തിരുവനന്തപുരം: സംസ്ഥാനത്തു നടന്ന വനം കൊള്ള ഏതുതരം പട്ടയ ഭൂമിയിൽനിന്നാണെന്നു വ്യക്തമാകാനായി വിശദ പരിശോധനയ്ക്കു റവന്യു വകുപ്പ്. കർഷകരെ സഹായിക്കാനായി 1964 ലെ ഭൂപതിവു ചട്ടത്തിൽ വരുത്തിയ ഭേദഗതി ദുരുപയോഗം ചെയ്തു മറ്റു പട്ടയങ്ങളിൽനിന്നാണു വ്യാപകമായി മരം മുറിച്ചതെന്ന വാദമുയർന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ വിശദ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർമാരോടു നിർദേശിച്ചതെന്നാണു വിവരം.
2020 ഒക്ടോബർ 24ന് 1964 ലെ ഭൂപതിവു ചട്ടത്തിൽ ഭേദഗതി വരുത്തി റവന്യു വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇതേ പട്ടയഭൂമിയിൽ അല്ല, പ്രധാനമായും മരംകൊള്ള നടന്നതെന്ന സിപിഐ നിലപാടിന്റെ അടിസ്ഥാനത്തിലാണു വിശദ പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറിയെ കണ്ട മുൻ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും മുൻ വനം മന്ത്രിയും ഇക്കാര്യം അറിയിച്ചിരുന്നു. കർഷകനെ സഹായിക്കാനായി പുറത്തിറക്കിയ 1964ലെ ഭൂപതിവു ചട്ട ഭേദഗതി ഉത്തരവ് ദുരുപയോഗം ചെയ്തു മറ്റു പട്ടയങ്ങളിലെ മരങ്ങളാണു കൂടുതലായും മുറിച്ചതെന്നാണ് ഇവർ പാർട്ടി നേതൃത്വത്തെ അറിയിച്ചത്.
സംസ്ഥാനത്താകെ 10 പട്ടയങ്ങളാണ് നിലവിലുള്ളത്. ഇതിൽ ഒൻപതിലും മരങ്ങൾ മുറിച്ചു നീക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയിട്ടില്ല. അനുമതിയില്ലാത്ത ഈ ഒൻപതിടങ്ങളിലാണു ദുർവിനിയോഗം ചെയ്യപ്പെട്ടത്. അതുപോലെ ഷെഡ്യൂൾഡ് ഗണത്തിൽ പെട്ട രാജവൃക്ഷങ്ങളായ ചന്ദനം, ഈട്ടി, തേക്ക്, ഇരുൾ (എബണി) മരങ്ങൾ ഒഴികെ ഒരു കാരണവശാലും മുറിച്ചുമാറ്റാൻ അനുവദിക്കാത്ത 1964ലെ ഭൂപതിവ് ചട്ടപ്രകാരമുള്ള ഭേദഗതി ഉത്തരവാണ് റവന്യുവകുപ്പ് കഴിഞ്ഞ ഒക്ടോബർ 24നു പുറത്തിറക്കിയത്. 1960ലെ ഭൂമി പതിവ് നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള 1964ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം കർഷകന് പതിച്ചു നൽകിയ ഭൂമിയിൽ കർഷകൻ വച്ചുപിടിപ്പിച്ചതും കിളിർത്തു വന്നതും പതിച്ച് ലഭിക്കുന്ന സമയത്ത് വൃക്ഷവില അടച്ച് റിസർവ് ചെയ്തതുമായ ചന്ദനമൊഴികെയുള്ള എല്ലാ മരങ്ങളുടെയും അവകാശം കർഷകർക്ക് മാത്രമാണെന്നാണ് ഒക്ടോബർ 24ന്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇടുക്കിയിലും തിരുവനന്തപുരത്തും നടന്ന സർവകക്ഷി യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവിറക്കിയതെന്നായിരുന്നു റവന്യു- വനം വകുപ്പു നിലപാട്.
64ലെ ഭൂപതിവ് ചട്ടമനുസരിച്ചാണ് നാല് രാജകീയ വൃക്ഷങ്ങൾ ഷെഡ്യൂൾഡ് പട്ടികയിൽ പെടുത്തിയത്. ഇതേ ചട്ടങ്ങൾ പ്രകാരം എ, ബി വിഭാഗങ്ങളിലായി പെടുത്തിയിരിക്കുന്ന വേറെ 76 ഇനം മരങ്ങൾ പട്ടയം ലഭിച്ച കർഷകന്, പണമടച്ച് റിസർവ് ചെയ്ത് സ്വന്തമാക്കാം. എ വിഭാഗത്തിൽ 65 ഉം ബി വിഭാഗത്തിൽ പതിനൊന്നും മരങ്ങളാണുള്ളത്. പട്ടയരേഖ ലഭിക്കും മുൻപു ഭൂമിയിൽ താമസിച്ചു വരുന്നവരുടെ മുൻഗാമികൾ വച്ചുപിടിപ്പിച്ചതാകാമെന്ന നിഗമനത്തിലാണ് ഇവയെ പ്രത്യേകമായി തിരിച്ചത്. ഈ 11 ഇനങ്ങളെ പണമടച്ച് റിസർവ് ചെയ്യാതെതന്നെ പട്ടയാവകാശം നേടിയയാൾക്ക് സ്വന്തമാക്കാനാകും.
പട്ടയരേഖ നൽകുന്പോൾ തന്നെ സർക്കാരിലേക്ക് നിക്ഷിപ്തമാക്കിയ നാലു രാജകീയ വൃക്ഷങ്ങളുടെ എണ്ണം കണക്കാക്കിയുള്ള വൃക്ഷ രജിസ്റ്റർ റവന്യു അധികാരികൾ സൂക്ഷിക്കും. പട്ടയരേഖയിലും ഇവ കൃത്യമായി രേഖപ്പെടുത്തും. ഇവ മുറിച്ചുനീക്കിയാൽ പട്ടയ ഉടമയ്ക്കെതിരേയും കേസുണ്ടാകാം. എന്നാൽ, ഇപ്പോൾ മുറിച്ചു മാറ്റിയതിൽ 100 വർഷം വരെ പ്രായമായ രാജകീയവൃക്ഷങ്ങൾ ഉൾപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ സർക്കാർ ഉത്തരവ് റയാക്കി വൻ അട്ടിമറി നടന്നെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വിശദ പരിശോധനാ ആവശ്യം ഉയർന്നത്.
കെ. ഇന്ദ്രജിത്ത്
പട്ടയങ്ങൾ 10 തരം
1960ലെ ഭൂമിപതിവു നിയമത്തിന്റെ അടിസ്ഥാനത്തിൽ 10 തരം പട്ടയങ്ങളാണു സംസ്ഥാനത്തു നിലവിലുള്ളത്.
• 1964ലെ ഭൂമിപതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചുനൽകിയവ: സമതലങ്ങളിൽ പരമാവധി ഒരേക്കറും മലയോര മേഖലയിൽ രണ്ട് ഏക്കറും ജലസേചന സൗകര്യമില്ലാത്ത മലയോര പ്രദേശത്ത് മൂന്ന് ഏക്കറും വരെ നൽകാം.
• 1993ലെ ഭൂമിപതിവു ചട്ടപ്രകാരമുള്ള പട്ടയം: 1977 ജനുവരി ഒന്നിനു മുൻപു കൈവശഭൂമി സംബന്ധിച്ച റവന്യു- വനം വകുപ്പുകൾ സംയുക്ത പരിശോധന നടത്തി കേന്ദ്രാനുമതിയോടെ പരമാവധി നാലേക്കർ വരെ പതിച്ചുനൽകുന്നത്.
• 1960ലെ സ്പെഷൽ റൂൾസ് ഫോർ ദി അസൈൻമെൻഡ് ഓഫ് ഗവണ്മെന്റ് ലാൻഡ് ഫോർ റബർ കൾട്ടിവേഷൻ.
• 1968ലെ ഹൈറേഞ്ച് കോളനൈസേഷൻ സ്കീം റൂൾസ് അനുസരിച്ച്. മലയോര കുടിയേറ്റവത്കരണ പദ്ധതി ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയത്.
• 1970ലെ ആറബിൾ ഫോറസ്റ്റ് ലാൻഡ് അസൈൻമെന്റ് റൂൾസ് പ്രകാരമുള്ളവ. പരമാവധി രണ്ടേക്കർ വരെ പതിച്ചു നൽകും.
• 1995ലെ മുനിസിപ്പൽ കോർപറേഷൻ പ്രദേശത്തെ ഭൂമിപതിവ് ചട്ടങ്ങൾ പ്രകാരമുള്ളവ. കോർപറേഷൻ പ്രദേശത്ത് അഞ്ചു സെന്റും മുനിസിപ്പൽ പ്രദേശത്ത് 10 സെന്റും പതിച്ചു നൽകുന്നത്.
• കാർഷികപട്ടയം. റൂൾസ് ഫോർ അസൈൻമെൻഡ് ഓഫ് ഗവണ്മെന്റ് ലാൻഡ്സ് ഫോർ സെറ്റിൽമെന്റ് ഓഫ് അഗ്രികൾച്ചറൽ ലേബറേഴ്സ് അടിസ്ഥാനത്തിൽ.
• കാർഡമം പട്ടയം. 1961ലെ റൂൾസ് ഫോർ ലീസ് ഓഫ് ഗവണ്മെന്റ് ലാൻഡ്സ് ഫോർ കാർഡമം കൾട്ടിവേഷൻ പ്രകാരമുള്ളവ.
• കേരള ഭൂപരിഷ്കരണ നിയമത്തിലെയും അതിനു കീഴിലെ ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരമുള്ളവ. ലാൻഡ് ട്രിബ്യൂണൽ വഴി വിതരണം ചെയ്യുന്നവ ട്രിബ്യൂണൽ പട്ടയമെന്നും അല്ലാത്തവ മിച്ചഭൂമി പട്ടയമെന്നും അറിയപ്പെടും.
• ആദിവാസി പട്ടയം. കേരള അസൈൻമെൻഡ് ഓഫ് ഗവണ്മെന്റ് ലാൻഡ് ടു ദി ഷെഡ്യൂൾഡ് ട്രൈബ്സ് അടിസ്ഥാനത്തിൽ വിതരണം ചെയ്തവ.
അന്വേഷണസംഘം വിപുലീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നടന്ന മരംകൊള്ള അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വീണ്ടും വിപുലീകരിച്ചു. വനം, പോലീസ് സേനകളിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തിയാണ് ഉത്തരവിറക്കിയത്.
കാസർഗോഡ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡെപ്യൂട്ടി സൂപ്രണ്ട് വി. ബാലകൃഷ്ണൻ, തൃശൂർ ഫോറസ്റ്റ് സർക്കിൾ അസിസ്റ്റന്റ് കണ്സർവേറ്റർ എം.കെ. സുർജിത്, കാസർഗോഡ് മൊബൈൽ സ്ക്വാഡ് ഡെപ്യൂട്ടി സൂപ്രണ്ട് എം.ഡി. സുനിൽ എന്നിവരെയാണു പുതുതായി ഉൾപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നു മരം മുറി നടന്ന വയനാട് മുട്ടിൽ പ്രദേശം സന്ദർശിക്കും. ഇന്നലെ തൃശൂർ എ.ആർ. ക്യാംന്പിൽ ചേർന്ന യോഗത്തിലാണ് ആദ്യമായി മുട്ടിൽ പ്രദേശം സന്ദർശിക്കാൻ തീരുമാനിച്ചത്. മൂന്നു മേഖലകളായി തിരിച്ചാണ് അന്വേഷണം.
ക്രൈംബ്രാഞ്ച് എസ്പിമാരായ കെ.വി. സന്തോഷ്കുമാർ, സുദർശനൻ, സാബു എന്നിവരുടെ നേതൃത്വത്തിലാണു മൂന്നു മേഖലകളിലും അന്വേഷണം നടത്തുക.
മരംകൊള്ളയുമായി ബന്ധപ്പെട്ട് ഗൂഢാലോചനയുണ്ടായിട്ടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങളും സംഘം അന്വേഷിക്കും.
2020 ഒക്ടോബർ 24ന് 1964 ലെ ഭൂപതിവു ചട്ടത്തിൽ ഭേദഗതി വരുത്തി റവന്യു വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇതേ പട്ടയഭൂമിയിൽ അല്ല, പ്രധാനമായും മരംകൊള്ള നടന്നതെന്ന സിപിഐ നിലപാടിന്റെ അടിസ്ഥാനത്തിലാണു വിശദ പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറിയെ കണ്ട മുൻ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും മുൻ വനം മന്ത്രിയും ഇക്കാര്യം അറിയിച്ചിരുന്നു. കർഷകനെ സഹായിക്കാനായി പുറത്തിറക്കിയ 1964ലെ ഭൂപതിവു ചട്ട ഭേദഗതി ഉത്തരവ് ദുരുപയോഗം ചെയ്തു മറ്റു പട്ടയങ്ങളിലെ മരങ്ങളാണു കൂടുതലായും മുറിച്ചതെന്നാണ് ഇവർ പാർട്ടി നേതൃത്വത്തെ അറിയിച്ചത്.
സംസ്ഥാനത്താകെ 10 പട്ടയങ്ങളാണ് നിലവിലുള്ളത്. ഇതിൽ ഒൻപതിലും മരങ്ങൾ മുറിച്ചു നീക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയിട്ടില്ല. അനുമതിയില്ലാത്ത ഈ ഒൻപതിടങ്ങളിലാണു ദുർവിനിയോഗം ചെയ്യപ്പെട്ടത്. അതുപോലെ ഷെഡ്യൂൾഡ് ഗണത്തിൽ പെട്ട രാജവൃക്ഷങ്ങളായ ചന്ദനം, ഈട്ടി, തേക്ക്, ഇരുൾ (എബണി) മരങ്ങൾ ഒഴികെ ഒരു കാരണവശാലും മുറിച്ചുമാറ്റാൻ അനുവദിക്കാത്ത 1964ലെ ഭൂപതിവ് ചട്ടപ്രകാരമുള്ള ഭേദഗതി ഉത്തരവാണ് റവന്യുവകുപ്പ് കഴിഞ്ഞ ഒക്ടോബർ 24നു പുറത്തിറക്കിയത്. 1960ലെ ഭൂമി പതിവ് നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള 1964ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം കർഷകന് പതിച്ചു നൽകിയ ഭൂമിയിൽ കർഷകൻ വച്ചുപിടിപ്പിച്ചതും കിളിർത്തു വന്നതും പതിച്ച് ലഭിക്കുന്ന സമയത്ത് വൃക്ഷവില അടച്ച് റിസർവ് ചെയ്തതുമായ ചന്ദനമൊഴികെയുള്ള എല്ലാ മരങ്ങളുടെയും അവകാശം കർഷകർക്ക് മാത്രമാണെന്നാണ് ഒക്ടോബർ 24ന്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇടുക്കിയിലും തിരുവനന്തപുരത്തും നടന്ന സർവകക്ഷി യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവിറക്കിയതെന്നായിരുന്നു റവന്യു- വനം വകുപ്പു നിലപാട്.
