കണ്ണൂർ: കർഷക ക്ഷേമനിധി ബോർഡ് വഴി നടപ്പാക്കുന്ന കർഷക പെൻഷൻ പദ്ധതിയിലേക്ക് 22 മുതൽ അപേക്ഷ സ്വീകരിച്ചുതുടങ്ങും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനവും ക്ഷേമനിധി ബോർഡ് വെബ്സൈറ്റ് ലോഞ്ചിംഗും കൃഷിമന്ത്രി പി.പ്രസാദ് നിർവഹിക്കുമെന്നു കർഷക ക്ഷേമനിധി ബോർഡ് ഡയറക്ടർ ജോസ് ചെന്പേരി അറിയിച്ചു.
പദ്ധതിയിലേക്ക് നാളെമുതൽ അപേക്ഷ സ്വീകരിക്കാനാണു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ് ലോക് ഡൗൺ മൂലം ഓഫീസുകൾ തുറക്കാത്തതും ഉദ്യോഗസ്ഥരിൽ ചിലർ കോവിഡ് ബാധിതരായതും കാരണം മാറ്റിവയ്ക്കുകയായിരുന്നു. രാജ്യത്തിനു മാതൃകയായി 2019-ല്‍ സംസ്ഥാനസർക്കാർ ആവിഷ്കരിച്ച പദ്ധതിപ്രകാരം പദ്ധതിയില്‍ അംഗമായ എല്ലാ കര്‍ഷകര്‍ക്കും 60 വയസിനുശേഷം കുറഞ്ഞത് 5000 രൂപവീതം പെന്ഷന് നല്‍കാനാണ് വിഭാവനം ചെയ്യുന്നത്.
അഞ്ചു വര്‍ഷത്തില്‍ കുറയാതെ അംശാദായം അടച്ചവര്‍ക്ക് 60 വയസ് തികയുമ്പോള്‍ അംശാദായത്തിന്റെ വര്‍ഷത്തിന്റെയും അടിസ്ഥാനത്തിലാകും പെന്ഷന്. 25 വര്‍ഷം അംശാദായം അടച്ചവര്‍ക്ക് ഒറ്റത്തവണ നിശ്ചിത തുക ലഭിക്കും. അംഗങ്ങള്‍ക്കെല്ലാം ഇന്‍ഷ്വറന്‍സ് പരിരക്ഷയും നല്‍കും. ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വപ്രക്രിയ പൂര്ണമായാല് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ നല്കുന്ന പ്രതിമാസ കര്‍ഷക പെന്ഷന് ബോര്‍ഡ് വഴിയാകും വിതരണം ചെയ്യുക.
കൃഷിയില്‍നിന്നു മാത്രമുള്ള വരുമാനം അഞ്ചുലക്ഷത്തില്‍ കവിയരുത് എന്നുമാത്രമാണ് പ്രധാന നിബന്ധനയുള്ളത്. മറ്റു വ്യക്തിഗത വരുമാനങ്ങള്‍ തടസമാകില്ലെന്നതും സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്കും പദ്ധതിയില്‍ അംഗമാകാമെന്ന പുതിയ ഭേദഗതിയുമെല്ലാം പദ്ധതിയെ ആകര്‍ഷകമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കര്‍ഷകര്‍ക്കെല്ലാം വളരെ ആശ്വാസവും ആവേശവും പകരുന്ന പദ്ധതിയാകും ഇതെന്ന കാര്യത്തില്‍ സംശയമില്ല.
100 രൂപ രജിസ്ട്രേഷന് ഫീസടച്ചാണ് അപേക്ഷ നല്‍കേണ്ടത്. ക്ഷേമനിധിയില്‍ അംഗമാകുന്നവര്‍ മാസംതോറും അംശാദായം അടയ്ക്കണം. 100 രൂപയാണ് മിനിമം അടയ്ക്കേണ്ടത്. മാസംതോറും കൂടിയ തുക അടയ്ക്കാനും കര്ഷകന് സാധിക്കും. കർഷകരുടെ സൗകര്യാർത്ഥം മാസംതോറും അംശാദായം അടയ്ക്കാതെ വർഷം 1200 രൂപയോ ആറുമാസം 600 രൂപയോ അടയ്ക്കാവുന്നതാണ്.
കര്‍ഷകരുടെ ജീവിതം കൂടുതല്‍ സുരക്ഷിതവും സന്തോഷകരവുമാക്കുക, യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, എല്ലാ രീതിയിലും കര്‍ഷകര്‍ക്ക് താങ്ങായി പ്രവര്‍ത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വന്നത്. അതുകൊണ്ടുതന്നെ കര്‍ഷകര്‍ക്കുള്ള കൗണ്‍സലിംഗ് സെന്ററുകളായും ക്ഷേമനിധി ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാനുമുള്ള ആലോചനയും ബോര്‍ഡിനുണ്ട്. പദ്ധതിയിൽ 30 ലക്ഷം അംഗങ്ങളെ ചേർക്കുകയാണു ലക്ഷ്യം. ഇപ്പോൾ 20 ലക്ഷമാണ് ലക്ഷ്യം. കൃഷിയിൽനിന്ന് അകന്നുപോയ യുവജനങ്ങളെ തിരികെയെത്തിക്കുകയെന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്ന മുഖ്യലക്ഷ്യം.
