കൊച്ചി: അമ്മയെയും തന്റെ രണ്ടു പെണ്മക്കളെയും കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ മാനസികരോഗിയായ കൊല്ലം സ്വദേശിനിക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി. പ്രതിക്കു മാനസികരോഗമുണ്ടെന്നു മൊഴിയുണ്ടായിട്ടും ഇതില്‍ കൂടുതല്‍ അന്വേഷണം നടത്തി വസ്തുതകള്‍ ഹാജരാക്കാതിരുന്ന അന്വേഷണ ഉദ്യോഗസ്ഥനെ ഹൈക്കോടതി വിമര്‍ശിച്ചാണ് കോടതിയുടെ ഉത്തരവ്.