിൽ നിന്നു മരം മുറിച്ച കർഷകർക്കെതിരേ വനംവകുപ്പ് കേസെടുത്ത നടപടി അംഗീകരിക്കാനാവില്ലെന്നും കർഷക സംഘടനകൾ പറയുന്നു. റവന്യു വകുപ്പ് കൈയാളുന്ന സിപിഐയുടെ കർഷക സംഘടനയായ കിസാൻസഭ സർക്കാരിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
2020 ഒക്ടോബർ 24ലെ സർക്കാർഉത്തരവ് ഭേദഗതിയില്ലാതെ നടപ്പിൽ വരുത്തണമെന്ന് അഖിലേന്ത്യാ കിസാൻസഭാ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ് ആവശ്യപ്പെട്ടു. പട്ടയം ലഭിച്ച ഭൂമിയിൽ കർഷകർ നട്ടുപിടിപ്പിച്ചതോ സ്വയം കിളിർത്തു വന്നതോ ആയ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കുന്നതിന് കർഷകർക്ക് അനുമതി നൽകി പുറപ്പെടുവിച്ച ഉത്തരവ് ശരിയായ നടപടിയാണെന്നും ഇപ്പോഴുണ്ടായ വിവാദം ഭാവിയിൽ കർഷകരെ ദ്രോഹിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഉത്തരവ് കർഷകർക്ക് ദശാബ്ദങ്ങളായി കാത്തിരുന്നു സ്ഥാപിച്ചു കിട്ടിയ അവകാശമാണെന്ന് ഹൈറേഞ്ച് സംരക്ഷണസമിതിയും പ്രസ്താവനയിൽ പറഞ്ഞു. പട്ടയഭൂമിയിലെ മരം മുറിക്കാനുള്ള അനുവാദം കൂടുതൽ മരങ്ങൾ കൃഷിയിടങ്ങളിൽ നട്ടുപിടിപ്പിക്കുന്നതിനു പ്രചോദനാകും.
മരംവെട്ടാൻ അനുവാദമില്ലാത്ത സാഹചര്യമുണ്ടായാൽ മരം നട്ടുപിടിപ്പിക്കാൻ ആരും തയാറാകില്ല. പട്ടയം എടുക്കുന്പോൾ നിലവിലുള്ള മരങ്ങളുടെ വില അടച്ചശേഷമാണ് പട്ടയം ലഭ്യമാക്കുന്നത്. അതിനാൽ ഉത്തരവ് ദുരുപയോഗം ചെയ്ത് ആരെങ്കിലും അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ അവർക്കെതിരേ നടപടി സ്വീകരിക്കുകയാണു വേണ്ടതെന്നും ജനറൽ കണ്വീനർ ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ ദീപികയോടു പറഞ്ഞു.
ജെയിസ് വാട്ടപ്പിള്ളിൽ
ഇതു കർഷകരും കർഷകസംഘടനകളും സ്വാഗതം ചെയ്തിരുന്നു. എന്നാൽ ഉത്തരവിന്റെ മറവിൽ വിവിധ ജില്ലകളിൽ മാഫിയകൾ വനംകൊള്ള നടത്തുകയായിരുന്നു.
കർഷകനുവേണ്ടി സർക്കാർ സദുദ്ദേശ്യത്തോടെ പുറപ്പെടുവിച്ച ഉത്തരവ് ദുരുപയോഗം ചെയ്തെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്. അഞ്ചേക്കറിൽ താഴെ ഭൂമിയുള്ള ചെറുകിട കർഷകരാണ് ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിലെ കർഷരിൽ ഭൂരിഭാഗവും. ഇവരുടെ പുരയിടത്തിലാകട്ടെ വിരലിലെണ്ണാവുന്ന മരങ്ങൾ മാത്രമാണുള്ളത്.