പദ്ധതിയിലേക്ക് നാളെമുതൽ അപേക്ഷ സ്വീകരിക്കാനാണു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ് ലോക് ഡൗൺ മൂലം ഓഫീസുകൾ തുറക്കാത്തതും ഉദ്യോഗസ്ഥരിൽ ചിലർ കോവിഡ് ബാധിതരായതും കാരണം മാറ്റിവയ്ക്കുകയായിരുന്നു. രാജ്യത്തിനു മാതൃകയായി 2019-ല്‍ സംസ്ഥാനസർക്കാർ ആവിഷ്കരിച്ച പദ്ധതിപ്രകാരം പദ്ധതിയില്‍ അംഗമായ എല്ലാ കര്‍ഷകര്‍ക്കും 60 വയസിനുശേഷം കുറഞ്ഞത് 5000 രൂപവീതം പെന്ഷന് നല്‍കാനാണ് വിഭാവനം ചെയ്യുന്നത്.
അഞ്ചു വര്‍ഷത്തില്‍ കുറയാതെ അംശാദായം അടച്ചവര്‍ക്ക് 60 വയസ് തികയുമ്പോള്‍ അംശാദായത്തിന്റെ വര്‍ഷത്തിന്റെയും അടിസ്ഥാനത്തിലാകും പെന്ഷന്. 25 വര്‍ഷം അംശാദായം അടച്ചവര്‍ക്ക് ഒറ്റത്തവണ നിശ്ചിത തുക ലഭിക്കും. അംഗങ്ങള്‍ക്കെല്ലാം ഇന്‍ഷ്വറന്‍സ് പരിരക്ഷയും നല്‍കും. ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വപ്രക്രിയ പൂര്ണമായാല് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ നല്കുന്ന പ്രതിമാസ കര്‍ഷക പെന്ഷന് ബോര്‍ഡ് വഴിയാകും വിതരണം ചെയ്യുക.
കൃഷിയില്‍നിന്നു മാത്രമുള്ള വരുമാനം അഞ്ചുലക്ഷത്തില്‍ കവിയരുത് എന്നുമാത്രമാണ് പ്രധാന നിബന്ധനയുള്ളത്. മറ്റു വ്യക്തിഗത വരുമാനങ്ങള്‍ തടസമാകില്ലെന്നതും സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്കും പദ്ധതിയില്‍ അംഗമാകാമെന്ന പുതിയ ഭേദഗതിയുമെല്ലാം പദ്ധതിയെ ആകര്‍ഷകമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കര്‍ഷകര്‍ക്കെല്ലാം വളരെ ആശ്വാസവും ആവേശവും പകരുന്ന പദ്ധതിയാകും ഇതെന്ന കാര്യത്തില്‍ സംശയമില്ല.
100 രൂപ രജിസ്ട്രേഷന് ഫീസടച്ചാണ് അപേക്ഷ നല്‍കേണ്ടത്. ക്ഷേമനിധിയില്‍ അംഗമാകുന്നവര്‍ മാസംതോറും അംശാദായം അടയ്ക്കണം. 100 രൂപയാണ് മിനിമം അടയ്ക്കേണ്ടത്. മാസംതോറും കൂടിയ തുക അടയ്ക്കാനും കര്ഷകന് സാധിക്കും. കർഷകരുടെ സൗകര്യാർത്ഥം മാസംതോറും അംശാദായം അടയ്ക്കാതെ വർഷം 1200 രൂപയോ ആറുമാസം 600 രൂപയോ അടയ്ക്കാവുന്നതാണ്.
കര്‍ഷകരുടെ ജീവിതം കൂടുതല്‍ സുരക്ഷിതവും സന്തോഷകരവുമാക്കുക, യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, എല്ലാ രീതിയിലും കര്‍ഷകര്‍ക്ക് താങ്ങായി പ്രവര്‍ത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വന്നത്. അതുകൊണ്ടുതന്നെ കര്‍ഷകര്‍ക്കുള്ള കൗണ്‍സലിംഗ് സെന്ററുകളായും ക്ഷേമനിധി ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാനുമുള്ള ആലോചനയും ബോര്‍ഡിനുണ്ട്. പദ്ധതിയിൽ 30 ലക്ഷം അംഗങ്ങളെ ചേർക്കുകയാണു ലക്ഷ്യം. ഇപ്പോൾ 20 ലക്ഷമാണ് ലക്ഷ്യം. കൃഷിയിൽനിന്ന് അകന്നുപോയ യുവജനങ്ങളെ തിരികെയെത്തിക്കുകയെന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്ന മുഖ്യലക്ഷ്യം.