കോഴിക്കോട്: കെപിസിസി പ്രസിഡന്റായി കെ. സുധാകരന് വരികയും പുനഃസംഘടന ഉറപ്പാകുകയും ചെയ്തതോടെ ഡിസിസി ഭാരവാഹികളാകാന്‍ കുപ്പായമിട്ട് ഒരുകൂട്ടം നേതാക്കള്‍. ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടുമെന്ന് കെ. സുധാകരന് അറിയിച്ചതോടെ നേതാക്കള്‍ ആകെ ആശയക്കുഴപ്പത്തിലാണ്.
നൂറോളം പേരാണ് ഓരോ ഡിസിസിയിലും ഉള്ളത്. നിര്‍വാഹകസമിതി അംഗങ്ങള്‍ അടക്കം പരമാവധി 51 പേര് മതിയെന്ന നിലപാടാണ് കെപിസിസി പ്രസിഡന്റിനുള്ളത്. ഇതിന് ഹൈക്കമാന്‍ഡും പച്ചക്കൊടി കാണിച്ചാല്‍ ഒരു വലിയ വിഭാഗം നേതാക്കൾ പടിക്കുപുറത്താകും. കെപിസിസി പ്രസിഡന്റിന്റെ സ്വന്തം തട്ടകമായ മലബാറില്‍ ഉള്‍പ്പെടെ സ്ഥാനമോഹികള്‍ അങ്കലാപ്പിലാണ്.
ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പുനഃസംഘടനയിലും ഇടപെടേണ്ടെന്ന തീരുമാനത്തിലാണ്. ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിയതോടെ നേതാക്കളും ഇനിയെന്ത് എന്ന ചിന്തയിലാണ്. കോഴിക്കോട് ജില്ലയില്‍ മുന്‍ കെപിസിസി സെക്രട്ടറി മുതല്‍ കെഎസ്യു നേതാവ് വരെ ഡിസിസി പ്രസിഡന്റാകാന്‍ അണിയറയില്‍ നീക്കം തുടങ്ങിയിട്ടുണ്ട്. നിലവിലുള്ള പ്രസിഡന്റ് യു. രാജീവനെ നീക്കിയാല്‍ സ്ഥാനത്തിനായി അരഡസനോളം നേതാക്കള്‍ രംഗത്തുണ്ട്.
നൂറോളം പേരാണ് ഓരോ ഡിസിസിയിലും ഉള്ളത്. നിര്‍വാഹകസമിതി അംഗങ്ങള്‍ അടക്കം പരമാവധി 51 പേര് മതിയെന്ന നിലപാടാണ് കെപിസിസി പ്രസിഡന്റിനുള്ളത്. ഇതിന് ഹൈക്കമാന്‍ഡും പച്ചക്കൊടി കാണിച്ചാല്‍ ഒരു വലിയ വിഭാഗം നേതാക്കൾ പടിക്കുപുറത്താകും. കെപിസിസി പ്രസിഡന്റിന്റെ സ്വന്തം തട്ടകമായ മലബാറില്‍ ഉള്‍പ്പെടെ സ്ഥാനമോഹികള്‍ അങ്കലാപ്പിലാണ്.
ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പുനഃസംഘടനയിലും ഇടപെടേണ്ടെന്ന തീരുമാനത്തിലാണ്. ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിയതോടെ നേതാക്കളും ഇനിയെന്ത് എന്ന ചിന്തയിലാണ്. കോഴിക്കോട് ജില്ലയില്‍ മുന്‍ കെപിസിസി സെക്രട്ടറി മുതല്‍ കെഎസ്യു നേതാവ് വരെ ഡിസിസി പ്രസിഡന്റാകാന്‍ അണിയറയില്‍ നീക്കം തുടങ്ങിയിട്ടുണ്ട്. നിലവിലുള്ള പ്രസിഡന്റ് യു. രാജീവനെ നീക്കിയാല്‍ സ്ഥാനത്തിനായി അരഡസനോളം നേതാക്കള്‍ രംഗത്തുണ്ട്.