കോഴിക്കോട്: നാടകരചയിതാവും സംവിധായകനുമായ എ. ശാന്തകുമാര്‍ (52) അന്തരിച്ചു. രക്താര്‍ബുദത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ മാസം ഒന്നിനാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് രണ്ടുദിവസം മുന്‍പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
1999-ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ പെരുംകൊല്ലന്‍ എന്ന നാടകത്തിലൂടെ ശ്രദ്ധേയനായ ശാന്തകുമാറിന് 2010-ല്‍ മരം പെയ്യുന്നു എന്ന നാടകത്തിനു കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.
കര്‍ക്കടകം, രാച്ചിയമ്മ (ഉറൂബിന്റെ നോവലിന്റെ രംഗഭാഷ), കറുത്ത വിധവ, സുഖ നിദ്ര, ചിരുത, ചിലതൊക്കെ മറന്നുപോയി, കുരുടന് പൂച്ച തുടങ്ങി അറുപതോളം നാടകങ്ങള്‍ രചിച്ചു. ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത “ഭൂമിയിലെ മനോഹര സ്വകാര്യം” എന്ന സിനിമയ്ക്കു കഥയും തിരക്കഥയും ഒരുക്കിയതും ശാന്തകുമാറായിരുന്നു. 2001-ല്‍ നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കു നിലമ്പൂര്‍ ബാലന് പുരസ്കാരവും 2002-ല്‍ കുരുടന് പൂച്ച എന്ന നാടകത്തിനു കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റും 2004-ല്‍ ഇതേ നാടകത്തിന് കേരള സാഹിത്യ അക്കാദമി -ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡും ലഭിച്ചു
2003-ല്‍ ചിരുത ചിലതൊക്കെ മറന്നുപോയി എന്ന നാടകത്തിന് തോപ്പില്‍ ഭാസി അവാര്‍ഡ്, ബാലന് കെ.നായര്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2017-ല്‍ നാസര്‍ നിന്റെ പേരെന്താണ് എന്ന നാടകത്തിന് ഇടശേരി അവാര്‍ഡ് ലഭിച്ചു. നാടകരചന, സംവിധാനം എന്നിവയ്ക്ക് 2016-ല്‍ കേരള സംഗീതനാടക അക്കാദമി അവാര്‍ഡും നിരവധി പ്രാദേശിക പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
സ്വപ്നവേട്ട എന്ന ഇദ്ദേഹത്തിന്റെ നാടകം ഡ്രീം ഹണ്ട് എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ചു. കാക്കക്കിനാവ് എന്ന നാടകത്തിന്റെ ഇംഗ്ളീഷ് പരിഭാഷ ഇന്ത്യന്‍ ലിറ്ററേച്ചറും പ്രസിദ്ധീകരിച്ചു. ഈ നാടകം കേന്ദ്രസര്‍വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലെ പഠനവിഷയമായിരുന്നു. സ്വദേശമായ പറമ്പില്‍ ബസാറില്‍ ഉള്‍പ്പെടെ നാടകരംഗത്ത് സമഗ്ര സംഭാവനകള്‍ നല്കിയ അദ്ദേഹം കോഴിക്കോട് ടൗണ്‍ഹാള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച സാംസ്കാരിക കൂട്ടായ്മയിലെ സജീവ സാന്നിധ്യമായിരുന്നു. പറമ്പില്‍ ഇമ്പിച്ചുണ്ണി മാസ്റ്റര്‍-കല്യാണി ദമ്പതികളുടെ മകനാണ്.
ഭാര്യ: ഷൈനി. മകള്‍ : നീലാഞ്ജന(ഗവ.ആര്‍ട്സ് കോളജ് ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥിനി).
1999-ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ പെരുംകൊല്ലന്‍ എന്ന നാടകത്തിലൂടെ ശ്രദ്ധേയനായ ശാന്തകുമാറിന് 2010-ല്‍ മരം പെയ്യുന്നു എന്ന നാടകത്തിനു കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.
കര്‍ക്കടകം, രാച്ചിയമ്മ (ഉറൂബിന്റെ നോവലിന്റെ രംഗഭാഷ), കറുത്ത വിധവ, സുഖ നിദ്ര, ചിരുത, ചിലതൊക്കെ മറന്നുപോയി, കുരുടന് പൂച്ച തുടങ്ങി അറുപതോളം നാടകങ്ങള്‍ രചിച്ചു. ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത “ഭൂമിയിലെ മനോഹര സ്വകാര്യം” എന്ന സിനിമയ്ക്കു കഥയും തിരക്കഥയും ഒരുക്കിയതും ശാന്തകുമാറായിരുന്നു. 2001-ല്‍ നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കു നിലമ്പൂര്‍ ബാലന് പുരസ്കാരവും 2002-ല്‍ കുരുടന് പൂച്ച എന്ന നാടകത്തിനു കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റും 2004-ല്‍ ഇതേ നാടകത്തിന് കേരള സാഹിത്യ അക്കാദമി -ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡും ലഭിച്ചു
2003-ല്‍ ചിരുത ചിലതൊക്കെ മറന്നുപോയി എന്ന നാടകത്തിന് തോപ്പില്‍ ഭാസി അവാര്‍ഡ്, ബാലന് കെ.നായര്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2017-ല്‍ നാസര്‍ നിന്റെ പേരെന്താണ് എന്ന നാടകത്തിന് ഇടശേരി അവാര്‍ഡ് ലഭിച്ചു. നാടകരചന, സംവിധാനം എന്നിവയ്ക്ക് 2016-ല്‍ കേരള സംഗീതനാടക അക്കാദമി അവാര്‍ഡും നിരവധി പ്രാദേശിക പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
സ്വപ്നവേട്ട എന്ന ഇദ്ദേഹത്തിന്റെ നാടകം ഡ്രീം ഹണ്ട് എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ചു. കാക്കക്കിനാവ് എന്ന നാടകത്തിന്റെ ഇംഗ്ളീഷ് പരിഭാഷ ഇന്ത്യന്‍ ലിറ്ററേച്ചറും പ്രസിദ്ധീകരിച്ചു. ഈ നാടകം കേന്ദ്രസര്‍വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലെ പഠനവിഷയമായിരുന്നു. സ്വദേശമായ പറമ്പില്‍ ബസാറില്‍ ഉള്‍പ്പെടെ നാടകരംഗത്ത് സമഗ്ര സംഭാവനകള്‍ നല്കിയ അദ്ദേഹം കോഴിക്കോട് ടൗണ്‍ഹാള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച സാംസ്കാരിക കൂട്ടായ്മയിലെ സജീവ സാന്നിധ്യമായിരുന്നു. പറമ്പില്‍ ഇമ്പിച്ചുണ്ണി മാസ്റ്റര്‍-കല്യാണി ദമ്പതികളുടെ മകനാണ്.
ഭാര്യ: ഷൈനി. മകള്‍ : നീലാഞ്ജന(ഗവ.ആര്‍ട്സ് കോളജ് ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥിനി).