തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ ആവിഷ്കരിച്ചു. ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ പരമാവധി ജനങ്ങള്‍ക്ക് വാക്സിന് നല്കി സുരക്ഷിതമാക്കാന്‍ ശ്രമിക്കണമെന്നു മന്ത്രി നിര്‍ദേശം നല്കി. പ്രതിദിന വാസ്കിനേഷൻ രണ്ടര ലക്ഷമായി ഉയർത്താനാണു പദ്ധതി.
രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞു വരികയാണ്. കോവിഡിനായി മാറ്റിവച്ചിരിക്കുന്ന കിടക്കകളില്‍ 47 ശതമാനം മാത്രമാണ് രോഗികളുള്ളത്. പക്ഷേ മൂന്നാം തരംഗം മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കും. ഓക്സിജന്‍ കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍ എന്നിവയുടെ എണ്ണവും കൂട്ടും. ഓക്സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രതിദിന ഉത്പാദനം 60 ടണ്‍ ആക്കുകയും അനുവദിച്ച പ്ലാന്റുകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുകയും ചെയ്യും. മരുന്നുകള്‍, ഉപകരണങ്ങള്‍, പരിശോധനാ സാമഗ്രികള്‍, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ നേരത്തേതന്നെ സംഭരിക്കാന്‍ കെഎംഎസ്സിഎലിന് നിര്‍ദേശം നല്കി.
മൂന്നാം തരംഗം കുട്ടികളെക്കൂടി ബാധിക്കുമെന്നു കണ്ട് ആരോഗ്യ വകുപ്പ് സര്‍ജ് പ്ലാന്‍ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നു. മെഡിക്കല്‍ കോളജുകള്‍, മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ പീഡിയാട്രിക് സൗകര്യങ്ങള്‍ ഉയര്‍ത്തിവരുന്നു. വിദഗ്ധ പരിശീലനവും ആരംഭിച്ചുകഴിഞ്ഞു. പീഡിയാട്രിക് ഐസിയു കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാനും മന്ത്രി നിര്‍ദേശം നല്കി.
കുടുംബത്തിലെ ഒരംഗത്തില്‍നിന്നു മറ്റുള്ളവരിലേക്കു കോവിഡ് പകരുന്നവരുടെ എണ്ണം കൂടിവരികയാണ്. അതിനാല്‍തന്നെ കുടുംബാംഗങ്ങള്‍ വളരെയേറെ ശ്രദ്ധിക്കണം. വീട്ടില്‍ സൗകര്യമില്ലാത്തവരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റും. മരണം കൂടുന്നതിനാല്‍ പ്രായമായവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നീ ഹൈറിസ്ക് വിഭാഗത്തെ കേന്ദ്രീകരിച്ച് പ്രത്യേക അവബോധം നടത്തുന്നതാണ്. ഇത്തരത്തിലുള്ളവരുടെ വീടുകളില്‍ കോവിഡ് പോസിറ്റീവായാല്‍ പ്രത്യേകം ശ്രദ്ധിക്കണം.
ജില്ലകളിലെ ഇപ്പോഴത്തെ അവസ്ഥയും ജില്ലാതല ഒരുക്കങ്ങളും ഇനി ചെയ്യേണ്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു.
രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞു വരികയാണ്. കോവിഡിനായി മാറ്റിവച്ചിരിക്കുന്ന കിടക്കകളില്‍ 47 ശതമാനം മാത്രമാണ് രോഗികളുള്ളത്. പക്ഷേ മൂന്നാം തരംഗം മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കും. ഓക്സിജന്‍ കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍ എന്നിവയുടെ എണ്ണവും കൂട്ടും. ഓക്സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രതിദിന ഉത്പാദനം 60 ടണ്‍ ആക്കുകയും അനുവദിച്ച പ്ലാന്റുകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുകയും ചെയ്യും. മരുന്നുകള്‍, ഉപകരണങ്ങള്‍, പരിശോധനാ സാമഗ്രികള്‍, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ നേരത്തേതന്നെ സംഭരിക്കാന്‍ കെഎംഎസ്സിഎലിന് നിര്‍ദേശം നല്കി.
മൂന്നാം തരംഗം കുട്ടികളെക്കൂടി ബാധിക്കുമെന്നു കണ്ട് ആരോഗ്യ വകുപ്പ് സര്‍ജ് പ്ലാന്‍ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നു. മെഡിക്കല്‍ കോളജുകള്‍, മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ പീഡിയാട്രിക് സൗകര്യങ്ങള്‍ ഉയര്‍ത്തിവരുന്നു. വിദഗ്ധ പരിശീലനവും ആരംഭിച്ചുകഴിഞ്ഞു. പീഡിയാട്രിക് ഐസിയു കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാനും മന്ത്രി നിര്‍ദേശം നല്കി.
കുടുംബത്തിലെ ഒരംഗത്തില്‍നിന്നു മറ്റുള്ളവരിലേക്കു കോവിഡ് പകരുന്നവരുടെ എണ്ണം കൂടിവരികയാണ്. അതിനാല്‍തന്നെ കുടുംബാംഗങ്ങള്‍ വളരെയേറെ ശ്രദ്ധിക്കണം. വീട്ടില്‍ സൗകര്യമില്ലാത്തവരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റും. മരണം കൂടുന്നതിനാല്‍ പ്രായമായവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നീ ഹൈറിസ്ക് വിഭാഗത്തെ കേന്ദ്രീകരിച്ച് പ്രത്യേക അവബോധം നടത്തുന്നതാണ്. ഇത്തരത്തിലുള്ളവരുടെ വീടുകളില്‍ കോവിഡ് പോസിറ്റീവായാല്‍ പ്രത്യേകം ശ്രദ്ധിക്കണം.
ജില്ലകളിലെ ഇപ്പോഴത്തെ അവസ്ഥയും ജില്ലാതല ഒരുക്കങ്ങളും ഇനി ചെയ്യേണ്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു.