കോട്ടയം: ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ പിന്നോക്കാവസ്ഥയെപറ്റി പഠിക്കുന്നതിനും സർക്കാർ ഇതര സർവീസുകളിലുള്ള അപര്യാപ്തത പരിഹരിക്കുന്നതിനുമായി നിയമിച്ച ജസ്റ്റീസ് കോശി കമ്മീഷനോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നു ചങ്ങനാശേരി അതിരൂപത കത്തോലിക്കാ കോൺഗ്രസ് അവശ്യപ്പെട്ടു.
ഒരുവർഷത്തെ കാലാവധിയിൽ ആറു മാസം പിന്നിട്ടിട്ടും കമ്മീഷന്റെ നടപടികൾ മുന്നോട്ടു പോകാനാവാത്ത അവസ്ഥയിലാണ് കമ്മീഷൻ. പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ. ജോസ് മുകളേൽ, ജനറൽ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ, ട്രഷറർ ബാബു വള്ളപ്പുര, ഗ്ലോബൽ ഭാരവഹി കളായ രാജേഷ് ജോൺ, വർഗീസ് ആന്റണി, പ്രഫ. ജാൻസൺ ജോസഫ്, ഷെയ്ൻ ജോസഫ് സി.റ്റി. തോമസ്, ലിസി ജോസ്, ഷെർലിക്കുട്ടി ആന്റണി, ജോയ് പാറപ്പുറം, ജോർജുകുട്ടി മുക്കം, ടോമിച്ചൻ മേത്തശേരി, മിനി ജെയിംസ്, സെബിൻ എന്നിവർ പ്രസംഗിച്ചു.
ഒരുവർഷത്തെ കാലാവധിയിൽ ആറു മാസം പിന്നിട്ടിട്ടും കമ്മീഷന്റെ നടപടികൾ മുന്നോട്ടു പോകാനാവാത്ത അവസ്ഥയിലാണ് കമ്മീഷൻ. പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ. ജോസ് മുകളേൽ, ജനറൽ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ, ട്രഷറർ ബാബു വള്ളപ്പുര, ഗ്ലോബൽ ഭാരവഹി കളായ രാജേഷ് ജോൺ, വർഗീസ് ആന്റണി, പ്രഫ. ജാൻസൺ ജോസഫ്, ഷെയ്ൻ ജോസഫ് സി.റ്റി. തോമസ്, ലിസി ജോസ്, ഷെർലിക്കുട്ടി ആന്റണി, ജോയ് പാറപ്പുറം, ജോർജുകുട്ടി മുക്കം, ടോമിച്ചൻ മേത്തശേരി, മിനി ജെയിംസ്, സെബിൻ എന്നിവർ പ്രസംഗിച്ചു.