പത്തനംതിട്ട: കോടികളുടെ നിക്ഷേപമുള്ള പത്തനംതിട്ട ഓമല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന തറയിൽ ഫൈനാൻസിയേഴ്സ് ഉടമകളെ കാണാനില്ലെന്നു പരാതി. ശാഖകൾ പൂട്ടി ഉടമ സജി സാമും കുടുംബവും മുങ്ങിയതായി പറയുന്നു. പത്തനംതിട്ട, അടൂർ പോലീസ് സ്റ്റേഷനുകളിൽ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തു. 100 കോടി രൂപയോളം തട്ടിയെടുത്തതായാണ് നിഗമനം.
തറയിൽ ഫൈനാൻസിയേഴ്സിന്റെ ഓമല്ലൂർ, പത്തനംതിട്ട, അടൂർ, പത്തനാപുരം ഓഫീസുകളാണ് പൂട്ടിയിട്ടിരിക്കുന്നത്. തെക്കൻ കേരളത്തിലെ ജില്ലകളിൽ സ്ഥാപനത്തിനു ശാഖകളുണ്ട്. പോലീസ് നടത്തിയ അന്വേഷണത്തിൽ സജി സാമിന്റെ ബിഎംഡബ്ല്യു കാർ അടൂരിലെ ഒരു വീട്ടിൽനിന്ന് കണ്ടെടുത്തു. ഭാര്യയും രണ്ടു പെണ്കുട്ടികളുമായാണ് ഇയാൾ മുങ്ങിയത്. ഓമല്ലൂരിലെ മൂന്നുനില വീട് പൂട്ടിയിട്ടിരിക്കുകയാണ്. കഴിഞ്ഞ കുറെദിവസങ്ങളായി സ്ഥാപനം തുറക്കാതെ വരികയും ഉടമകളെ സംബന്ധിച്ച് വിവരമൊന്നും ലഭിക്കാതെയും വന്നതോടെ നിക്ഷേപകർ പോലീസിനെ സമീപിക്കുകയായിരുന്നു. പത്തനംതിട്ട വകയാർ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫൈനാൻസിയേഴ്സ് പൂട്ടിയതിനു പിന്നാലെയാണ് മറ്റൊരു പണമിടപാടുസ്ഥാപനംകൂടി പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുന്നത്.
1991ൽ തുടങ്ങിയ സ്ഥാപനം നിക്ഷേപകരുടെ വിശ്വാസ്യത നേടിയടുത്താണ് പ്രവർത്തിച്ചിരുന്നത്. 13 മുതൽ 15 ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്തിരുന്നത്. കഴിഞ്ഞ മാർച്ച് മുതൽ പലിശ ലഭിക്കാതെ വന്നതോടെ സ്ഥാപനം തകരാൻ പോവുകയാണെന്ന് നിക്ഷേപകരിൽ ചിലർക്ക് സംശയമുണ്ടായിരുന്നു. കുറഞ്ഞ നിക്ഷേപം നടത്തിയ ചിലർ തുക പിൻവലിച്ചു. പണം ലഭിക്കാതെവന്ന മറ്റുള്ളവർ സജിയെ സമീപിച്ചപ്പോൾ ഉടനെ നൽകാമെന്നായിരുന്നു മറുപടി.
ഒരാഴ്ചയായി സജിയുടെ ഫോണ് സ്വിച്ച് ഓഫുമാണ്, അഞ്ച് ലക്ഷം മുതൽ ഏഴുകോടി വരെ സ്ഥാപനത്തിൽ നിക്ഷേപിച്ചവരുണ്ട്. പത്തനംതിട്ട എസ്പി ഓഫീസിൽ പരാതിയുമായി എത്തിയ 35 നിക്ഷേപകരുടെ ആകെ തുക നാലു കോടിയോളം വരും. ഒരു കോടിയോളം നിക്ഷേപിച്ചവരുടെ നാല് പരാതികൾ അടൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ട്.
സ്ഥാപനം പൂട്ടിയെന്ന വിവരത്തത്തുടർന്ന് ശാഖകളിൽ ഇന്നലെ നൂറുകണക്കിന് നിക്ഷേപകരെത്തിയിരുന്നു. പരാതികൾ പരിശോധിച്ചുവരികയാണെന്നും ഉടമയുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. പരാതികളിൽ നിയമനടപടികളിലേക്ക് പോകുന്നതിനേക്കാൾ നിക്ഷേപം തിരികെ ലഭിക്കാനാണ് താത്പര്യമെന്ന് ഉടമകൾ അറിയിച്ചിരുന്നതിനാൽ ആ നിലയിലും ശ്രമങ്ങൾ നടന്നിരുന്നു.
