കണ്ണൂര്‍: അഭ്യസ്തവിദ്യരായ യുവതികളെ ഉൾപ്പെടുത്തി പുതിയ കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്. കുടുംബശ്രീ രൂപീകരിച്ചിട്ട് 23 വർഷമായി. പുതിയ അംഗങ്ങളെ ഉൾപ്പെടുത്താൻ പല യൂണിറ്റുകൾക്കും സാധിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ ഓരോ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പുതിയ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് തുടക്കം കുറിക്കും. പ്ലസ്ടു മുതല്‍ പിഎച്ച്ഡി വരെ യോഗ്യതയുള്ളവരെ യൂണിറ്റുകളുടെ ഭാഗമാക്കും. ഓരോ യൂണിറ്റും പിന്നീട് ഓരോ സംരംഭമായി ഉയര്‍ത്തും. അതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കും. വിവിധ സംരംഭങ്ങളെക്കുറിച്ചുള്ള ലിസ്റ്റ് തയാറാക്കാന്‍ കുടുംബശ്രീകള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സംരംഭമായി മാറുമ്പോള്‍ ലക്ഷക്കണക്കിനാളുകള്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ നല്കാന് സാധിക്കും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കു കീഴില്‍ ജനങ്ങള്‍ക്ക് തൊഴില്‍ നല്കി സ്ഥിരവരുമാനം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
നൂറു ദിവസത്തിനുള്ളില്‍ മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവ ഏകീകരിച്ച് ഒരൊറ്റ കുടക്കീഴിലാക്കി ഏകീകൃതമായ തദ്ദേശ വകുപ്പുണ്ടാക്കാന്‍ പരിശ്രമിക്കുമെന്ന് മന്ത്രി അറിയിച്ചു. കിലയുടെ കീഴിൽ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്കാന് സാധിക്കുന്ന തരത്തില്‍ പരിശീലനകോഴ്സുകള്‍ വിപുലീകരിക്കും. സോഷ്യല്‍ എൻജിനിയറിംഗ് ഡിപ്ലോമകളാണ് പ്രധാനമായി ഉദ്ദേശിക്കുന്നത്.
വിവിധ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്സ് നടത്തുക. സഹകരണസംഘങ്ങള്‍ വഴിയും സാമ്പത്തികശേഷിയുള്ള വ്യക്തികളുമായി ചേര്‍ന്ന് ഇതിന്റെ ഫണ്ട് കണ്ടെത്തും.
അഴീക്കല്‍ തുറുഖം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വികസനത്തിനായി 5000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചതായും വിമാനത്താവളം വികസനത്തിന്റെ കേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
അതുകൊണ്ടുതന്നെ ഓരോ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പുതിയ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് തുടക്കം കുറിക്കും. പ്ലസ്ടു മുതല്‍ പിഎച്ച്ഡി വരെ യോഗ്യതയുള്ളവരെ യൂണിറ്റുകളുടെ ഭാഗമാക്കും. ഓരോ യൂണിറ്റും പിന്നീട് ഓരോ സംരംഭമായി ഉയര്‍ത്തും. അതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കും. വിവിധ സംരംഭങ്ങളെക്കുറിച്ചുള്ള ലിസ്റ്റ് തയാറാക്കാന്‍ കുടുംബശ്രീകള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സംരംഭമായി മാറുമ്പോള്‍ ലക്ഷക്കണക്കിനാളുകള്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ നല്കാന് സാധിക്കും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കു കീഴില്‍ ജനങ്ങള്‍ക്ക് തൊഴില്‍ നല്കി സ്ഥിരവരുമാനം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
നൂറു ദിവസത്തിനുള്ളില്‍ മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവ ഏകീകരിച്ച് ഒരൊറ്റ കുടക്കീഴിലാക്കി ഏകീകൃതമായ തദ്ദേശ വകുപ്പുണ്ടാക്കാന്‍ പരിശ്രമിക്കുമെന്ന് മന്ത്രി അറിയിച്ചു. കിലയുടെ കീഴിൽ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്കാന് സാധിക്കുന്ന തരത്തില്‍ പരിശീലനകോഴ്സുകള്‍ വിപുലീകരിക്കും. സോഷ്യല്‍ എൻജിനിയറിംഗ് ഡിപ്ലോമകളാണ് പ്രധാനമായി ഉദ്ദേശിക്കുന്നത്.
വിവിധ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്സ് നടത്തുക. സഹകരണസംഘങ്ങള്‍ വഴിയും സാമ്പത്തികശേഷിയുള്ള വ്യക്തികളുമായി ചേര്‍ന്ന് ഇതിന്റെ ഫണ്ട് കണ്ടെത്തും.
അഴീക്കല്‍ തുറുഖം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വികസനത്തിനായി 5000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചതായും വിമാനത്താവളം വികസനത്തിന്റെ കേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.