64ലെ ഭൂപതിവ് ചട്ടമനുസരിച്ചാണ് നാല് രാജകീയ വൃക്ഷങ്ങൾ ഷെഡ്യൂൾഡ് പട്ടികയിൽ പെടുത്തിയത്. ഇതേ ചട്ടങ്ങൾ പ്രകാരം എ, ബി വിഭാഗങ്ങളിലായി പെടുത്തിയിരിക്കുന്ന വേറെ 76 ഇനം മരങ്ങൾ പട്ടയം ലഭിച്ച കർഷകന്, പണമടച്ച് റിസർവ് ചെയ്ത് സ്വന്തമാക്കാം. എ വിഭാഗത്തിൽ 65 ഉം ബി വിഭാഗത്തിൽ പതിനൊന്നും മരങ്ങളാണുള്ളത്. പട്ടയരേഖ ലഭിക്കും മുൻപു ഭൂമിയിൽ താമസിച്ചു വരുന്നവരുടെ മുൻഗാമികൾ വച്ചുപിടിപ്പിച്ചതാകാമെന്ന നിഗമനത്തിലാണ് ഇവയെ പ്രത്യേകമായി തിരിച്ചത്. ഈ 11 ഇനങ്ങളെ പണമടച്ച് റിസർവ് ചെയ്യാതെതന്നെ പട്ടയാവകാശം നേടിയയാൾക്ക് സ്വന്തമാക്കാനാകും.
പട്ടയരേഖ നൽകുന്പോൾ തന്നെ സർക്കാരിലേക്ക് നിക്ഷിപ്തമാക്കിയ നാലു രാജകീയ വൃക്ഷങ്ങളുടെ എണ്ണം കണക്കാക്കിയുള്ള വൃക്ഷ രജിസ്റ്റർ റവന്യു അധികാരികൾ സൂക്ഷിക്കും. പട്ടയരേഖയിലും ഇവ കൃത്യമായി രേഖപ്പെടുത്തും. ഇവ മുറിച്ചുനീക്കിയാൽ പട്ടയ ഉടമയ്ക്കെതിരേയും കേസുണ്ടാകാം. എന്നാൽ, ഇപ്പോൾ മുറിച്ചു മാറ്റിയതിൽ 100 വർഷം വരെ പ്രായമായ രാജകീയവൃക്ഷങ്ങൾ ഉൾപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ സർക്കാർ ഉത്തരവ് റയാക്കി വൻ അട്ടിമറി നടന്നെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വിശദ പരിശോധനാ ആവശ്യം ഉയർന്നത്.
കെ. ഇന്ദ്രജിത്ത്
പട്ടയങ്ങൾ 10 തരം
1960ലെ ഭൂമിപതിവു നിയമത്തിന്റെ അടിസ്ഥാനത്തിൽ 10 തരം പട്ടയങ്ങളാണു സംസ്ഥാനത്തു നിലവിലുള്ളത്.
• 1964ലെ ഭൂമിപതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചുനൽകിയവ: സമതലങ്ങളിൽ പരമാവധി ഒരേക്കറും മലയോര മേഖലയിൽ രണ്ട് ഏക്കറും ജലസേചന സൗകര്യമില്ലാത്ത മലയോര പ്രദേശത്ത് മൂന്ന് ഏക്കറും വരെ നൽകാം.
• 1993ലെ ഭൂമിപതിവു ചട്ടപ്രകാരമുള്ള പട്ടയം: 1977 ജനുവരി ഒന്നിനു മുൻപു കൈവശഭൂമി സംബന്ധിച്ച റവന്യു- വനം വകുപ്പുകൾ സംയുക്ത പരിശോധന നടത്തി കേന്ദ്രാനുമതിയോടെ പരമാവധി നാലേക്കർ വരെ പതിച്ചുനൽകുന്നത്.
• 1960ലെ സ്പെഷൽ റൂൾസ് ഫോർ ദി അസൈൻമെൻഡ് ഓഫ് ഗവണ്മെന്റ് ലാൻഡ് ഫോർ റബർ കൾട്ടിവേഷൻ.
• 1968ലെ ഹൈറേഞ്ച് കോളനൈസേഷൻ സ്കീം റൂൾസ് അനുസരിച്ച്. മലയോര കുടിയേറ്റവത്കരണ പദ്ധതി ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയത്.
• 1970ലെ ആറബിൾ ഫോറസ്റ്റ് ലാൻഡ് അസൈൻമെന്റ് റൂൾസ് പ്രകാരമുള്ളവ. പരമാവധി രണ്ടേക്കർ വരെ പതിച്ചു നൽകും.
• 1995ലെ മുനിസിപ്പൽ കോർപറേഷൻ പ്രദേശത്തെ ഭൂമിപതിവ് ചട്ടങ്ങൾ പ്രകാരമുള്ളവ. കോർപറേഷൻ പ്രദേശത്ത് അഞ്ചു സെന്റും മുനിസിപ്പൽ പ്രദേശത്ത് 10 സെന്റും പതിച്ചു നൽകുന്നത്.
• കാർഷികപട്ടയം. റൂൾസ് ഫോർ അസൈൻമെൻഡ് ഓഫ് ഗവണ്മെന്റ് ലാൻഡ്സ് ഫോർ സെറ്റിൽമെന്റ് ഓഫ് അഗ്രികൾച്ചറൽ ലേബറേഴ്സ് അടിസ്ഥാനത്തിൽ.
• കാർഡമം പട്ടയം. 1961ലെ റൂൾസ് ഫോർ ലീസ് ഓഫ് ഗവണ്മെന്റ് ലാൻഡ്സ് ഫോർ കാർഡമം കൾട്ടിവേഷൻ പ്രകാരമുള്ളവ.
• കേരള ഭൂപരിഷ്കരണ നിയമത്തിലെയും അതിനു കീഴിലെ ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരമുള്ളവ. ലാൻഡ് ട്രിബ്യൂണൽ വഴി വിതരണം ചെയ്യുന്നവ ട്രിബ്യൂണൽ പട്ടയമെന്നും അല്ലാത്തവ മിച്ചഭൂമി പട്ടയമെന്നും അറിയപ്പെടും.
• ആദിവാസി പട്ടയം. കേരള അസൈൻമെൻഡ് ഓഫ് ഗവണ്മെന്റ് ലാൻഡ് ടു ദി ഷെഡ്യൂൾഡ് ട്രൈബ്സ് അടിസ്ഥാനത്തിൽ വിതരണം ചെയ്തവ.
അന്വേഷണസംഘം വിപുലീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നടന്ന മരംകൊള്ള അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വീണ്ടും വിപുലീകരിച്ചു. വനം, പോലീസ് സേനകളിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തിയാണ് ഉത്തരവിറക്കിയത്.
കാസർഗോഡ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡെപ്യൂട്ടി സൂപ്രണ്ട് വി. ബാലകൃഷ്ണൻ, തൃശൂർ ഫോറസ്റ്റ് സർക്കിൾ അസിസ്റ്റന്റ് കണ്സർവേറ്റർ എം.കെ. സുർജിത്, കാസർഗോഡ് മൊബൈൽ സ്ക്വാഡ് ഡെപ്യൂട്ടി സൂപ്രണ്ട് എം.ഡി. സുനിൽ എന്നിവരെയാണു പുതുതായി ഉൾപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നു മരം മുറി നടന്ന വയനാട് മുട്ടിൽ പ്രദേശം സന്ദർശിക്കും. ഇന്നലെ തൃശൂർ എ.ആർ. ക്യാംന്പിൽ ചേർന്ന യോഗത്തിലാണ് ആദ്യമായി മുട്ടിൽ പ്രദേശം സന്ദർശിക്കാൻ തീരുമാനിച്ചത്. മൂന്നു മേഖലകളായി തിരിച്ചാണ് അന്വേഷണം.
ക്രൈംബ്രാഞ്ച് എസ്പിമാരായ കെ.വി. സന്തോഷ്കുമാർ, സുദർശനൻ, സാബു എന്നിവരുടെ നേതൃത്വത്തിലാണു മൂന്നു മേഖലകളിലും അന്വേഷണം നടത്തുക.
മരംകൊള്ളയുമായി ബന്ധപ്പെട്ട് ഗൂഢാലോചനയുണ്ടായിട്ടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങളും സംഘം അന്വേഷിക്കും.