തറയിൽ ഫൈനാൻസിയേഴ്സിന്റെ ഓമല്ലൂർ, പത്തനംതിട്ട, അടൂർ, പത്തനാപുരം ഓഫീസുകളാണ് പൂട്ടിയിട്ടിരിക്കുന്നത്. തെക്കൻ കേരളത്തിലെ ജില്ലകളിൽ സ്ഥാപനത്തിനു ശാഖകളുണ്ട്. പോലീസ് നടത്തിയ അന്വേഷണത്തിൽ സജി സാമിന്റെ ബിഎംഡബ്ല്യു കാർ അടൂരിലെ ഒരു വീട്ടിൽനിന്ന് കണ്ടെടുത്തു. ഭാര്യയും രണ്ടു പെണ്കുട്ടികളുമായാണ് ഇയാൾ മുങ്ങിയത്. ഓമല്ലൂരിലെ മൂന്നുനില വീട് പൂട്ടിയിട്ടിരിക്കുകയാണ്. കഴിഞ്ഞ കുറെദിവസങ്ങളായി സ്ഥാപനം തുറക്കാതെ വരികയും ഉടമകളെ സംബന്ധിച്ച് വിവരമൊന്നും ലഭിക്കാതെയും വന്നതോടെ നിക്ഷേപകർ പോലീസിനെ സമീപിക്കുകയായിരുന്നു. പത്തനംതിട്ട വകയാർ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫൈനാൻസിയേഴ്സ് പൂട്ടിയതിനു പിന്നാലെയാണ് മറ്റൊരു പണമിടപാടുസ്ഥാപനംകൂടി പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുന്നത്.
1991ൽ തുടങ്ങിയ സ്ഥാപനം നിക്ഷേപകരുടെ വിശ്വാസ്യത നേടിയടുത്താണ് പ്രവർത്തിച്ചിരുന്നത്. 13 മുതൽ 15 ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്തിരുന്നത്. കഴിഞ്ഞ മാർച്ച് മുതൽ പലിശ ലഭിക്കാതെ വന്നതോടെ സ്ഥാപനം തകരാൻ പോവുകയാണെന്ന് നിക്ഷേപകരിൽ ചിലർക്ക് സംശയമുണ്ടായിരുന്നു. കുറഞ്ഞ നിക്ഷേപം നടത്തിയ ചിലർ തുക പിൻവലിച്ചു. പണം ലഭിക്കാതെവന്ന മറ്റുള്ളവർ സജിയെ സമീപിച്ചപ്പോൾ ഉടനെ നൽകാമെന്നായിരുന്നു മറുപടി.
ഒരാഴ്ചയായി സജിയുടെ ഫോണ് സ്വിച്ച് ഓഫുമാണ്, അഞ്ച് ലക്ഷം മുതൽ ഏഴുകോടി വരെ സ്ഥാപനത്തിൽ നിക്ഷേപിച്ചവരുണ്ട്. പത്തനംതിട്ട എസ്പി ഓഫീസിൽ പരാതിയുമായി എത്തിയ 35 നിക്ഷേപകരുടെ ആകെ തുക നാലു കോടിയോളം വരും. ഒരു കോടിയോളം നിക്ഷേപിച്ചവരുടെ നാല് പരാതികൾ അടൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ട്.
സ്ഥാപനം പൂട്ടിയെന്ന വിവരത്തത്തുടർന്ന് ശാഖകളിൽ ഇന്നലെ നൂറുകണക്കിന് നിക്ഷേപകരെത്തിയിരുന്നു. പരാതികൾ പരിശോധിച്ചുവരികയാണെന്നും ഉടമയുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. പരാതികളിൽ നിയമനടപടികളിലേക്ക് പോകുന്നതിനേക്കാൾ നിക്ഷേപം തിരികെ ലഭിക്കാനാണ് താത്പര്യമെന്ന് ഉടമകൾ അറിയിച്ചിരുന്നതിനാൽ ആ നിലയിലും ശ്രമങ്ങൾ നടന്നിരുന്നു.