തിരുവനന്തപുരം: ഇന്നലെയും ഇന്നും സന്പൂർണലോക്ഡൗണ് പ്രഖ്യാപിച്ചതോടെ നിരത്തുകൾ ഒഴിഞ്ഞു. ജനങ്ങളിൽ നിന്നു നല്ല പിന്തുണയാണ് സന്പൂർണ ലോക്ഡൗണിനു ലഭിക്കുന്നത്. എന്നാൽ അനാവശ്യ യാത്രകൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങുന്നുണ്ടോ എന്നറിയാൻ പോലീസ് കർശന പരിശോധനയാണ് ഇന്നലെ നടത്തിയത്. എറണാകുളത്ത് അനാവശ്യ യാത്രകൾക്കായി പുറത്തിറങ്ങിയവരുടെ വാഹനം പോലീസ് പിടിച്ചെടുത്തു. ഹോട്ടലുകളിൽ പാർസൽ സർവീസുകൾ നൽകിയില്ല. ഹോം ഡെലിവറി മാത്രമായിരുന്നു അനുവദിച്ചത്. കെഎസ്ആർടിസി ദീർഘദൂര സർവീസുകളും ഇന്നലെ റദ്ദാക്കി.
മെഡിക്കൽ സ്റ്റോറുകൾ, പാൽ, പലചരക്ക്, പച്ചക്കറി കടകൾ മാത്രമാണ് ഇന്നലെ തുറന്നത്. ട്രെയിൻ, വിമാന യാത്രകൾക്കായി ടിക്കറ്റും മറ്റു രേഖകളും ഉള്ളവരെ യാത്രയ്ക്ക് അനുവദിച്ചു. വാക്സിൻ എടുക്കുന്നതിനും യാത്രാ അനുമതി നൽകി. പ്രഭാത-സായാഹ്ന സവാരികൾക്ക് ഇന്നലെ അനുമതിയുണ്ടായിരുന്നില്ല. സൂപ്പർ മാർക്കറ്റുകൾ, ചായക്കടകൾ, തട്ടുകടകൾ, ടേക്ക് എവേ സെന്ററുകൾ തുടങ്ങിയവ അടഞ്ഞുകിടന്നു.
മെഡിക്കൽ സ്റ്റോറുകൾ, പാൽ, പലചരക്ക്, പച്ചക്കറി കടകൾ മാത്രമാണ് ഇന്നലെ തുറന്നത്. ട്രെയിൻ, വിമാന യാത്രകൾക്കായി ടിക്കറ്റും മറ്റു രേഖകളും ഉള്ളവരെ യാത്രയ്ക്ക് അനുവദിച്ചു. വാക്സിൻ എടുക്കുന്നതിനും യാത്രാ അനുമതി നൽകി. പ്രഭാത-സായാഹ്ന സവാരികൾക്ക് ഇന്നലെ അനുമതിയുണ്ടായിരുന്നില്ല. സൂപ്പർ മാർക്കറ്റുകൾ, ചായക്കടകൾ, തട്ടുകടകൾ, ടേക്ക് എവേ സെന്ററുകൾ തുടങ്ങിയവ അടഞ്ഞുകിടന്നു.