മാനന്തവാടി: വൈത്തിരി താലൂക്ക് ഓഫീസിൽ നിന്നും ക്രമവിരുദ്ധമായി കെഎൽആർ സർട്ടിഫിക്കറ്റുകൾ അനുവദിച്ച സംഭവത്തിൽ രണ്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്തു.
നേരത്തെ വൈത്തിരി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാറായിരുന്ന, ഇപ്പോൾ ബത്തേരി ഡെപ്യൂട്ടി തഹസിൽദാരായി സേവനമനുഷ്ഠിക്കുന്ന കെ. രണകുമാർ, വൈത്തിരി താലൂക്കിലെ ക്ലാർക്ക് എ.പി. സുരേഷ്കുമാർ എന്നിവരെയാണ് ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തത്.
കളക്ടറേറ്റിലെ ഇൻസ്പെക്ഷൻ ആൻഡ് വിജിലൻസ് സീനിയർ സൂപ്രണ്ടിന്റെ അന്വേഷണത്തിൽ ബന്ധപ്പെട്ട അപേക്ഷകളിൽ ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാതെയും ക്രമവിരുദ്ധമായുമാണ് സർട്ടിഫിക്കറ്റുകൾ നൽകിയതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ കാലയളവിൽ വൈത്തിരി തഹസിൽദാരായി ജോലിചെയ്ത ഇപ്പോൾ മറ്റൊരു ജില്ലയിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥനെതിരെയും നടപടിയുണ്ടാവുമെന്നാണ് സൂചന.
നേരത്തെ വൈത്തിരി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാറായിരുന്ന, ഇപ്പോൾ ബത്തേരി ഡെപ്യൂട്ടി തഹസിൽദാരായി സേവനമനുഷ്ഠിക്കുന്ന കെ. രണകുമാർ, വൈത്തിരി താലൂക്കിലെ ക്ലാർക്ക് എ.പി. സുരേഷ്കുമാർ എന്നിവരെയാണ് ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തത്.
കളക്ടറേറ്റിലെ ഇൻസ്പെക്ഷൻ ആൻഡ് വിജിലൻസ് സീനിയർ സൂപ്രണ്ടിന്റെ അന്വേഷണത്തിൽ ബന്ധപ്പെട്ട അപേക്ഷകളിൽ ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാതെയും ക്രമവിരുദ്ധമായുമാണ് സർട്ടിഫിക്കറ്റുകൾ നൽകിയതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ കാലയളവിൽ വൈത്തിരി തഹസിൽദാരായി ജോലിചെയ്ത ഇപ്പോൾ മറ്റൊരു ജില്ലയിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥനെതിരെയും നടപടിയുണ്ടാവുമെന്നാണ് സൂചന.