കൊച്ചി: ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം ബേപ്പൂർ തുറമുഖത്തെ ഒഴിവാക്കി പൂര്‍ണമായും മംഗളൂരു തുറമുഖം വഴിയാക്കാനുള്ള നടപടികൾ ലക്ഷദ്വീപ് ഭരണകൂടം ഊർജിതമാക്കി. ഇതിന്റെ ഭാഗമായി മംഗളൂരു തുറമുഖത്തെ സേവനം വര്‍ധിപ്പിക്കാന്‍ ബേപ്പൂര്‍ അസി. ഡയറക്ടര്‍ സീതിക്കോയ ഉൾപ്പെടെ ആറു നോഡല്‍ ഓഫീസര്‍മാരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് നിയോഗിച്ചു. ലക്ഷദ്വീപിലേക്കുള്ള ചരക്കു ഗതാഗതം ബേപ്പൂര്‍ തുറമുഖത്തുനിന്നു മംഗളൂരുവിലേക്കു മാറ്റാന്‍ കഴിഞ്ഞ ജനുവരിയിൽ ത്തന്നെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നീക്കം ആരംഭിച്ചിരുന്നു.
ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി ഇക്കാര്യം ലോക്സഭയിൽ ഉന്നയിച്ചിരുന്നു. ലക്ഷദ്വീപില്‍നിന്നുള്ള ചരക്കുനീക്കം ബേപ്പൂര്‍ തുറമുഖം വഴിയായിത്തന്നെ നിലനിർത്തണമെന്നു സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കേരളത്തിന്റെയും ദ്വീപ് നിവാസികളുടെയും പ്രതിഷേധം ഗൗനിക്കാതെ അഡ്മിനിസ്ട്രേറ്റർ ഏകപക്ഷീയമായാണു നടപടികൾ സ്വീകരിക്കുന്നത്. ചരക്കുനീക്കം പൂർണമായി മംഗളൂരുവിലേക്കു മാറ്റുന്നതോടെ ലക്ഷദ്വീപും കോഴിക്കോടുമായി നൂറ്റാണ്ടുകളായി നിലനിൽക്കുന്ന വ്യാപാരബന്ധമാണു വിച്ഛേദിക്കപ്പടുക.
ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി ഇക്കാര്യം ലോക്സഭയിൽ ഉന്നയിച്ചിരുന്നു. ലക്ഷദ്വീപില്‍നിന്നുള്ള ചരക്കുനീക്കം ബേപ്പൂര്‍ തുറമുഖം വഴിയായിത്തന്നെ നിലനിർത്തണമെന്നു സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കേരളത്തിന്റെയും ദ്വീപ് നിവാസികളുടെയും പ്രതിഷേധം ഗൗനിക്കാതെ അഡ്മിനിസ്ട്രേറ്റർ ഏകപക്ഷീയമായാണു നടപടികൾ സ്വീകരിക്കുന്നത്. ചരക്കുനീക്കം പൂർണമായി മംഗളൂരുവിലേക്കു മാറ്റുന്നതോടെ ലക്ഷദ്വീപും കോഴിക്കോടുമായി നൂറ്റാണ്ടുകളായി നിലനിൽക്കുന്ന വ്യാപാരബന്ധമാണു വിച്ഛേദിക്കപ്പടുക.