കൊല്ലം: അഞ്ചാലുംമൂട് പ്രാക്കുളത്ത് മൂന്നുപേർ ഷോക്കേറ്റു മരിച്ചു. പ്രാക്കുളം എൻഎസ്എസ് സ്കൂളിന് സമീപം സന്തോഷ് ഭവനിൽ സന്തോഷ് (48), ഭാര്യ റംല(35), അയൽവാസി ശ്യാംകുമാർ(35) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു അപകടം. അഷ്ടമുടിക്കായലിനോട് ചേർന്ന് തകരഷീറ്റ് കൊണ്ട് മേഞ്ഞ വാടകവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. തുണി വിരിയ്ക്കുന്ന കനം കുറഞ്ഞ കന്പിയിൽനിന്നാണ് ആദ്യം റംലയ്ക്ക് ഷോക്കേറ്റതെന്ന് പോലീസ് പറഞ്ഞു. ഈ കന്പിയിൽ വീട്ടിനുള്ളിൽനിന്നുള്ള ഇലക്ട്രിക് വയർ തട്ടിക്കിടന്നുവെന്നാണ് പോലീസ് അനുമാനിക്കുന്നത്.
ഷോക്കേറ്റ് റംലയുടെ നിലവിളികേട്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സന്തോഷിനും ഷോക്കേറ്റത്. സംഭവം അറിഞ്ഞ് അയൽവാസിയായ ശ്യാംഭവനിൽ ശ്യാംകുമാർ ഓടിയെത്തി ദന്പതിമാരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്യാംകുമാറിനും ഷോക്കേൽക്കുകയായിരുന്നു.
സന്തോഷിന്റേയും റംലയുടേയും മക്കൾ: ഫാത്തിമ, അനില, ഫാത്തിഷ. ശ്യാംകുമാറിന്റെ മക്കൾ: ശരത്, സജിത്. അഞ്ചാലുംമൂട് പോലീസ് കേസെടുത്തു.
ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു അപകടം. അഷ്ടമുടിക്കായലിനോട് ചേർന്ന് തകരഷീറ്റ് കൊണ്ട് മേഞ്ഞ വാടകവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. തുണി വിരിയ്ക്കുന്ന കനം കുറഞ്ഞ കന്പിയിൽനിന്നാണ് ആദ്യം റംലയ്ക്ക് ഷോക്കേറ്റതെന്ന് പോലീസ് പറഞ്ഞു. ഈ കന്പിയിൽ വീട്ടിനുള്ളിൽനിന്നുള്ള ഇലക്ട്രിക് വയർ തട്ടിക്കിടന്നുവെന്നാണ് പോലീസ് അനുമാനിക്കുന്നത്.
ഷോക്കേറ്റ് റംലയുടെ നിലവിളികേട്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സന്തോഷിനും ഷോക്കേറ്റത്. സംഭവം അറിഞ്ഞ് അയൽവാസിയായ ശ്യാംഭവനിൽ ശ്യാംകുമാർ ഓടിയെത്തി ദന്പതിമാരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്യാംകുമാറിനും ഷോക്കേൽക്കുകയായിരുന്നു.
സന്തോഷിന്റേയും റംലയുടേയും മക്കൾ: ഫാത്തിമ, അനില, ഫാത്തിഷ. ശ്യാംകുമാറിന്റെ മക്കൾ: ശരത്, സജിത്. അഞ്ചാലുംമൂട് പോലീസ് കേസെടുത്തു.