കോഴിക്കോട്: മുട്ടിൽ മരംമുറിക്കേസിലെ ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരേ ഉടന്‍ നടപടിയുണ്ടാകില്ലെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. കേസിൽ സമഗ്രഅന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണറിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ തുടർനടപടിയുണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തരവിറക്കുന്നതിൽ റവന്യു വകുപ്പിനു പിഴവുണ്ടായിട്ടില്ല. ബഹുജന ആവശ്യ പ്രകാരമാണ് ഉത്തരവിറക്കിയത്. കർഷകരെ സഹായിക്കുക മാത്രമായിരുന്നു ഉത്തരവിന്റെ ലക്ഷ്യം. റവന്യു വകുപ്പിന്റെ ഉത്തരവ് മറയാക്കി മരം കടത്തുകയായിരുന്നുവെന്നും മന്ത്രി കോഴിക്കോട്ടു മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
മരങ്ങൾ സർക്കാരിലേക്കു തിരിച്ചുപിടിച്ചു ധനനഷ്ടം നികത്തും. ആരോപണവിധേയനായ ഉദ്യോഗസ്ഥന് പദവിയില്‍ തുടരുന്നത് അന്വേഷണത്തെ ബാധിക്കില്ല. ഇവർക്കെ തിരായ ഇടക്കാല റിപ്പോർട്ടുകളും അന്വേഷണത്തിന്റെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഉത്തരവിറക്കുന്നതിൽ റവന്യു വകുപ്പിനു പിഴവുണ്ടായിട്ടില്ല. ബഹുജന ആവശ്യ പ്രകാരമാണ് ഉത്തരവിറക്കിയത്. കർഷകരെ സഹായിക്കുക മാത്രമായിരുന്നു ഉത്തരവിന്റെ ലക്ഷ്യം. റവന്യു വകുപ്പിന്റെ ഉത്തരവ് മറയാക്കി മരം കടത്തുകയായിരുന്നുവെന്നും മന്ത്രി കോഴിക്കോട്ടു മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
മരങ്ങൾ സർക്കാരിലേക്കു തിരിച്ചുപിടിച്ചു ധനനഷ്ടം നികത്തും. ആരോപണവിധേയനായ ഉദ്യോഗസ്ഥന് പദവിയില്‍ തുടരുന്നത് അന്വേഷണത്തെ ബാധിക്കില്ല. ഇവർക്കെ തിരായ ഇടക്കാല റിപ്പോർട്ടുകളും അന്വേഷണത്തിന്റെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.