തിരുവവനന്തപുരം: കെപിസിസി പ്രസിഡന്റായി കെ. സുധാകരൻ ഇന്നു ചുമതലയേൽക്കും. ഇന്നു രാവിലെ 11നും 11.30നും മധ്യേ ഇന്ദിരാ ഭവനിൽ നടക്കുന്ന ചടങ്ങിലാണ് ചുമതലയേൽക്കുന്നത്. കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരും ഇന്നു ചുമതല ഏറ്റെടുക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറും പങ്കെടുക്കും.
ചടങ്ങിനുശേഷം നിയുക്ത കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, വർക്കിംഗ് പ്രസിഡന്റുമാരായ പി.ടി. തോമസ്, ടി. സിദ്ദിഖ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരുമായി താരീഖ് അൻവർ ചർച്ച നടത്തും. സംഘടനാ ദൗർബല്യം പരിഹരിച്ചു പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളാകും പ്രധാനമായും ചർച്ചയാകുക. കെപിസിസി, ഡിസിസി പുനഃസംഘടനകളും യോഗത്തിൽ ചർച്ചയാകും. ജംബോ കമ്മിറ്റികൾ പിരിച്ചുവിട്ടു പരമാവധി 51 പേരടങ്ങിയ സമിതികൾ ജില്ലാതലങ്ങളിൽ മതിയെന്ന നിലപാട് കെ. സുധാകരൻ, ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു.
ഹൈക്കമാൻഡ് തീരുമാനം താരീഖ് അൻവർ, സംസ്ഥാന നേതൃത്വത്തെ അറിയിക്കും. ഇതോടൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവരുമായും എഐസിസി ജനറൽ സെക്രട്ടറി ചർച്ച നടത്തും.
രാവിലെ 10ന് കിഴക്കേക്കോട്ടയിലെ ഗാന്ധിപ്രതിമയിൽ കെ. സുധാകരൻ ഹാരാർപ്പണവും തുടർന്ന് പാളയം രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തും.
കെപിസിസി ഓഫീസിൽ സേവാദൾ വോളന്റിയർമാരുടെ ഗാർഡ് ഓഫ് ഓണറിനും പാർട്ടി പതാക ഉയർത്തലിനും ശേഷമാണു പ്രസിഡന്റായി ചുമതലയേൽക്കുക.
ചടങ്ങിനുശേഷം നിയുക്ത കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, വർക്കിംഗ് പ്രസിഡന്റുമാരായ പി.ടി. തോമസ്, ടി. സിദ്ദിഖ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരുമായി താരീഖ് അൻവർ ചർച്ച നടത്തും. സംഘടനാ ദൗർബല്യം പരിഹരിച്ചു പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളാകും പ്രധാനമായും ചർച്ചയാകുക. കെപിസിസി, ഡിസിസി പുനഃസംഘടനകളും യോഗത്തിൽ ചർച്ചയാകും. ജംബോ കമ്മിറ്റികൾ പിരിച്ചുവിട്ടു പരമാവധി 51 പേരടങ്ങിയ സമിതികൾ ജില്ലാതലങ്ങളിൽ മതിയെന്ന നിലപാട് കെ. സുധാകരൻ, ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു.
ഹൈക്കമാൻഡ് തീരുമാനം താരീഖ് അൻവർ, സംസ്ഥാന നേതൃത്വത്തെ അറിയിക്കും. ഇതോടൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവരുമായും എഐസിസി ജനറൽ സെക്രട്ടറി ചർച്ച നടത്തും.
രാവിലെ 10ന് കിഴക്കേക്കോട്ടയിലെ ഗാന്ധിപ്രതിമയിൽ കെ. സുധാകരൻ ഹാരാർപ്പണവും തുടർന്ന് പാളയം രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തും.
കെപിസിസി ഓഫീസിൽ സേവാദൾ വോളന്റിയർമാരുടെ ഗാർഡ് ഓഫ് ഓണറിനും പാർട്ടി പതാക ഉയർത്തലിനും ശേഷമാണു പ്രസിഡന്റായി ചുമതലയേൽക്കുക.