കൊച്ചി: നഗരത്തിലെ ഫ്ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്ട്ടിന് ജോസഫിനെ എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി പോലീസ് തിങ്കളാഴ്ച കോടതിയെ സമീപിച്ചിരുന്നെങ്കിലും കസ്റ്റഡി അപേക്ഷ കോടതി ഇന്നലത്തേക്ക് മാറ്റിയിരുന്നു. കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ മറൈന്‍ ഡ്രൈവ്, കാക്കനാട് എന്നിവിടങ്ങളിലെ ഫ്ളാറ്റിലും ഒളിവില്‍ കഴിഞ്ഞ തൃശൂര്‍ മൂണ്ടൂരിലും എത്തിച്ച് തെളിവെടുപ്പു നടത്തും.
നിലവില്‍ പ്രതിയുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇയാള്‍ക്ക് അക്കൗണ്ടുകളുള്ള ബാങ്കുകള്‍ക്ക് പോലീസ് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. ഈ കാര്യങ്ങളില്‍ പ്രതിയില്‍നിന്നു കൂടുതല്‍ വ്യക്തത വരുത്താനാകുമെന്നാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്.
പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി പോലീസ് തിങ്കളാഴ്ച കോടതിയെ സമീപിച്ചിരുന്നെങ്കിലും കസ്റ്റഡി അപേക്ഷ കോടതി ഇന്നലത്തേക്ക് മാറ്റിയിരുന്നു. കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ മറൈന്‍ ഡ്രൈവ്, കാക്കനാട് എന്നിവിടങ്ങളിലെ ഫ്ളാറ്റിലും ഒളിവില്‍ കഴിഞ്ഞ തൃശൂര്‍ മൂണ്ടൂരിലും എത്തിച്ച് തെളിവെടുപ്പു നടത്തും.
നിലവില്‍ പ്രതിയുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇയാള്‍ക്ക് അക്കൗണ്ടുകളുള്ള ബാങ്കുകള്‍ക്ക് പോലീസ് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. ഈ കാര്യങ്ങളില്‍ പ്രതിയില്‍നിന്നു കൂടുതല്‍ വ്യക്തത വരുത്താനാകുമെന്നാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്.