തിരുവനന്തപുരം: ദശാബ്ദങ്ങൾക്കു മുന്പുണ്ടാക്കിയ സർവകലാശാല ചട്ടങ്ങൾ പരിഷ്കരിക്കാൻ കമ്മിഷനെ നിയോഗിക്കുമെന്നും സിലബസ് പരിഷ്കരിക്കുമെന്നും മന്ത്രി ആർ. ബിന്ദു.
കേസരി സ്മാരക ട്രസ്റ്റും കേരള പത്രപ്രവർത്തക യൂണിയനും സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കിമാറ്റും. ശാസ്ത്രം, ആർട്സ്, ഹ്യൂമാനിറ്റീസ്, സ്പോർട്സ് എല്ലാം ഒരു കുടക്കീഴിൽ ആർജിക്കാൻ കഴിയുന്ന ഒന്നോ രണ്ടോ അന്തർദേശീയ നിലവാരമുള്ള സ്ഥാപനങ്ങൾ തുടങ്ങും. മികവിന്റെ കേന്ദ്രമായ 30 അക്കാദമിക് കേന്ദ്രങ്ങൾ തുടങ്ങും.
സയൻസ് പഠിപ്പിക്കാൻ മാത്രമായി ഒരു കേന്ദ്രത്തെ വികസിപ്പിക്കും. സ്കൂളിൽ തുടങ്ങിയ മാതൃകയിൽ എല്ലാ കോളജുകളിലും സ്മാർട് ക്ലാസ് റൂം തുടങ്ങും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ 10 ശതമാനം സീറ്റ് വർധിപ്പിക്കും. പുതിയതായി ജോലിയിൽ പ്രവേശിക്കുന്ന അധ്യാപകർക്ക് പരിശീലനം നൽകും.
ഗവേഷണ ഫലങ്ങൾ മറ്റ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കുകൂടി ലഭ്യമാക്കാനായി കോളജ് ലൈബ്രറികളെ ഡിജിറ്റലൈസ് ചെയ്ത് ഒറ്റപ്പൂളിലേക്കു കൊണ്ടുവരും.
കേരളത്തിലെയും വിദേശത്തേയും സർവകലാശാലകൾ തമ്മിലുള്ള അറിവ് കൈമാറൽ കൂട്ടുമെന്നും മന്ത്രി പറഞ്ഞു.
കോളജ് അധ്യാപകർ വർക്ക് ഫ്രം ഹോം ആയി പ്രവർത്തിച്ചാൽ മതി
ലോക് ഡൗൺ നിയന്ത്രണങ്ങൾ ഭാഗികമായി മാത്രം പിൻവലിച്ച സാഹചര്യത്തിൽ കോളജ് അധ്യാപകർ നിലവിലെ രീതിയിൽ വർക്ക് ഫ്രം ഹോം ആയി പ്രവർത്തിച്ചാൽ മതിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
പരീക്ഷാ ചുമതലകളും പ്രിൻസിപ്പൽ നിർദ്ദേശിക്കുന്ന മറ്റു ജോലികളും നിർവഹിക്കേണ്ട അധ്യാപകർ അതാതു ദിവസങ്ങളിൽ കോളജിൽ ഹാജരാകണം. കോളജുകളിലെ അനധ്യാപകർ സർക്കാരിന്റെ പൊതുഉത്തരവിന്റെ അടിസ്ഥാനത്തിൽ ജോലിക്ക് ഹാജരാകണം.
പരീക്ഷാ ജോലി നിർവഹിക്കുന്ന അനധ്യാപകർ പ്രിൻസിപ്പൽ നിർദേശിക്കുന്ന ദിവസങ്ങളിൽ കോളജുകളിൽ ഹാജരാകണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
റെഗുലർ ക്ലാസുകൾ നടക്കാത്ത സാഹചര്യത്തിൽ ട്യൂഷൻ, പരീക്ഷ, യൂണിവേഴ്സിറ്റി ഫീസുകൾ ഒഴികെയുള്ള ഫീസുകൾ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള സ്വാശ്രയ കോളജുകൾ ആനുപാതികമായി കുറയ്ക്കണമെന്നും ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളും പരീക്ഷയും നിഷേധിക്കരുതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
കേസരി സ്മാരക ട്രസ്റ്റും കേരള പത്രപ്രവർത്തക യൂണിയനും സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കിമാറ്റും. ശാസ്ത്രം, ആർട്സ്, ഹ്യൂമാനിറ്റീസ്, സ്പോർട്സ് എല്ലാം ഒരു കുടക്കീഴിൽ ആർജിക്കാൻ കഴിയുന്ന ഒന്നോ രണ്ടോ അന്തർദേശീയ നിലവാരമുള്ള സ്ഥാപനങ്ങൾ തുടങ്ങും. മികവിന്റെ കേന്ദ്രമായ 30 അക്കാദമിക് കേന്ദ്രങ്ങൾ തുടങ്ങും.
സയൻസ് പഠിപ്പിക്കാൻ മാത്രമായി ഒരു കേന്ദ്രത്തെ വികസിപ്പിക്കും. സ്കൂളിൽ തുടങ്ങിയ മാതൃകയിൽ എല്ലാ കോളജുകളിലും സ്മാർട് ക്ലാസ് റൂം തുടങ്ങും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ 10 ശതമാനം സീറ്റ് വർധിപ്പിക്കും. പുതിയതായി ജോലിയിൽ പ്രവേശിക്കുന്ന അധ്യാപകർക്ക് പരിശീലനം നൽകും.
ഗവേഷണ ഫലങ്ങൾ മറ്റ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കുകൂടി ലഭ്യമാക്കാനായി കോളജ് ലൈബ്രറികളെ ഡിജിറ്റലൈസ് ചെയ്ത് ഒറ്റപ്പൂളിലേക്കു കൊണ്ടുവരും.
കേരളത്തിലെയും വിദേശത്തേയും സർവകലാശാലകൾ തമ്മിലുള്ള അറിവ് കൈമാറൽ കൂട്ടുമെന്നും മന്ത്രി പറഞ്ഞു.
കോളജ് അധ്യാപകർ വർക്ക് ഫ്രം ഹോം ആയി പ്രവർത്തിച്ചാൽ മതി
ലോക് ഡൗൺ നിയന്ത്രണങ്ങൾ ഭാഗികമായി മാത്രം പിൻവലിച്ച സാഹചര്യത്തിൽ കോളജ് അധ്യാപകർ നിലവിലെ രീതിയിൽ വർക്ക് ഫ്രം ഹോം ആയി പ്രവർത്തിച്ചാൽ മതിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
പരീക്ഷാ ചുമതലകളും പ്രിൻസിപ്പൽ നിർദ്ദേശിക്കുന്ന മറ്റു ജോലികളും നിർവഹിക്കേണ്ട അധ്യാപകർ അതാതു ദിവസങ്ങളിൽ കോളജിൽ ഹാജരാകണം. കോളജുകളിലെ അനധ്യാപകർ സർക്കാരിന്റെ പൊതുഉത്തരവിന്റെ അടിസ്ഥാനത്തിൽ ജോലിക്ക് ഹാജരാകണം.
പരീക്ഷാ ജോലി നിർവഹിക്കുന്ന അനധ്യാപകർ പ്രിൻസിപ്പൽ നിർദേശിക്കുന്ന ദിവസങ്ങളിൽ കോളജുകളിൽ ഹാജരാകണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
റെഗുലർ ക്ലാസുകൾ നടക്കാത്ത സാഹചര്യത്തിൽ ട്യൂഷൻ, പരീക്ഷ, യൂണിവേഴ്സിറ്റി ഫീസുകൾ ഒഴികെയുള്ള ഫീസുകൾ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള സ്വാശ്രയ കോളജുകൾ ആനുപാതികമായി കുറയ്ക്കണമെന്നും ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളും പരീക്ഷയും നിഷേധിക്കരുതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.