കോട്ടയം (ഗാന്ധിനഗർ): കോട്ടയം മെഡിക്കൽ കോളജിനുസമീപം മുടിയൂർക്കരയിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി.
ചുങ്കം മള്ളൂശേരി മര്യാത്തുരുത്ത് സെന്റ് തോമസ് എൽപി സ്കൂളിനുസമീപം കളരിയ്ക്കൽ കാർത്തികയിൽ പടിഞ്ഞാറെ മുറിയിൽ പരേതനായ രാജശേഖരന്റയും വിജയമ്മയുടെയും മകൻ പ്രശാന്ത് രാജിന്റെ(36) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കോവിഡ് പ്രവർത്തനവുമായി ബന്ധപ്പെട്ട് താത്കാലിക അടിസ്ഥാനത്തിൽ ആരോഗ്യപ്രവർത്തകനായി പ്രവർത്തിച്ചു വരികയായിരുന്നു.സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ പറഞ്ഞു.
വെളളിയാഴ്ച രാവിലെ 10നു വീട്ടിൽനിന്നു ജോലിക്കുപോയ പ്രശാന്ത് രാത്രി വൈകിയും തിരിച്ചെത്തിയില്ല. സ്വകാര്യസ്ഥാപനത്തിൽനിന്നു വാടകയ്ക്കെടുത്ത ഇന്നോവ കാർ സ്വയം ഓടിച്ചാണ് ഇദ്ദേഹം ജോലിക്കു പോയിരുന്നത്. വൈകുന്നേരം 5.30വരെ ബന്ധുക്കളുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോണ് സ്വിച്ച് ഓഫ് ആകുകയായിരുന്നു. ഇന്നലെ രാവിലെ പ്രശാന്ത് രാജിന്റെ ഭാര്യയും ബന്ധുക്കളും ചേർന്ന് ഗാന്ധിനഗർ പോലീസിൽ പരാതി നൽകി. ഈ സമയം പ്രശാന്ത് വാടകയ്ക്കെടുത്ത ഇന്നോവ കാർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനു മുന്നിലൂടെ കടന്നുപോയി. ഇതു ശ്രദ്ധയിൽപെട്ട പോലീസ് ഉദ്യോഗസ്ഥർ ഗാന്ധിനഗർ ജംഗ്ഷനിലെ പെട്രോൾ പന്പിനു സമീപം വാഹനം തടഞ്ഞു കസ്റ്റഡിയിലെടുത്തു. കാറിൽ ഉണ്ടായിരുന്ന ഉടമയെ ചോദ്യം ചെയ്തതിൽനിന്നു കാർ കണ്ടെത്തിയത് ഗൂഗിൾ സേർച്ചിലൂടെയാണെന്നും സ്ഥലത്തെത്തി കാർ എടുക്കുകയായിരുന്നെന്നും താക്കോൽ കാറിൽ തന്നെ ഉണ്ടായിരുന്നതായും കാറുടമ പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണു കാർ കിടന്ന സ്ഥലത്ത് പോലീസ് അന്വേഷണം നടത്തിയത്.
മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി റോഡിൽനിന്നു ചാത്തുണ്ണിപ്പാറയ്ക്കു പോകുന്ന വഴിയിൽ അര കിലോമീറ്റർ മാറി ആളൊഴിഞ്ഞ പ്രദേശത്ത് കുറ്റിക്കാട്ടിലാണു പ്രശാന്ത് രാജിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഗാന്ധിനഗർ പോലീസ് മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പ്രശാന്തിന്റെ ഭാര്യ പാർവതി വൈക്കം വെള്ളൂർ സ്വദേശിനിയാണ്. അദ്വൈത്, അർണവ് എന്നിവർ മക്കളാണ്.
ചുങ്കം മള്ളൂശേരി മര്യാത്തുരുത്ത് സെന്റ് തോമസ് എൽപി സ്കൂളിനുസമീപം കളരിയ്ക്കൽ കാർത്തികയിൽ പടിഞ്ഞാറെ മുറിയിൽ പരേതനായ രാജശേഖരന്റയും വിജയമ്മയുടെയും മകൻ പ്രശാന്ത് രാജിന്റെ(36) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കോവിഡ് പ്രവർത്തനവുമായി ബന്ധപ്പെട്ട് താത്കാലിക അടിസ്ഥാനത്തിൽ ആരോഗ്യപ്രവർത്തകനായി പ്രവർത്തിച്ചു വരികയായിരുന്നു.സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ പറഞ്ഞു.
വെളളിയാഴ്ച രാവിലെ 10നു വീട്ടിൽനിന്നു ജോലിക്കുപോയ പ്രശാന്ത് രാത്രി വൈകിയും തിരിച്ചെത്തിയില്ല. സ്വകാര്യസ്ഥാപനത്തിൽനിന്നു വാടകയ്ക്കെടുത്ത ഇന്നോവ കാർ സ്വയം ഓടിച്ചാണ് ഇദ്ദേഹം ജോലിക്കു പോയിരുന്നത്. വൈകുന്നേരം 5.30വരെ ബന്ധുക്കളുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോണ് സ്വിച്ച് ഓഫ് ആകുകയായിരുന്നു. ഇന്നലെ രാവിലെ പ്രശാന്ത് രാജിന്റെ ഭാര്യയും ബന്ധുക്കളും ചേർന്ന് ഗാന്ധിനഗർ പോലീസിൽ പരാതി നൽകി. ഈ സമയം പ്രശാന്ത് വാടകയ്ക്കെടുത്ത ഇന്നോവ കാർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനു മുന്നിലൂടെ കടന്നുപോയി. ഇതു ശ്രദ്ധയിൽപെട്ട പോലീസ് ഉദ്യോഗസ്ഥർ ഗാന്ധിനഗർ ജംഗ്ഷനിലെ പെട്രോൾ പന്പിനു സമീപം വാഹനം തടഞ്ഞു കസ്റ്റഡിയിലെടുത്തു. കാറിൽ ഉണ്ടായിരുന്ന ഉടമയെ ചോദ്യം ചെയ്തതിൽനിന്നു കാർ കണ്ടെത്തിയത് ഗൂഗിൾ സേർച്ചിലൂടെയാണെന്നും സ്ഥലത്തെത്തി കാർ എടുക്കുകയായിരുന്നെന്നും താക്കോൽ കാറിൽ തന്നെ ഉണ്ടായിരുന്നതായും കാറുടമ പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണു കാർ കിടന്ന സ്ഥലത്ത് പോലീസ് അന്വേഷണം നടത്തിയത്.
മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി റോഡിൽനിന്നു ചാത്തുണ്ണിപ്പാറയ്ക്കു പോകുന്ന വഴിയിൽ അര കിലോമീറ്റർ മാറി ആളൊഴിഞ്ഞ പ്രദേശത്ത് കുറ്റിക്കാട്ടിലാണു പ്രശാന്ത് രാജിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഗാന്ധിനഗർ പോലീസ് മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പ്രശാന്തിന്റെ ഭാര്യ പാർവതി വൈക്കം വെള്ളൂർ സ്വദേശിനിയാണ്. അദ്വൈത്, അർണവ് എന്നിവർ മക്കളാണ്.