പത്തനംതിട്ട: ഓമല്ലൂർ കേന്ദ്രമാക്കിയുള്ള തറയിൽ ഫൈനാൻസിയേഴ്സിനെതിരെ ഉയർന്ന നിക്ഷേപ തട്ടിപ്പ് പരാതികളിൽ ഉടമയെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസുമായി പോലീസ്. ഫൈനാൻസിയേഴ്സിന്റെ ശാഖകൾ പൂട്ടി കുടുംബവുമൊത്താണ് ഉടമ സജി സാം മുങ്ങിയത്. അടൂർ, പത്തനംതിട്ട പോലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ വഞ്ചനാക്കുറ്റത്തിന് സജി സാമിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോപ്പുലർ ഫൈനാൻസിയേഴ്സിൽ നടന്ന തട്ടിപ്പിനു സമാനമാണ് തറയിൽ ഫൈനാൻസിയേഴ്സിലേതെന്നാണ് സൂചന. നൂറുകോടിയോളം രൂപയുടെ നിക്ഷേപം ഉണ്ടായിരുന്നതായാണ് സൂചന.
സ്ഥാപനത്തിന്റെ ഓമല്ലൂരിലെ ഹെഡ് ഓഫീസിൽ പത്തനംതിട്ട പോലീസ് ഇന്നലെ പരിശോധന നടത്തി. ശാഖാ മാനേജരെ വിളിച്ചുവരുത്തി ഓഫീസ് തുറപ്പിക്കുകയായിരുന്നു. സജി സാമിനെ കണ്ടെത്താൻ പോലീസ് തെരച്ചിൽ ഉൗർജിതപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ പാസ്പോർട്ടുള്ള സജി രാജ്യം വിട്ടുപോകാൻ സാധ്യതയില്ലെന്നാണ് പോലീസിന്റെ അനുമാനം. നിലവിലെ ലോക്ഡൗണ്‍ സാഹചര്യത്തിൽ അമേരിക്കയിലേക്കുള്ള യാത്ര എളുപ്പമല്ല. സജിയുടെ സഹോദരങ്ങളും മറ്റ് ബന്ധുക്കളും അമേരിക്കയിലുണ്ട്.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനിയുടെ മേൽനോട്ടത്തിൽ കേസന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കാനും ആലോചനയുണ്ട്. നേരത്തേ പോപ്പുലർ ഫൈനാൻസിയേഴ്സിലെ തട്ടിപ്പ് അന്വേഷിച്ച സംഘത്തിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാകും പ്രത്യേക സംഘം.
സ്ഥാപനത്തിന്റെ ഓമല്ലൂരിലെ ഹെഡ് ഓഫീസിൽ പത്തനംതിട്ട പോലീസ് ഇന്നലെ പരിശോധന നടത്തി. ശാഖാ മാനേജരെ വിളിച്ചുവരുത്തി ഓഫീസ് തുറപ്പിക്കുകയായിരുന്നു. സജി സാമിനെ കണ്ടെത്താൻ പോലീസ് തെരച്ചിൽ ഉൗർജിതപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ പാസ്പോർട്ടുള്ള സജി രാജ്യം വിട്ടുപോകാൻ സാധ്യതയില്ലെന്നാണ് പോലീസിന്റെ അനുമാനം. നിലവിലെ ലോക്ഡൗണ്‍ സാഹചര്യത്തിൽ അമേരിക്കയിലേക്കുള്ള യാത്ര എളുപ്പമല്ല. സജിയുടെ സഹോദരങ്ങളും മറ്റ് ബന്ധുക്കളും അമേരിക്കയിലുണ്ട്.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനിയുടെ മേൽനോട്ടത്തിൽ കേസന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കാനും ആലോചനയുണ്ട്. നേരത്തേ പോപ്പുലർ ഫൈനാൻസിയേഴ്സിലെ തട്ടിപ്പ് അന്വേഷിച്ച സംഘത്തിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാകും പ്രത്യേക സംഘം.