തൃശൂര്‍: കൊടകര കുഴൽപ്പണക്കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട കോടതിയില്‍ പ്രത്യേക അന്വേഷണസംഘം നാളെ റിപ്പോര്‍ട്ട് നല്‍കും. ആര്‍എസ്എസ് പ്രവര്‍ത്തകനായ ധര്‍മരാജന്റെയും കൂട്ടരുടേയും ഹര്‍ജി തീര്‍പ്പാക്കുന്നത് സംബന്ധിച്ചാണ് കോടതി ആവശ്യപ്പെട്ടതു പ്രകാരം പോലീസ് റിപ്പോര്‍ട്ട് സമര്‍പിക്കുന്നത്.
നഷ്ടപ്പെട്ട പണം തങ്ങള്‍ ബിസിനസ് ആവശ്യത്തിനായി കൊണ്ടുപോവുകയായിരുന്നുവെന്നാണു ധര്‍മരാജന്റെയും യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്കിന്റെയും വാദം. ഇപ്പോള്‍ പോലീസ് പലയിടത്തുനിന്നായി കണ്ടെടുത്ത പണം തിരികെ തങ്ങള്‍ക്കു കിട്ടണമെന്നാണ് ഇവര്‍ ഇരിങ്ങാലക്കുട കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയിലെ ആവശ്യം. കാറുടമ ഷംജീര്‍ തന്റെ കാര്‍ തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ടാണു ഹര്‍ജി നല്‍കിയിരിക്കുന്നത്.
കണ്ടെടുത്ത പണവും കാറും ഹര്‍ജിക്കാര്‍ക്കു വിട്ടുകൊടുക്കണോ വേണ്ടയോ എന്ന കാര്യത്തിലാണു കോടതി പോലീസിന്റെ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. കേസില്‍ പോലീസിന്റെ ഈ റിപ്പോര്‍ട്ട് ഏറെ പ്രാധാന്യമര്ഹിക്കുന്നതായതിനാല് സംസ്ഥാന, ദേശീയ രാഷ്ട്രീയം ഏറെ ആകാംക്ഷയോടെയാണ് ഇതിന്റെ ഉള്ളടക്കം ഉറ്റു നോക്കുന്നത്.
ബിജെപിയുമായി ബന്ധമുള്ള ഹവാല പണമാണെന്നു പോലീസ് നേരത്തേ പലതവണ സൂചന നല്‍കിയിരുന്നു. എന്നാൽ, ഒട്ടേറെ ബിജെപി നേതാക്കളെ സംഭവവുമായി ബന്ധപ്പെട്ട് തൃശൂരും ആലപ്പുഴയിലും കോന്നിയിലുമെല്ലാം ചോദ്യം ചെയ്തിരുന്നുവെങ്കിലും ഇഡിക്കു നല്കിയ റിപ്പോര്‍ട്ടില്‍ ബിജെപിയെക്കുറിച്ച് പരാമര്ശമില്ലായിരുന്നുവെന്നാണു സൂചന. പണവും കാറും ധര്‍മരാജനും കൂട്ടര്‍ക്കും വിട്ടുനല്‍കരുതെന്ന നിലപാടു തന്നെയാണ് അന്വേഷണസംഘത്തിനുള്ളതെന്നറിയുന്നു. കവര്‍ച്ചാ സംഘം തട്ടിയെടുത്ത കാറില്‍ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നുവെന്നാണ് ധര്മരാജന് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ഇനിയും രണ്ടു കോടിയിലേറെ രൂപ പോലീസിനു കണ്ടെത്തേണ്ടതായുണ്ട്.
നഷ്ടപ്പെട്ട പണം തങ്ങള്‍ ബിസിനസ് ആവശ്യത്തിനായി കൊണ്ടുപോവുകയായിരുന്നുവെന്നാണു ധര്‍മരാജന്റെയും യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്കിന്റെയും വാദം. ഇപ്പോള്‍ പോലീസ് പലയിടത്തുനിന്നായി കണ്ടെടുത്ത പണം തിരികെ തങ്ങള്‍ക്കു കിട്ടണമെന്നാണ് ഇവര്‍ ഇരിങ്ങാലക്കുട കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയിലെ ആവശ്യം. കാറുടമ ഷംജീര്‍ തന്റെ കാര്‍ തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ടാണു ഹര്‍ജി നല്‍കിയിരിക്കുന്നത്.
കണ്ടെടുത്ത പണവും കാറും ഹര്‍ജിക്കാര്‍ക്കു വിട്ടുകൊടുക്കണോ വേണ്ടയോ എന്ന കാര്യത്തിലാണു കോടതി പോലീസിന്റെ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. കേസില്‍ പോലീസിന്റെ ഈ റിപ്പോര്‍ട്ട് ഏറെ പ്രാധാന്യമര്ഹിക്കുന്നതായതിനാല് സംസ്ഥാന, ദേശീയ രാഷ്ട്രീയം ഏറെ ആകാംക്ഷയോടെയാണ് ഇതിന്റെ ഉള്ളടക്കം ഉറ്റു നോക്കുന്നത്.
ബിജെപിയുമായി ബന്ധമുള്ള ഹവാല പണമാണെന്നു പോലീസ് നേരത്തേ പലതവണ സൂചന നല്‍കിയിരുന്നു. എന്നാൽ, ഒട്ടേറെ ബിജെപി നേതാക്കളെ സംഭവവുമായി ബന്ധപ്പെട്ട് തൃശൂരും ആലപ്പുഴയിലും കോന്നിയിലുമെല്ലാം ചോദ്യം ചെയ്തിരുന്നുവെങ്കിലും ഇഡിക്കു നല്കിയ റിപ്പോര്‍ട്ടില്‍ ബിജെപിയെക്കുറിച്ച് പരാമര്ശമില്ലായിരുന്നുവെന്നാണു സൂചന. പണവും കാറും ധര്‍മരാജനും കൂട്ടര്‍ക്കും വിട്ടുനല്‍കരുതെന്ന നിലപാടു തന്നെയാണ് അന്വേഷണസംഘത്തിനുള്ളതെന്നറിയുന്നു. കവര്‍ച്ചാ സംഘം തട്ടിയെടുത്ത കാറില്‍ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നുവെന്നാണ് ധര്മരാജന് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ഇനിയും രണ്ടു കോടിയിലേറെ രൂപ പോലീസിനു കണ്ടെത്തേണ്ടതായുണ്ട്.