നിലന്പൂർ: സർക്കാർ ഉത്തരവിന്റെ മറവിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ കൊള്ളയാണ് വയനാട് മുട്ടിൽ മരംകൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നിലന്പൂരിൽ ആര്യാടൻ മുഹമ്മദിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് മുട്ടിൽ വനംകൊള്ളയിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
വനംകൊള്ള കർഷകപ്രശ്നമായി മാറ്റാനാണ് സർക്കാരും വിവിധ വകുപ്പുകളും ശ്രമിക്കുന്നത്. സർക്കാരിനു നേതൃത്വം നൽകുന്ന സിപിഎമ്മും സിപിഐയും മൗനം തുടരുകയാണ്. വനംകൊള്ളയിൽ വനംമാഫിയയ്ക്കും ഉദ്യോഗസ്ഥർക്കും മാത്രമല്ല പങ്കുള്ളത്. ഉന്നത രാഷ്ട്രീയ നേതൃത്വത്തിനും പങ്കുണ്ട്. വനം, റവന്യു വകുപ്പുകൾ പരസ്പരം പഴിചാരി രക്ഷപ്പെടാനാണു ശ്രമിക്കുന്നത്. വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് സംബന്ധിച്ച് വനംമന്ത്രി കേട്ടിട്ടേയില്ല.
2005-ൽ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന ഉത്തരവ് കർഷകരെ രക്ഷിക്കാനാണ്. എന്നാൽ ഉത്തരവിന്റെ മറവിൽ രാഷ്ട്രീയ മേലാളന്മാരുടെ അറിവോടെ വനംകൊള്ള നടത്താൻ വനം മാഫിയയും വനം, റവന്യു വകുപ്പുകളും ഗൂഢാലോചന നടത്തുകയായിരുന്നു. സംഭവത്തിൽ ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. വ്യാഴാഴ്ച യുഡിഎഫ് നേതാക്കൾ മുട്ടിൽ സന്ദർശിക്കും. തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലും യുഡിഎഫ് നേതാക്കൾ സന്ദർശനം നടത്തുന്നുണ്ട്.
രമ്യാ ഹരിദാസ് എംപിയെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതു വച്ചുപൊറുപ്പിക്കില്ല. ഇടതുപക്ഷത്തിനു തുടർഭരണം ലഭിച്ചതിനാൽ എന്തും ചെയ്യാൻ ലൈസൻസ് കിട്ടിയെന്നതുപോലെയാണ് പേരുമാറുന്നതെന്നും സതീശൻ ആരോപിച്ചു. നേരത്തേ ഇത്തരം സംഭവങ്ങൾ ഉണ്ടായിരുന്നപ്പോൾ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നെങ്കിൽ ആവർത്തിക്കപ്പെടില്ലായിരുന്നു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വി.ഡി.സതീശൻ പറഞ്ഞു. പ്രളയ പുനരധിവാസത്തിനായി തുടങ്ങിയ റീബിൽഡ് പാതിവഴിയിൽ ഉപേക്ഷിച്ചു. പ്രശ്നം നിരവധി തവണ നിയമസഭയിൽ ഉന്നയിച്ചെങ്കിലും തുടർനടപടി സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഡിസിസി ഉടൻ അഴിച്ചുപണിയുമെന്നും അദ്ദേഹം പറഞ്ഞു.
വനംകൊള്ള കർഷകപ്രശ്നമായി മാറ്റാനാണ് സർക്കാരും വിവിധ വകുപ്പുകളും ശ്രമിക്കുന്നത്. സർക്കാരിനു നേതൃത്വം നൽകുന്ന സിപിഎമ്മും സിപിഐയും മൗനം തുടരുകയാണ്. വനംകൊള്ളയിൽ വനംമാഫിയയ്ക്കും ഉദ്യോഗസ്ഥർക്കും മാത്രമല്ല പങ്കുള്ളത്. ഉന്നത രാഷ്ട്രീയ നേതൃത്വത്തിനും പങ്കുണ്ട്. വനം, റവന്യു വകുപ്പുകൾ പരസ്പരം പഴിചാരി രക്ഷപ്പെടാനാണു ശ്രമിക്കുന്നത്. വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് സംബന്ധിച്ച് വനംമന്ത്രി കേട്ടിട്ടേയില്ല.
2005-ൽ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന ഉത്തരവ് കർഷകരെ രക്ഷിക്കാനാണ്. എന്നാൽ ഉത്തരവിന്റെ മറവിൽ രാഷ്ട്രീയ മേലാളന്മാരുടെ അറിവോടെ വനംകൊള്ള നടത്താൻ വനം മാഫിയയും വനം, റവന്യു വകുപ്പുകളും ഗൂഢാലോചന നടത്തുകയായിരുന്നു. സംഭവത്തിൽ ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. വ്യാഴാഴ്ച യുഡിഎഫ് നേതാക്കൾ മുട്ടിൽ സന്ദർശിക്കും. തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലും യുഡിഎഫ് നേതാക്കൾ സന്ദർശനം നടത്തുന്നുണ്ട്.
രമ്യാ ഹരിദാസ് എംപിയെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതു വച്ചുപൊറുപ്പിക്കില്ല. ഇടതുപക്ഷത്തിനു തുടർഭരണം ലഭിച്ചതിനാൽ എന്തും ചെയ്യാൻ ലൈസൻസ് കിട്ടിയെന്നതുപോലെയാണ് പേരുമാറുന്നതെന്നും സതീശൻ ആരോപിച്ചു. നേരത്തേ ഇത്തരം സംഭവങ്ങൾ ഉണ്ടായിരുന്നപ്പോൾ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നെങ്കിൽ ആവർത്തിക്കപ്പെടില്ലായിരുന്നു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വി.ഡി.സതീശൻ പറഞ്ഞു. പ്രളയ പുനരധിവാസത്തിനായി തുടങ്ങിയ റീബിൽഡ് പാതിവഴിയിൽ ഉപേക്ഷിച്ചു. പ്രശ്നം നിരവധി തവണ നിയമസഭയിൽ ഉന്നയിച്ചെങ്കിലും തുടർനടപടി സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഡിസിസി ഉടൻ അഴിച്ചുപണിയുമെന്നും അദ്ദേഹം പറഞ്ഞു.