തൃശൂർ: സംസ്ഥാനത്തെ വിവാദമായ മരംകൊള്ള കേസിൽ ക്രൈംബ്രാഞ്ച് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രത്യേക അന്വേഷണസംഘം കേരളത്തിലെ മുഴുവൻ മരം കൊള്ളയും അന്വേഷിക്കുമെന്ന് അന്വേഷണസംഘത്തിന്റെ തലവൻ എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു. നിലവിൽ വനംവകുപ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള കേസന്വേഷണം തുടരും.
പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്താണ് അന്വേഷിക്കുന്നത്. മരങ്ങൾ മുറിച്ചുകടത്തിയതു മോഷണക്കുറ്റത്തിനു തുല്യമാണ്. അതുകൊണ്ട് മോഷണക്കുറ്റം ഉൾപ്പെടെ ചുമത്തുമെന്ന് എഡിജിപി വ്യക്തമാക്കി. തൃശൂർ പോലീസ് അക്കാഡമിയിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ടു വനം, വിജിലൻസ്, പോലീസ് എന്നിവരടക്കമുള്ളവരുടെ യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു എഡിജിപി.
ക്രൈംബ്രാഞ്ച് തയാറാക്കിയ പുതിയ എഫ്ഐആർ മോഷണത്തിനും സർക്കാർ അധീനതയിലുള്ള മരങ്ങൾ അനധികൃതമായി കടത്തിയതിനുമാണ്. കേരളത്തിലെന്പാടുമുള്ള സംഭവങ്ങൾ ഈ എഫ്ഐആർ പ്രകാരം അന്വേഷണവിധേയമാക്കും. മുട്ടിൽ, മച്ചാട് മേഖലകളിൽ കുറേ കേസുകൾ വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനെക്കുറിച്ച് അന്വേഷിച്ച് ആവശ്യമെങ്കിൽ ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ പ്രത്യേക എഫ്ഐആർ നല്കും.
പ്രത്യേക അന്വേഷണസംഘം ഇന്നു വയനാട് മുട്ടിലിൽ മരംമുറി നടന്ന മേഖലകൾ സന്ദർശിച്ച് തെളിവെടുക്കും.
പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്താണ് അന്വേഷിക്കുന്നത്. മരങ്ങൾ മുറിച്ചുകടത്തിയതു മോഷണക്കുറ്റത്തിനു തുല്യമാണ്. അതുകൊണ്ട് മോഷണക്കുറ്റം ഉൾപ്പെടെ ചുമത്തുമെന്ന് എഡിജിപി വ്യക്തമാക്കി. തൃശൂർ പോലീസ് അക്കാഡമിയിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ടു വനം, വിജിലൻസ്, പോലീസ് എന്നിവരടക്കമുള്ളവരുടെ യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു എഡിജിപി.
ക്രൈംബ്രാഞ്ച് തയാറാക്കിയ പുതിയ എഫ്ഐആർ മോഷണത്തിനും സർക്കാർ അധീനതയിലുള്ള മരങ്ങൾ അനധികൃതമായി കടത്തിയതിനുമാണ്. കേരളത്തിലെന്പാടുമുള്ള സംഭവങ്ങൾ ഈ എഫ്ഐആർ പ്രകാരം അന്വേഷണവിധേയമാക്കും. മുട്ടിൽ, മച്ചാട് മേഖലകളിൽ കുറേ കേസുകൾ വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനെക്കുറിച്ച് അന്വേഷിച്ച് ആവശ്യമെങ്കിൽ ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ പ്രത്യേക എഫ്ഐആർ നല്കും.
പ്രത്യേക അന്വേഷണസംഘം ഇന്നു വയനാട് മുട്ടിലിൽ മരംമുറി നടന്ന മേഖലകൾ സന്ദർശിച്ച് തെളിവെടുക്കും.