ഈ മരം മുറിച്ചു വിൽപ്പന നടത്താൻ അനുമതി ലഭിക്കാത്തതിനാൽ തുച്ഛവരുമാനക്കാരായ നിരവധി കർഷകർ പതിറ്റാണ്ടുകളായി കടുത്ത ദുരിതമാണനുഭവിച്ചുവന്നിരുന്നത്. മരം വെട്ടി വിറ്റ് ലഭിക്കുന്ന പണം വീട് നിർമിക്കാനോ പെണ്മക്കളെ കെട്ടച്ചയയ്ക്കാനോ ആണ് പലരും ഉപയോഗിക്കുക. ഇതിനു സഹായകമായ രീതിയിൽ പുറത്തിറങ്ങിയ ഉത്തരവാണ് മരംകൊള്ളയുടെ പേരിൽ ഇല്ലാതായത്.
ഈ സാഹചര്യത്തിൽ ഉത്തരവു പിൻവലിക്കുന്നതിനു പകരം സർക്കാർ ഉത്തരവിന്റെ മറവിൽ നടത്തിയ വനംകൊള്ളയ്ക്കു പിന്നിൽ പ്രവർത്തിച്ചവർക്കെതിരേ നടപടിയെടുത്ത് സർക്കാർ സ്വീകരിച്ച നിലപാടിൽ നിന്നു പിന്നാക്കം പോകരുതെന്നാണ് കർഷകരുടെ ആവശ്യം. അതേസമയം പട്ടയഭൂമിയിൽ നിന്നു മരം മുറിച്ച കർഷകർക്കെതിരേ വനംവകുപ്പ് കേസെടുത്ത നടപടി അംഗീകരിക്കാനാവില്ലെന്നും കർഷക സംഘടനകൾ പറയുന്നു. റവന്യു വകുപ്പ് കൈയാളുന്ന സിപിഐയുടെ കർഷക സംഘടനയായ കിസാൻസഭ സർക്കാരിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
2020 ഒക്ടോബർ 24ലെ സർക്കാർഉത്തരവ് ഭേദഗതിയില്ലാതെ നടപ്പിൽ വരുത്തണമെന്ന് അഖിലേന്ത്യാ കിസാൻസഭാ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ് ആവശ്യപ്പെട്ടു. പട്ടയം ലഭിച്ച ഭൂമിയിൽ കർഷകർ നട്ടുപിടിപ്പിച്ചതോ സ്വയം കിളിർത്തു വന്നതോ ആയ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കുന്നതിന് കർഷകർക്ക് അനുമതി നൽകി പുറപ്പെടുവിച്ച ഉത്തരവ് ശരിയായ നടപടിയാണെന്നും ഇപ്പോഴുണ്ടായ വിവാദം ഭാവിയിൽ കർഷകരെ ദ്രോഹിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഉത്തരവ് കർഷകർക്ക് ദശാബ്ദങ്ങളായി കാത്തിരുന്നു സ്ഥാപിച്ചു കിട്ടിയ അവകാശമാണെന്ന് ഹൈറേഞ്ച് സംരക്ഷണസമിതിയും പ്രസ്താവനയിൽ പറഞ്ഞു. പട്ടയഭൂമിയിലെ മരം മുറിക്കാനുള്ള അനുവാദം കൂടുതൽ മരങ്ങൾ കൃഷിയിടങ്ങളിൽ നട്ടുപിടിപ്പിക്കുന്നതിനു പ്രചോദനാകും.
മരംവെട്ടാൻ അനുവാദമില്ലാത്ത സാഹചര്യമുണ്ടായാൽ മരം നട്ടുപിടിപ്പിക്കാൻ ആരും തയാറാകില്ല. പട്ടയം എടുക്കുന്പോൾ നിലവിലുള്ള മരങ്ങളുടെ വില അടച്ചശേഷമാണ് പട്ടയം ലഭ്യമാക്കുന്നത്. അതിനാൽ ഉത്തരവ് ദുരുപയോഗം ചെയ്ത് ആരെങ്കിലും അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ അവർക്കെതിരേ നടപടി സ്വീകരിക്കുകയാണു വേണ്ടതെന്നും ജനറൽ കണ്വീനർ ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ ദീപികയോടു പറഞ്ഞു.
ജെയിസ് വാട്ടപ്പിള്ളിൽ